അധികാരികൾക്ക് മിണ്ടാട്ടമോ ? 12 ദിവസം പ്രായമുള്ള പൈതലിന് അമ്മയുടെ മടി തന്നെ വീട്...
അധികാരികൾക്ക് മിണ്ടാട്ടമോ ? 12 ദിവസം പ്രായമുള്ള പൈതലിന് അമ്മയുടെ മടി തന്നെ വീട്...
മലപ്പുറം: പെയ്തിറങ്ങിയ മഴയിൽ ചോർന്ന് ഒലിക്കുന്ന വീട്ടിൽ ദുരിതം അനുഭവിക്കുകയാണ് ആ ആദിവാസി യുവതി. അതും കൈയ്യിൽ 12 ദിവസം മാത്രം പ്രായം ഉളള ഒരു കുഞ്ഞുമായി. നനഞ്ഞ തറയിൽ പായ വിരിച്ച് കിടത്താൻ കഴിയില്ല. പകരം കൈ കുഞ്ഞിനെ തന്റ മടിയിൽ കിടത്തിയാണ് ഈ അമ്മ നേരം വെളുപ്പിക്കുന്നത്. മലപ്പുറം നിലമ്പൂരിൽ സുനിത എന്ന ആദിവാസി യുവതിയുടെ തീരാ ദുരിതം ആണിത്. നിലമ്പൂർ നഗരസഭയിൽ നല്ലം തണ്ണി കോളനിയിലാണ് മനം പൊള്ളിക്കുന്ന ഈ ദുരിത കാഴ്ച.

കൂലി പണിക്കാരനായ രമേശന്റെ ഭാര്യയാണ് സുനിത. 23 വയസ്സുണ്ട് ഇവർക്ക്. പ്രസവം കഴിഞ്ഞ 11 - ന് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ആയിരുന്നു. ഒരു ജീവന് ജന്മം നൽകി. തുടർന്ന് പ്രസവ ചികിത്സയ്ക്ക് ശേഷം ആശുപത്രിയിൽ നിന്നും ഒരാഴ്ച മുൻപ് ഡിസ്ചാർജ് ചെയ്തു. പിന്നെ കൈ കുഞ്ഞിനെയും കൊണ്ട് കോളനിയിലെ തന്റെ ആ കുഞ്ഞ് വീട്ടിലേയ്ക്ക് പോയി.
എ ടി എസ് പി പദ്ധതിയിൽ ഉൾപ്പെടുത്തി 3 വർഷം മുൻപാണ് സുനിതയ്ക്ക് കിട്ടിയത്. എന്നാൽ, നിർമിച്ച ഈ വീടിന്റെ മുഴുവൻ ഭാഗവും മഴയത്ത് ചോരാറുണ്ട്. വീടിന്റെ ഭിത്തികളും തറയും സിമന്റ് ഉപയോഗിച്ച് തേയ്ച്ചിട്ട് ഇല്ല. മുറികൾക്ക് വാതിൽ, ജനൽ പാളികൾ ഒന്നും വച്ചിട്ടും ഇല്ല. ഈ കൊച്ച് വീട്ടിൽ ഒരു അടുപ്പ് പോലും നേരെ ഇല്ല എന്നതാണ് സത്യം . എന്നിട്ടും 2019 ഒക്ടോബർ 3 - ന് തന്നെ പണി തുടങ്ങി ആ വർഷം ഡിസംബർ 31 - ന് തന്നെ വീടിന്റ പണി പൂർത്തീകരിച്ചെന്ന് വീട് ഭിത്തിയിൽ ഫലകം സ്ഥാപിച്ചു. ആവശ്യത്തിന് വസ്ത്രങ്ങളോ കുഞ്ഞിന് തൊട്ടിൽ കെട്ടാനുള്ള സൗകര്യമോ പോലും ഈ വീട്ടിന് ഉളളിൽ ഇല്ല. സുനിതയ്ക്കും രമേശനും 3 മക്കൾ ആണ് ഉളളത്. രണ്ടിനും ആറിനും ഇടയ്ക്കു പ്രായമുള്ള മൂന്നു മക്കൾ ആണ് ഇവർ.
കഠിനമായ തണുപ്പിനെ പ്രതിരോധിക്കാൻ പുതയ്ക്കാൻ വേണ്ടി പുതപ്പ് പോലും ഇല്ലാത്ത അവസ്ഥ. ഈ വീട്ടിലെ നനഞ്ഞ തറയിൽ പായ വിരിച്ചാണ് തന്റ കുഞ്ഞുങ്ങളെ സുനിത ഉറങ്ങുന്നത്. പോഷക ആഹാരം ലഭിക്കാത്ത കാരണത്താൽ കുട്ടികൾക്ക് ശരീര ഭാരത്തിലും കുറവുണ്ട്. വൈദ്യുതിയും ശുദ്ധ ജല പൈപ്പ് കണക്‌ഷനും വീട്ടിൽ ഇല്ല. പ്രാഥമിക ആവശ്യങ്ങൾക്ക് പോലും അകലെ കിണറ്റിൽ നിന്ന് വെള്ളം കൊണ്ടു വരണം ഈ കുടുംബം. കൂലി പണിക്കാരനാണ് രമേശൻ. കോവിഡും കാലാവസ്ഥാ വ്യതിയാനത്തിലെ മഴയും പണി കുറവാകാൻ കാരണം ആകുന്നു. അമ്മയും കുട്ടികളും മിക്കവാറും ദിവസങ്ങളിലും അര പട്ടിണിയിൽ ആണ് കഴിയുന്നത്. അതേസമയം, കുടുംബത്തിന് വേണ്ടി കോളനിയിലെ അങ്കണവാടി പ്രവർത്തകർ എത്തിക്കുന്ന ആഹാരമാണ് ഇപ്പോൾ സുനിതയുടെയും മക്കളുടെയും ജീവൻ നില നിർത്തുന്നത്.
-
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ?










Click it and Unblock the Notifications