ആൺകുട്ടികളെ കെണിയിലാക്കി ഹണി ട്രാപ്; നാടകീയ രംഗത്തിനൊടുവിൽ രണ്ട് പേർ പിടിയിൽ
ആൺകുട്ടികളെ കെണിയിലാക്കി ഹണി ട്രാപ്; നാടകീയ രംഗത്തിനൊടുവിൽ രണ്ട് പേർ പിടിയിൽ
മലപ്പുറം: മലപ്പുറത്ത് ആണ്‍കുട്ടികളെ കെണിയിലാക്കി ഹണി ട്രാപ് നടത്തുന്ന രണ്ട് പേർ നിലമ്പൂര്‍ പൊലീസിന്റെ പിടിയിലായി. നിലമ്പൂര്‍ സ്വദേശിയായ തുപ്പിനിക്കാടന് ജംഷീര്‍ എന്ന ബംഗാളി ജംഷീര്‍ (31), മമ്പാട് ടാണ സ്വദേശി എരഞ്ഞിക്കല്‍ ഷമീര്‍ (21) എന്നിവരെയാണ് പ്രതികൾ. നിലമ്പൂര്‍ പൊലീസ് ഇൻസ്പെക്ടറായ ടി.എസ് ബിനുവിന്റെ നേതൃത്വത്തിലുളള സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സാമ്പത്തിക ശേഷിയുള്ളവരെ ആളൊഴിഞ്ഞ സ്ഥലങ്ങളിലേക്ക് വിളിച്ചുവരുത്തി പ്രത്യേകം പരിശീലിപ്പിച്ച ആണ്‍കുട്ടികളെ കൂടെ നിര്‍ത്തി വിഡിയോയും ഫോട്ടോയുമെടുത്ത് സമൂഹമാധ്യമത്തില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം പണം തട്ടുന്നത്. ജംഷീറാണ് ഇത്തരം കേസുകളിലെ സംഘത്തലവന്. വാഹന ഫിനാന്‍സ് ഇടപാട് എന്ന പേരില്‍ നിലമ്പൂര്‍ ഒ.സി.കെ പടിയിൽ നടത്തുന്ന ജംഷീറിന്റെ ഓഫീസ് കേന്ദ്രീകരിച്ചും ഗുണ്ട പ്രവര്‍ത്തനങ്ങൾ നടക്കുന്നത്. നിലമ്പൂര്‍ രാധ വധക്കേസ്, ക്വട്ടേഷന്‍, തീവെപ്പ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ബംഗാളി ജംഷീര്‍. കൂട്ടുപ്രതി ഷമീർ മുമ്പ് ബാല പീഡനത്തിന് പോക്സോ കേസില്‍ പിടിയിലായി ജാമ്യത്തിലിറങ്ങിയതാണ്.

ഹണി ട്രാപ് നടത്തുന്ന സംഘം പണം തട്ടാൻ സ്വീകരിക്കുന്നത് പല വിധ നാടകീയ രംഗങ്ങൾ. നവംബർ മൂന്നിന് പോക്സോ കേസില്‍ മമ്പാട് മേപ്പാടം വള്ളിക്കാടന് അയൂബ്, ചന്ദ്രോത്ത് അജിനാസ് എന്നിവരെ നിലമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിന്റെ അനേഷണത്തിലാണ് ഹണി ട്രാപ്പിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. സംഘം കെണിയിൽ പെടുത്തി മര്‍ദിച്ച് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തു. സംഭവത്തിൽ ഇരയായ മധ്യവയസ്കന് നല്കിയ പരാതിയിലാണ് പോലീസിന്റെ അന്വേഷണവും തുടർന്നുളള അറസ്റ്റും. ഇതേ രീതിയില്‍ നിരവധി പേരെ ഭീഷണിപ്പെടുത്തി ഇവർ പണം തട്ടിയെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ആളുകളം ട്രാപ്പിസാക്കുന്നത് ഇങ്ങനെ;
ഓരോ ആൾക്കാരെ വിളിച്ചു വരുത്തേണ്ട സ്ഥലം നേരത്തേ കണ്ടെത്തിവെക്കും. എന്നാൽ, ആണ്‍കുട്ടികളെ ഈ സ്ഥലത്ത് മുന്കൂട്ടിയെത്തിച്ച് പരിശീലനം നല്‍കും. ബന്ധുക്കളാണെന്ന് പ്രചരിപ്പിച്ച് സംഘത്തിലുളള ചിലർ തന്നെ ഓടിയെത്തി കുട്ടികളെ മോചിപ്പിച്ച് തട്ടിപ്പിനിരയായവരെ മര്‍ദിക്കുന്നതാണ് രീതി. സംഘത്തിലെ തന്നെ മറ്റ് ചിലരെത്തി മര്‍ദനത്തില്‍നിന്ന് രക്ഷപ്പെടുത്തും.
Recommended Video

പ്രശ്നം ഒത്തുതീര്‍ക്കാമെന്ന് പറഞ്ഞ് വാഹനത്തില്‍ കയറ്റി ബംഗാളി ജംഷീറിന്റെ ഓഫീസിലേക്ക് കൊണ്ടുവരും. വക്കീല്‍ ഗുമസ്തനാണെന്ന് പരിചയപ്പെടുത്തുന്ന ജംഷീര്‍ അഭിഭാഷകരെയും പൊലീസ് ഓഫീസര്‍മാരെയും വിളിക്കുന്നതായി അഭിനയിച്ച് വലിയ തുകക്ക് ഒത്തുതീര്‍പ്പാക്കുന്നതാണ് രീതി. ഈ ട്രാപ്പിലെ വലിയ പങ്ക് ജംഷീർ കൈക്കലാക്കും. അതേസമയം, വീതം വെപ്പില്‍ തര്‍ക്കിക്കുന്നവരെ ഭീഷണിപ്പെടുത്തി ഒഴിവാക്കുമെന്നും പൊലീസ് പറഞ്ഞു. നിരവധി പേര് ഈ സംഘത്തിന്റെ കെണിയിൽ പെട്ട് പണം നഷ്ടപ്പെടുകയും മര്‍ദനമേൽക്കുകയും ചെയ്തിട്ടുണ്ട്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications