ആറായിരം രൂപ വാഗ്ദാനം നല്കി നരേന്ദ്ര മോദി സര്‍ക്കാര്‍ കര്‍ഷകരെ പരിഹസിക്കുന്നു: കാനം രാജേന്ദ്രന്
മലപ്പുറം: കര്‍ഷകര്‍ക്ക് ആറായിരം രൂപ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് കൃഷിക്കാരെ പരിഹസിക്കുകയാണ് മോദി സര്‍ക്കാരെന്ന് കാനം രാജേന്ദ്രന് പറഞ്ഞു.കേരള സംരക്ഷണയാത്രക്ക് വള്ളിക്കുന്ന് മണ്ഡലം എല്‍.ഡി.എഫ്.കോഹിനൂരില്‍ സംഘടിപ്പിച്ച സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക മേഖലയില്‍ സ്വാമിനാഥന് റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ മോദി ഇത് വരേക്കും അതിന്ന് തയ്യാറായിട്ടില്ല.
സര്‍ക്കാറിനെതിരെ നടന്ന കര്‍ഷക മാര്‍ച്ചുകള്‍ കണ്ടപ്പോഴാണ് അവരെ പ്രീതിപ്പെടുത്തുവാന്‍ 6000 രൂപ നല്‍കാനുള്ള തീരുമാനമെടുത്തത്.തിരഞ്ഞെടുപ്പില്‍ ഒരു വോട്ടിന്നുള്ള പ്രതിഫലമായാണ് ഇപ്പോള്‍ ആദ്യഗഡുവായി 2000 രൂപ നല്‍കുന്നത്. അതും യഥാര്‍ത്ഥ കൃഷിക്കാര്‍ക്കല്ല ലഭിക്കുന്നതും. ഇനിയും ഒരു പ്രാവശ്യം കൂടി മോദി അധികാരത്തിലെത്തുകയാണെങ്കില്‍
ഇന്ത്യയില്‍ നിന്നും മതേതരത്വം എന്നന്നേക്കുമായി ഇല്ലാതാകും.
മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനം കൊണ്ട് കള്ളപ്പണം പുറത്തു കൊണ്ടുവരാന്‍ കഴിഞ്ഞതുമില്ല, കള്ളപ്പണക്കാര്‍ക്ക് അവരുടെ പണം വെള്ള പണമാക്കുവാനും കഴിഞ്ഞു.അഞ്ച് വര്‍ഷമായി അധികാരത്തില്‍ കയറിയ മോദി ഒരു ഭാഗത്തും ഇന്ത്യയിലെ ജനങ്ങള്‍ മറുഭാഗത്തുമാണ്. കോണ്‍ഗ്രസ്സ് രാജ്യത്ത് അപ്രസക്തമായി കൊണ്ടിരിക്കുകയാണ്.

കേരളത്തില്‍ അവര്‍ ബി.ജെ.പി.യെ സഹായിരുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ബി.ജെ.പി.ക്കെതിരെ നില്ക്കാന് കേരളത്തില്‍ ഇടത് പക്ഷത്തിന്ന് മാത്രമേ കഴിയൂ. അദ്ദേഹം പറഞ്ഞു.ചടങ്ങില്‍ എം.കൃഷ്ണന് അധ്യക്ഷനായിരുന്നു. സാലിഹ് മേടപ്പില്‍, അഡ്വ: ബാബു കാര്ത്തികേയന്, സി.പി.എം.കേന്ദ്രക്കമ്മറ്റി അംഗം എം.വി.ഗോവിന്ദന് , അഡ്വ. ..പി.വസന്തം, സി.സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
എല്‍.ഡി.എഫ് സംസ്ഥാന കമ്മിറ്റി നേതൃത്വത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് നയിക്കുന്ന വടക്കന്‍ മേഖല കേരള സംരക്ഷണ ജാഥയുടെ ജില്ലയിലെ ആദ്യദിന സമാപനം താനൂരില്‍ നടന്നു. വൈകിട്ട് നാലോടെ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരക്കുന്ന സ്വീകരണ ഘോഷയാത്ര നടന്നു. വാഴക്കതെരു താനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം എന്നി പ്രദേശങ്ങളിലൂടെ കടന്ന് ബ്ലോക്ക് ഓഫീസ് പരിസരത്ത് സമാപിച്ചു. വാദ്യഘോഷങ്ങളും, കലാപ്രകടനങ്ങളും ഘോഷയാത്രയെ അനുഗമിച്ചു.
പൂരപ്പുഴ യില്‍നിന്നും ജാഥയെ തുറന്ന വാഹനത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് ബൈക്കുകളുടെ അകമ്പടിയോട് കൂടി ബ്ലോക്ക് ഓഫീസ് പരിസരത്തെ സ്വീകരണ കേന്ദ്രത്തില്‍ എത്തി. സ്വീകരണ പൊതുയോഗത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം ഇ ജയന് അധ്യക്ഷനായി. ജാഥാക്യാപ്റ്റന് കാനം രാജേന്ദ്രന്, സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എം ഗോവിന്ദന്, സി കെ നാണു എംഎല്‍എ, ഷേക്ക് പി ഹാരിസ്, ബാബു കാര്ത്തികേയന്, അഡ്വ.വസന്തം, എല്‍ഡിഎഫ്. കണ്‍വീനര്‍ എ വിജയരാഘവന്, സിപിഐ എം ജില്ല സെക്രട്ടറി ഇഎന്‍ മോഹന്‍ദാസ്, ബാബു കാര്ത്തികേയന്, എ പി അബ്ദുല്‍ വഹാബ് എന്നിവര്‍ സംസാരിച്ചു. സമാപനത്തിനുശേഷം കണ്ണൂര്‍ ഷരീഫും സംഘവും അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ?












Click it and Unblock the Notifications