Get Updates
Get notified of breaking news, exclusive insights, and must-see stories!

അബ്ദുറഹ്മാന്‍ സാഹിബിനെ പോലും ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരാണ് ഹിന്ദുത്വ തീവ്രവാദികള്‍- കെടി ജലീല്‍

മലപ്പുറം: കേരളത്തെ മോശമായി ചിത്രീകരിക്കുന്ന കേരള സ്‌റ്റോറി എന്ന സിനിമക്കെതിരെ നടപടിയെടുക്കണമെന്ന് കെടി ജലീല്‍ എംഎല്‍എ. ആദ്യാവസാനം നുണ മാത്രമാണ് പറയുന്നത്. കശ്മീര്‍ ഫയല്‍സിന്റെ മറ്റൊരു രൂപമാണിത്. ഇതുവരെ തെളിയിക്കപ്പെടാത്ത ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് തുടങ്ങിയ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് സിനിമ എടുത്തിരിക്കുന്നതെന്നും കെടി ജലീല്‍ കുറ്റപ്പെടുത്തി.

കേരളത്തിന്റെ മതേതര മനസില്‍ വിഷം കലക്കി രാഷ്ട്രീയ ലാഭം കൊയ്യാനാണ് ആര്‍എസ്എസ് ശ്രമം. ഇതുവരെ നടത്തിയ ശ്രമങ്ങള്‍ ക്ലച്ച് പിടിച്ചില്ല. പുതിയ നീക്കമാണ് കേരള സ്റ്റോറി. എന്തിനെയും വെറുപ്പിന്റെ ആയുധമാക്കാന്‍ സംഘപരിവാറിന് മടിയില്ല. കോഴിക്കോട്ടെ ജൂബിലിഹാളിന് മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ പേരിടുന്നതിനെതിരെ സംഘികള്‍ പ്രചാരണം നടത്തിയത് അതുകൊണ്ടാണെന്നും കെടി ജലീല്‍ ആരോപിക്കുന്നു.

k

കെടി ജലീല്‍ എംഎല്‍എയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ...

'കേരള സ്റ്റോറി' ജനങ്ങളെ തമ്മിലടിപ്പിക്കാന്‍! സര്‍ക്കാര്‍ ഇടപെടണം.
കേരളത്തിന്റെ മതേതര മനസ്സില്‍ വിഷം കലക്കി രാഷ്ട്രീയ ലാഭം കൊയ്യാന്‍ ആര്‍.എസ്.എസും ബി.ജെ.പിയും പല അടവുകളും പയറ്റി. ഒന്നും ക്ലച്ച് പിടിച്ചില്ല. വര്‍ഗ്ഗീയവാദികളുടെ ഒത്താശയില്‍ പച്ചക്കള്ളം എഴുന്നള്ളിച്ച് ജനങ്ങളെ അകറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണ് 'കേരള സ്റ്റോറി' എന്ന നുണ സിനിമ.

എന്തിനേയും ഏതിനേയും വെറുപ്പിന്റെ രാഷ്ട്രീയമാക്കി മാറ്റാന്‍ സംഘ്പരിവാരങ്ങള്‍ക്ക് ഒരു മടിയുമില്ല. കോഴിക്കോട് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള പ്രസിദ്ധമായ 'ജൂബിലി ഹാളിന്' സി.പി.ഐ (എം) നേതൃത്വം നല്‍കുന്ന ഇടതുപക്ഷ ഭരണസമിതി മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ പേരിടാന്‍ തീരുമാനിച്ചു.

അതിനെയാണ് 'തളിക്ഷേത്ര പരിസരം ഇസ്ലാമികവല്‍ക്കരിക്കലായി' സംഘികള്‍ പറഞ്ഞു പരത്തിയത്. തികഞ്ഞ ദേശീയവാദിയും കറകളഞ്ഞ സ്വാതന്ത്ര്യസമര സേനാനിയും മുന്‍ കെ.പി.സി.സി അദ്ധ്യക്ഷനുമായ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനെ പോലും ഉള്‍കൊള്ളാന്‍ ഹിന്ദുത്വ തീവ്രവാദികള്‍ക്ക് കഴിയുന്നില്ലെങ്കില്‍ ഇന്ത്യയില്‍ ഏത് മുസ്ലിം പേരുകാരനെയാണ് അവര്‍ക്ക് അംഗീകരിക്കാനാവുക?

ഇന്ത്യയില്‍ സമാധാനവും ശാന്തിയും മൈത്രിയും നിലനില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് നടത്തുന്ന കുല്‍സിത നീക്കമായേ 'കേരള സ്റ്റോറി' എന്ന തട്ടിക്കൂട്ട് സിനിമയെ കാണാനാകൂ. ഇല്ലാത്ത ലൗജിഹാദും നര്‍കോട്ടിക് ജിഹാദുമൊക്കെയാണ് ചലചിത്രത്തിന്റെ പ്രമേയം.

ഒരു നുണ ആയിരം തവണ ആവര്‍ത്തിച്ച് സത്യമാക്കാനുള്ള ഗീബല്‍സിയന്‍ തന്ത്രമാണ് 'കേരള സ്റ്റോറി'. 'ഐ.എസ്.ഐ.എസ് ഭീകരവാദികളുടെ' റിക്രൂട്ടിംഗ് കേന്ദ്രമാണ് കേരളമെന്ന് സ്ഥാപിച്ചെടുക്കലാണ് ഈ സിനിമയിലൂടെ നാടിന്റെ ശത്രുക്കള്‍ ഉന്നം വെക്കുന്നത്.

അവാസ്തവങ്ങള്‍ കുത്തിനിറച്ച് ഹിന്ദു-മുസ്ലിം ചങ്ങാത്തം തകര്‍ക്കാന്‍ 1921 ലെ മലബാര്‍ കലാപത്തെ വികൃതമാക്കി അവതരിപ്പിച്ച സംഘി സിനിമ ജനശ്രദ്ധ നേടാതെ പോയത് മലയാളിയുടെ മതനിരപേക്ഷ മനസ്സിന്റെ ശക്തിയാണ് വെളിവാക്കിയത്. ആ വിഷമം തീര്‍ക്കാനാണ് ''കേരള സ്റ്റോറി'യുമായി സംഘമിത്രങ്ങള്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

'കാശ്മീര്‍ ഫയല്‍'സിന്റെ മലയാള രൂപമാണ് 'കേരള സ്റ്റോറി'. പെരുംനുണകളുടെ കുത്തിയൊഴുക്കാണ് രണ്ടിലും ആദ്യാവസാനം നിഴലിക്കുന്നത്. വര്‍ഗ്ഗീയ വിഭജനം മുന്നില്‍ കണ്ട് പുറത്തിറക്കുന്ന ''സിനിമാ അശ്ലീലം' സര്‍ക്കാര്‍ ഗൗരവത്തോടെ കാണണം.'കേരള സ്റ്റോറി'ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+