ബിൽ അടയ്ക്കണം; ഇല്ലെങ്കിൽ ലൈറ്റ് കട്ടാക്കും; കെഎസ്ഇബിയുടെ പേരിൽ വ്യാജ തട്ടിപ്പ്
ബിൽ അടയ്ക്കണം; ഇല്ലെങ്കിൽ ലൈറ്റ് കട്ടാക്കും; കെഎസ്ഇബിയുടെ പേരിൽ വ്യാജ തട്ടിപ്പ്
മലപ്പുറം: ജില്ലയിൽ കെഎസ്ഇബിയുടെ പേരിൽ വ്യാജ തട്ടിപ്പ്. ഫോണിൽ സന്ദേശം അയച്ചാണ് ഓൺലൈൻ തട്ടിപ്പിന് ശ്രമം നടത്തിയത്. ഇതിന് പിന്നാലെ നിരവധി പേർ തട്ടിപ്പിന് ഇരകളായി. ഒട്ടേറെ പേർക്ക് ജില്ലയിൽ കെഎസ്ഇബിയുടെ പേരിൽ ഇത്തരം സന്ദേശങ്ങൾ ലഭിച്ചു എന്നാണ് റിപ്പോർട്ട്.
തട്ടിപ്പ് നടന്നത് ഇങ്ങനെ ;-
വൈദ്യുതി ബിൽ തുക അടച്ചിക്കണം. ഇല്ലെങ്കിൽ ഇന്ന് രാത്രിയ്ക്ക് ഉളളിൽ വൈദ്യുതി വിഛേദിക്കും. ഇത്തരത്തിലാണ് മൊബൈൽ ഫോണിൽ സന്ദേശം എത്തിയതി. ഇതോടെ തട്ടിപ്പിന്റെ ആദ്യ തുടക്കമായി.

പിന്നാലെ സന്ദേശത്ത് ഒപ്പം നൽകിയ മൊബൈൽ നമ്പറിൽ ഉടൻ വിളക്കാനാണ് നിർദേശം. തുടർന്ന് ആ മൊബൈലിലേക്ക് വിളിച്ചാൽ മറ്റൊരു സന്ദേശം കൂടി ലഭിക്കും. ഇവർ നൽകുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചു എന്ന സന്ദേശം കിട്ടും. ഇതാണ് തട്ടിപ്പിന്റെ രീതി.
ഇവയ്ക്ക് പുറമെ അയച്ചു നൽകുന്ന ലിങ്കിലൂടെ പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടും. ഇതിലൂടെ ഉപഭോക്താവിന്റെ മൊബൈൽ ഫോൺ വിദൂരത്തുനിന്ന് നിയന്ത്രിക്കാൻ തട്ടിപ്പുകാരന് സാധിക്കും. ബാങ്ക് വിവരങ്ങളും ഒടിപി സന്ദേശം അടക്കം ഇങ്ങനെ വായിച്ചെടുക്കാം. ഇതുവഴിയാണ് തട്ടിപ്പു നടത്തുന്നത്.
ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈലിൽ ലഭിച്ച ഒ ടി പി ആവശ്യപ്പെടും. ഇതു നൽകിയാലും നമ്മുടെ ബാങ്കിലുളള പണം പോകും. സന്ദേശം അയയ്ക്കുന്നതിന് പുറമേ കെ എസ് ഇ ബി ഉദ്യോഗസ്ഥൻ എന്ന പേരിൽ ഫോണിൽ വിളിച്ചും തട്ടിപ്പു നടക്കുന്നുണ്ട്.
അതേസമയം, ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ വാങ്ങി കബളിപ്പിക്കപ്പെട്ട പൊന്നാനി സ്വദേശികളെ ദുബൈയിൽ നിന്ന് നാട്ടിലേക്ക് തിരിച്ച് അയച്ചു. ജോലിയും വലിയ ശമ്പളവും വാഗ്ദാനം ചെയ്ത് ഒരു ലക്ഷവും അതിലധികവും വാങ്ങിച്ചാണ് പൊന്നാനിയിൽ നിന്ന് ഏതാനും പേരെ ആലുവ സ്വദേശിയായ ഏജന്റ് ദുബൈയിലേക്ക് എത്തിച്ചത്.
പൊന്നാനിയിലെ കടലോര പ്രദേശത്തെ സാമ്പത്തിക പ്രയാസം നേരിടുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ ചെറുപ്പക്കാരെയാണ് ട്രാവൽ ഏജന്റ് ചൂഷണത്തിന് വിധേയമാക്കിയത്. താമസവും ഭക്ഷണവും ഇല്ലാതെ പ്രയാസപ്പെടുന്ന ഇവരിൽ മൂന്നു പേർക്ക് പൊന്നാനി മണ്ഡലം കെ.എം.സി.സി താമസവും ഭക്ഷണവും ഒരുക്കിക്കൊടുത്തു. നാട്ടിലേക്ക് കയറ്റിവിടാൻ നടത്തിയ ആർ.ടി.പി.സി.ആർ പരിശോധനയിൽ രണ്ട് പേർ പോസിറ്റിവും ഒരാൾ നെഗറ്റിവുമായി.രണ്ട് പേർക്ക് 10 ദിവസത്തെ സമ്പർക്ക വിലക്ക് സംവിധാനവും മണ്ഡലം കെ.എം.സി.സി ഒരുക്കിക്കൊടുത്തു. ഇവർക്ക് നാട്ടിലേക്കുള്ള ടിക്കറ്റ് പൊന്നാനി കൂട്ടായ്മയായ പി.സി.ഡബ്ല‍്യു.എഫ് എന്ന സംഘടന വഹിക്കുകയും ചെയ്തു.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications