കുറ്റം ചെയ്തില്ല, 43 ദിവസം ഷാർജ ജയിലിൽ, മലയാളി യുവാവിന് ഒടുവിൽ മോചനം
ഷാർജ ജയിൽ നിന്നും മകൻ യാക്കൂബ് അക്തർ പുറത്തിറങ്ങിയ സന്തോഷത്തിലാണ് പൊന്നാനി വണ്ടിപ്പേട്ടയിലെ യൂസഫും കുടുംബവും. 43 ദിവസമാണ് കുറ്റമൊന്നും ചെയ്യാതെ യാക്കൂബിന് ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നത്. ഭക്ഷണം വിതരണം ചെയ്യാനുള്ള നഗരസഭയുടെ അനുമതിക്കായി വ്യാജ രേഖയുണ്ടാക്കി എന്ന് ആരോപിച്ചാണ് പോലീസ് യാക്കൂബിനെ അറസ്റ്റ് ചെയ്തത്.
തുടർന്ന് ഒന്നരമാസമാണ് നിരപരാധിയായ യാക്കൂബിന് ജയിലിൽ കഴിയേണ്ടി വന്നു. നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണന്റെ ഇടപെടലാണ് യാക്കൂബിന്റെ മോചനത്തിൽ നിർണായകമായത്. 2019 ലാണ് യാക്കൂബ് ഷാർജയിൽ എത്തിയ്ത.

തുടർന്ന് വിവിധ ജോലികൾ ചെയ്തു. മൂന്ന് മാസങ്ങൾക്ക് മുമ്പാണ് പാകിസ്ഥാൻ സ്വദേശി നടത്തുന്ന 'ഈസി ലൈൻ' എന്ന കമ്പനിയിൽ യാക്കൂബ് അക്തർ ഭക്ഷണ വിതരണക്കാരനായത്. ഭക്ഷണം ടീവീലറിൽ എത്തിച്ച് നൽകുന്നതിനടയിൽ ഇതിന് അനുമതിയില്ലന്ന് ചൂണ്ടിക്കാണിച്ച നഗരസഭ 1000 ദിർഹം പിഴയിട്ടിരുന്നു. തുടർന്ന് കമ്പനിയെ വിവരം അറിയിച്ചപ്പോൾ അനുമതി ഉണ്ടെന്ന് അറിയിച്ച കമ്പനി യാക്കൂബിന് രേഖകൾ നൽകി. എന്നാൽ ഇത് വ്യാജമായി ഉണ്ടാക്കിയതായിരുന്നു. രേഖകളുമായി നഗരസഭാ ഓഫിസിൽ എത്തിയപ്പോഴാണ് യാക്കൂബും ഈ വിവരം അറിയുന്നത്.

തുടർന്ന് രേഖകളിൽ വിശദമായ അന്വേഷണം നടത്തിയ പോലീസ് ജൂലൈ 19ന് യാക്കൂബ് അക്തറിനെ അറസ്റ്റ് ചെയ്തു. വിവരം അറിഞ്ഞ കുടുംബം സഹായം തേടി നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണനെ സമീപിച്ചു. തുടർന്ന് പി ശ്രീരാമകൃഷ്ണൻ വിഷയത്തിൽ ഇടപ്പെട്ടു. അദ്ദേഹത്തിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ നോർക്ക അധികൃതരും യുഎഇയിലെ മലയാളി സംഘടനകളും ചേർന്ന് യാക്കൂബിന്റെ മോചനം സാധ്യമാക്കി. മകൻ 43 ദിവസം ജയിലിലാരുന്നെന്നും എന്നാൽ ഒരാഴ്ച കഴിഞ്ഞാണ് തങ്ങൾ വിവരം അറിഞ്ഞതെന്നും യാക്കൂബിന്റെ പിതാവ് യൂസഫ് പറഞ്ഞു.

മലയാളി സംഘടനകളും ചേർന്ന് യാക്കൂബിനെ മോചിപ്പിച്ചു. ഗൾഫ് രാജ്യങ്ങളിൽ കള്ളക്കേസുകളിൽ ജാമ്യം ലഭിക്കുക വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് ദുബായിലെ മലയാളി പ്രവർത്തകൻ ജാഫർ പറഞ്ഞു. 'ജയിലുമായും മുനിസിപ്പൽ അധികൃതരുമായും സംസാരിക്കാൻ പ്രദേശത്തെ അറബികളുടെ സഹായം ഞങ്ങൾ തേടി. ഇത്തരത്തിലുള്ള കേസുകളിൽ ഹാജരാകാൻ അഭിഭാഷകർ വലിയ ഫീസാണ് ആവശ്യപ്പെടുന്നത്. എന്നാൽ, ഒരു മലയാളി അഭിഭാഷകൻ ജാമ്യാപേക്ഷ നൽകാൻ സഹായിച്ചു'. ജാഫർ പറഞ്ഞു

മോചനം സാധ്യമാക്കിയ എല്ലാവർക്കും നന്ദി അറിയിക്കുന്നതായി യാക്കൂബ് അക്തറിന്റെ പിതാവ് യൂസഫ് പറഞ്ഞു. തനിക്കുണ്ടായ ദുരവസ്ഥ ഇനി ആർക്കും ഉണ്ടാവരുതെന്ന് ജയിൽ മോചിതനായ യാക്കൂബ് അക്തറും പ്രതികരിച്ചു. 'പല കാരണങ്ങൾ പറഞ്ഞ് 4000 ദിർഹമാണ് കമ്പനി ഈടാക്കിയത്. നിരപരാധിത്വം ഇപ്പോൾ തെളിഞ്ഞതിൽ വളരെ അധികം സന്തോഷമുണ്ട്. പുതിയ ജോലി നോക്കണം ഗൾഫിൽ ഏതെങ്കിലും നല്ല കമ്പനിയിൽ ജോലി ശരിയാകുമെന്നാണ് പ്രതീക്ഷ'-- യാക്കൂബ് അക്തർ പറഞ്ഞു.
-
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ -
ദുബായിൽ റോക്കറ്റ് പോലെ കുതിച്ച് സ്വർണവില; കൂടിയത് 20 ദിർഹത്തിൽ അധികം, 24 കാരറ്റിന്റെ വില എത്ര? -
യുഎഇയില്‍ നാളെയും മറ്റന്നാളും മഴ കനക്കും! മോശം കാലാവസ്ഥയുടെ അവസാന തരംഗമെന്ന് മുന്നറിയിപ്പ് -
യുഎഇ നിവാസികളുടെ ശ്രദ്ധയ്ക്ക്; വെള്ളിയാഴ്ച വരെ മഴ തുടരാൻ സാധ്യത, പൊടിക്കാറ്റിനെയും സൂക്ഷിക്കണം, കാഴ്ച മറയും -
യുഎഇയിൽ പ്രളയസമാനമായ മഴ; വരും മണിക്കൂറുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം! -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് മക്കയും മദീനയും ഭരിച്ചത് ആര്? തുര്‍ക്കിക്ക് ഇവിടെ എന്തുകാര്യം -
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില












Click it and Unblock the Notifications