കൊച്ചിയിലേക്കു പോകുന്ന കണ്ടെയ്നര്‍ ലോറിയില്‍ നിന്നു വീര്യം കൂടിയ ഹൈഡ്രോ ക്ലോറിക്ക് ആസിഡ് ചോര്‍ന്നു; സംഭവം മലപ്പുറം- കൂരിയാട് ദേശീയപാത വെച്ച്, മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ടാങ്കറില്‍ നിന്നു ആസിഡ് മാറ്റിയില്ല, പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്
മലപ്പുറം: കര്‍ണാടകയില്‍ നിന്നും കൊച്ചിയിലേക്കു പോകുന്ന കണ്ടെയ്നര്‍ ലോറിയില്‍ നിന്നു വീര്യം കൂടിയ ഹൈഡ്രോ ക്ലോറിക്ക് ആസിഡ് ചോര്‍ന്നു.ദേശീയപാതയില്‍ മലപ്പുറം കക്കാടിനടുത്ത് കൂരിയാടാണ് സംഭവം. തിങ്കളാഴ്ച രാത്രിയിലാണ് ചോര്‍ച്ച കണ്ടെത്തിയതെങ്കിലും പ്രശ്നം പരിഹരിക്കാന്‍ വൈകിയതോടെ നാട്ടുകാര്‍ പ്രതിഷേധിച്ചു. കൊച്ചിയിലേക്കു പോകുകയായിരുന്ന ടാങ്കര്‍ ലോറിയില്‍ നിന്നാണ് ഹൈഡ്രോ ക്ലോറിക് ആസിഡ് ചോര്‍ച്ചയുണ്ടായത്.
അര്‍ധരാത്രിയില്‍ യാത്രക്കാരുടെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നു ഫയര്‍ഫോഴ്സും പോലീസും ലോറി കൂരിയാട് വയലിലേക്കു സുരക്ഷിതമായി മാറ്റി. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ടാങ്കറില്‍ നിന്നു ആസിഡ് മാറ്റാത്തതും രൂക്ഷമായ ദുര്‍ഗന്ധവും കാരണം നാട്ടുകാര്‍ പ്രതിഷേധവുമായെത്തി. ഗോവ അതിര്‍ത്തിയായ കാര്‍വാറില്‍ നിന്നു കൊച്ചിയിലെ കമ്പിനിയിലേക്കു വീര്യം കൂടിയ ഹൈഡ്രോ ക്ലോറിക് ആസിഡുമായി രാത്രിയില്‍ പോകുകായായിരുന്ന ടാങ്കര്‍ ലോറിയിലാണ് ചോര്‍ച്ചയുണ്ടായത്.

ടാങ്കറിന്റെ അടി ഭാഗത്ത് ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് ആസിഡ് പുറത്തേക്കൊഴുകുകയായിരുന്നു. തിങ്കളാഴ്ച രാത്രി ദേശീയപാതയില്‍ കൊളപ്പുറത്താണ് സംഭവം. ലോറി കൊളപ്പുറം പെട്രോള്‍ പമ്പിന് സമീപത്തു നിര്‍ത്തിയെങ്കിലും അപകടസാധ്യത തിരിച്ചറിഞ്ഞു കൂരിയാട് വയലിലേക്കു മാറ്റുകയായിരുന്നു. അപകടമുണ്ടാകാതിരിക്കാന്‍ മലപ്പുറത്തു നിന്നെത്തിയ ഫയര്‍ ഫോഴ്സിന്റെ നേതൃത്വത്തിലാണ് പമ്പ് ചെയ്തത്.
വയലില്‍ നിര്‍ത്തിയിട്ടതിനാല്‍ രൂക്ഷമായ ദുര്‍ഗന്ധവും പ്രദേശത്തുകാര്‍ക്ക് അസ്വസ്ഥതയും ഉണ്ടായിരുന്നു. മാത്രമല്ല, നിരവധി പ്രദേശങ്ങളിലേക്കു വെള്ളം എത്തിക്കുന്നതിനുള്ള കുടിവെള്ള സ്രോതസും സമീപത്തുണ്ടായതിനാല് ആസിഡ് ഇതിനെയും ബാധിക്കുമെന്ന ആശങ്കയുണ്ടായി. ആസിഡ് പ്രദേശത്ത് ഒഴുക്കി വിടാനുള്ള ശ്രമം നടത്തിയതായും നാട്ടുകാര്‍ ആരോപിച്ചു.
ഒടുവില്‍ ആസിഡ് മാറ്റാന്‍ കൊച്ചിയില്‍ നിന്നു ടാങ്കര്‍ പുറപ്പെട്ടിട്ടുണ്ടെന്നാണ് ലോറിയിലുണ്ടായിരുന്നവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഉച്ചയായിട്ടും കാണാത്തതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ കള്ളം പറഞ്ഞതാണെന്നു മനസിലായി. പിന്നീട് 15 വാട്ടര്‍ ടാങ്കുകള്‍ എത്തിച്ചു അതിലേക്ക് ആസിഡ് മാറ്റുകയായിരുന്നു. 29000 ലിറ്റര്‍ ആസിഡ് ആണ് ലോറിയില്‍ ഉണ്ടായിരുന്നത്. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ പി.പി.ജയരാജന്, തിരൂരങ്ങാടി തഹസില്‍ദാര്‍ ഐ.എ.സുരേഷ്, എല്‍ആര്‍ തഹസില്‍ദാര്‍ ജാഫറലി, വേങ്ങര എസ്ഐ അബൂബക്കര്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications