ശബരിമല പ്രവേശനം: കനക ദുര്‍ഗക്ക് ഐക്യദാര്‍ഡ്യവുമായി അഭിനന്ദന കത്തുകള്‍
മലപ്പുറം: ശബരിമല കയറിയ കനകദുര്ഗക്കുവന്ന ഭീഷണി കത്തുകള്‍ക്ക് പിന്നാലെ അഭിനന്ദന കത്തുകളും വരുന്നു. തനിക്കുവന്ന അഭിനന്ദന കത്തുകള്‍ തന്റെ നിലപാടുകള്‍ക്കുള്ള അംഗീകാരമായാണു കനകദുര്‍ഗ കണക്കാക്കുന്നത്. നേരത്തെ വധഭീഷണിയും, ഭീഷണി കത്തുകളുംവരെ വന്നിരുന്നെങ്കിലും ഇന്നു ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നവരുടെ എണ്ണംകൂടിവരികയാണെന്നും കനകദുര്‍ഗ പറയുന്നു. വെള്ളിയാഴ്ച്ച വൈകിട്ടു പെരിന്തല്‍മണ്ണ സപ്ലൈക്കോ ഓഫീസില്‍നിന്നും ജോലികഴിഞ്ഞ് അങ്ങാടിപ്പുറത്തെ വീട്ടിലെത്തിയ കനകദുര്‍ഗക്ക് ആദ്യം ലഭിച്ചത് ഒരു അഭിനന്ദന കത്താണ്. കാലടി സ്വദേശിയായ 72വയസ്സുകാരന്റേതായിരുന്നു പോസ്റ്റല്‍ കാര്ഡില്ലഭിച്ച കത്ത്.
ആദി ശങ്കരന് ജനിച്ച കാലടി എന്നറിയപ്പെടുന്ന നാട്ടിലെ ശാസ്ത്ര ബിരുദംപഠിച്ച കര്‍ഷകനും, പൊതുപ്രവര്‍ത്തകനുമാണ് താനെന്നും പറഞ്ഞുതുടങ്ങുന്ന കത്തില്‍, കനകദുര്‍ഗയെ അഭിനന്ദനം അറിയിക്കുന്നതായും പറയുന്നുണ്ട്. കേരളത്തിന്റെ അഭിമാനം ഉയര്‍ത്തിയ സഹോദരിയാണ് കനകദുര്ഗയെന്നും, അയ്യപ്പന്റെ ജീവചരിത്ര പുസ്തകം വാങ്ങി മക്കളെ വായിപ്പിക്കണമെന്ന് ഭര്‍ത്താവ് കൃഷ്ണനുണ്ണിയോട് താന്‍ കാര്‍ഡ് അയച്ചു പറഞ്ഞിട്ടുണ്ടെന്നും, അദ്ദേഹം അത് ചെയ്തില്ലെങ്കില്‍ കുട്ടികളുടെ അമ്മതന്നെ അത് വാങ്ങിക്കൊടുക്കണമെന്നും അദ്ദേഹം കത്തില്‍പറയുന്നു, അടുത്ത തറമുറക്ക് അയ്യങ്കാളിയെപോലെ, പഞ്ചമിയെ പോലെ സഹോദരന് അയ്യപ്പനെപോലെ നല്ല മക്കളുണ്ടാകട്ടെയെന്നും, ദീര്‍ഘായുസ്സ് നേരുന്നതായും പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്.

കത്ത് എഴുതിയ വ്യക്തിയുടെ ഫോണ്‍നമ്പറും കൂടെ നല്‍കിയിട്ടുണ്ട്, ഇത്തരത്തിലുള്ള പിന്തുണ തനിക്ക് കരുത്ത് പകരുന്നതായി കനക ദുര്‍ഗ പറഞ്ഞു. നേരത്തെ കേട്ടാല്‍ അറക്കുന്ന തരത്തിലുള്ള തെറി കത്തുകളും ഭീഷണി കത്തുകളും കനകദുര്‍ഗക്ക് ലഭിച്ചിരുന്നു. ജോലിചെയ്യുന്ന ഓഫീസിലേക്കും, വീട്ടിലേക്കുമാണ് ഇത്തരത്തില്‍ കത്തുകള്‍ അയച്ചിരുന്നത്. അതേ സമയം തന്റെ മക്കളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കനകദുര്‍ഗ ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍കമ്മിറ്റിക്ക് നല്കിയ പരാതിയില്‍ ഇന്ന് കനകദുര്‍ഗയുടേയും ബന്ധുക്കളുടേയും മൊഴിരേഖപ്പെടുത്തും.
കനകദുര്‍ഗയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചേര്‍ന്ന സമിതി സിറ്റിംഗിലാണ് ഭര്‍ത്താവ് കൃഷ്ണനുണ്ണി, ഭര്‍തൃമാതാവ് സുമതിയമ്മ എന്നിവരോട് മക്കളെയും കൊണ്ട് ശനിയാഴ്ച്ച രാവിലെ 11ന് തവനൂരിലെ സി.ഡബ്ല്യു.സി കാര്യാലയത്തിലെത്താന് നോട്ടീസ് നല്‍കിയത്. ചെയര്മാന് അഡ്വ. ഹാരിസ് പഞ്ചിളി, അംഗങ്ങളായ അഡ്വ. നജ്മല്‍ ബാബു കൊരമ്പയില്‍, അഡ്വ. കവിത ശങ്കര്‍ എന്നിവരുടെ സിറ്റിംഗിലാണ് നോട്ടീസ് അയച്ചത്. അതേ സമയം മക്കളെ കാണാന്‍ അനുവദിക്കുന്നില്ലെന്ന കനകദുര്‍ഗയുടെ പരാതിയിന്മേല് പെരിന്തല്‍മണ്ണ ഡിവൈ.എസ്.പിയോടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടിട്ടുണ്ട്. തിരൂര്‍ റസ്റ്റ് ഹൗസില്‍ മനുഷ്യാവകാശ കമ്മീഷണര്‍ കെ.മോഹന്‍കുമാറിന്റെ നേതൃത്വത്തില്‍ നടന്ന മനുഷ്യാവകാശ കമ്മീഷന് സിറ്റിങ്ങിലാണ് നടപടി.
-
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം












Click it and Unblock the Notifications