കൊൽക്കത്തയിൽ നിന്ന് സാധനങ്ങളെത്തി: ഡോ. പിബി സലീമിന്റെ സ്നേസ്പർശത്തോടെ
കോഴിക്കോട്: പ്രളയ ദുരിതബാധിതര്‍ക്കായി കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ബുധനാഴ്ച രാവിലെ ട്രെയിന്‍ മാര്‍ഗം എത്തിച്ച അവശ്യ വസ്തുക്കളോട് കോഴിക്കോടിന് വൈകാരികമായ ഒരടുപ്പം കൂടിയുണ്ടായിരുന്നു. ജില്ലയുടെ മുന്‍ കലക്ടറായിരുന്ന പി.ബി സലീമിന്റെ നേതൃത്വത്തില്‍ കൊല്‍ക്കത്തയില്‍ നിന്നാണ് ഏഴ് വാഗണുകളിലായി അരിയും തുണികളും ഉള്‍പ്പെടെ 160 ടണ്‍ സാധനങ്ങള്‍ എത്തിച്ചത്.
പി.ബി
സലീം
ആദ്യം
കലക്ടര്‍
ആയിരുന്ന
നാദിയ,
ബര്‍ധമാന്‍
ജില്ലകളില്‍
നിന്ന്
റൈസ്
മില്‍
ഓണേഴ്സ്
അസോസിയേഷന്‍
മുഖാന്തരം
25,000
കിലോ
ചാക്കുകളിലായി
60,000
കിലോഗ്രാം
അരിയും
ദക്ഷിണ
പര്‍ഗ്നസ്(
കൊല്‍ക്കത്തയോട്
ചേര്‍ന്ന
)
ജില്ലയിലെ
വസ്ത്ര
നിര്‍മാതാക്കളില്‍
നിന്ന്
792
ബോക്‌സുകളിലായി
12,876
ലേഡീസ്
വസ്ത്രങ്ങള്‍,
6816
കുട്ടി
ഉടുപ്പുകള്‍,
4120
ലെഗിന്‍സ്,
5184
ഷര്‍ട്ടുകള്‍
എന്നിവ
ഉള്‍പ്പെടെ
70
ലക്ഷം
രൂപ
വിലമതിക്കുന്ന
28,232
തുണിത്തരങ്ങളുമാണ്
എത്തിച്ചത്.
269
ബോക്‌സുകളില്‍
മരുന്നുകളും
72
ബോക്‌സുകളിലായി
സാനിറ്ററി
വസ്തുക്കളുമുണ്ട്.
കോഴിക്കോട്
ഏഞ്ചല്‍സിനാണ്
സാധനങ്ങള്‍
എത്തിച്ചത്.
നിലവില്‍
പശ്ചിമബംഗാള്‍
ന്യൂനപക്ഷക്ഷേമവും
വിദ്യാഭ്യാസവും
വകുപ്പ്
സെക്രട്ടറിയായ
ഡോ
പി.ബി
സലീമിന്റെയും
വെസ്റ്റ്
ബംഗാള്‍
കേഡറിലെ
മലയാളി
ഐ.എ.എസ്
ഉദ്യോഗസ്ഥരായ
ഐഷാ
റാണി,
ബിജിന്‍
കൃഷ്ണ
എന്നിവരുടെയും
നേതൃത്വത്തില്‍
കൊല്‍ക്കത്തയിലെ
മലയാളി
അസോസിയേഷനുകളാണ്
സാധനങ്ങള്‍
ശേഖരിച്ച്
തരംതിരിച്ച്
എത്തിച്ചത്.
കൊല്‍ക്കത്ത
മലയാളി
ഫെഡറേഷനും
കൊല്‍ക്കത്ത
കൈരളി
സമാജവും
ശേഖരിച്ച
വസ്തുക്കളും
വാഗണുകളില്‍
ഉണ്ട്.
കോഴിക്കോടിനൊപ്പം
രണ്ട്
കണ്ടയ്‌നറുകളിലായി
കൊച്ചിയിലും
സാധനങ്ങള്‍
എത്തിക്കും.
കേരളം നേരിടുന്ന പ്രളയദുരിതത്തില്‍ നേരിട്ടെത്തി സഹായിക്കാന്‍ കഴിയാത്തതിലുള്ള ദു:ഖം പങ്കുവച്ചാണ് കൊല്‍ക്കത്തയിലുളള സഹായമനസ്‌കരുടെ കൂട്ടായ്മയിലൂടെ ഏഴ് വാഗണ്‍ സാധനങ്ങള്‍ മുന്‍ജില്ലാ കലക്ടര്‍ പി.ബി സലീമിന്റെ നേതൃത്വത്തില്‍ ശേഖരിച്ച് ഹൗറ റെയില്‍വേയിൽ എത്തിച്ചത്. റെയില്‍ മാര്‍ഗം അയച്ച 700 ചാക്ക് അരി കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഏറ്റുവാങ്ങി. ഏഞ്ചല്‍സ് പ്രവര്‍ത്തകരായ ഡോ. മെഹറൂഫ് രാജ്, ഡോ. പി.പി. വേണുഗോപാല്‍, ഡോ. അജില്‍ അബ്ദുള്ള, ഡോ. മനോജ് കാലൂര്‍, കെ.ബിനോയ്, കെ.പി. മുസ്തഫ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.