ഹൈടെക് ഓണ്‍ലൈന്‍ തട്ടിപ്പ്; കാമറൂണ്‍ സ്വദേശികളായ രണ്ട് ആന്താരാഷ്ട്ര കുറ്റവാളികളെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു
മലപ്പുറം: ഹെടെക് സാങ്കേതിക വിദ്യകളുപയോഗിച്ച് വിവിധ രീതിയിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടത്തിവരികയായിരുന്ന കാമറൂണ്‍ സ്വദേശികളായ രണ്ട് ആന്താരാഷ്ട്ര കുറ്റവാളികളെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.
പ്രളയം:
എന്‍ജിനീയറിംഗ്
വിദ്യാർത്ഥികളടക്കം
17
പേരെ
രക്ഷിച്ചു,
ഹെലിക്കോപ്റ്ററിൽ
വർക്കലയിലെത്തിച്ചു
കാമറൂണ്‍
നോര്‍ത്ത്
വെസ്റ്റ്
റീജ്യന്‍
സ്വദേശികളായ
അകുംബെ
ബോമ
ഞ്ചിവ
(28),
ലാങ്ജി
കിലിയന്‍
കെങ്
(27)
എന്നിവരെയാണ്
മഞ്ചേരി
പോലീസ്
ഹൈദരാബാദില്‍
നിന്നും
അതിസാഹസികമായി
അറസ്റ്റ്
ചെയ്തത്.
തട്ടിപ്പിന്റെ വഴികള്‍
വിവിധ കമ്പനികളുടേതെന്ന വ്യാജേന വെബ്‌സൈറ്റുകള്‍ തയ്യാറാക്കി പലതരം ഉത്പന്നങ്ങള്‍ വില്പനക്കെന്ന പേരില്‍ പരസ്യം ചെയ്യുകയാണ് പ്രതികള്‍ ചെയ്യുന്നത്.
ഇവരുടെ വെബ്‌സൈറ്റില്‍ ആരെങ്കിലും ഉത്പന്നങ്ങള്‍ക്കായി സെര്‍ച്ച് ചെയ്താല്‍ ഉടനടി ഇവര്‍ക്ക് മെസേജ് ലഭിക്കുകയും ഇവര്‍ ഇമെയില്‍ മുഖാന്തിരമോ വിര്‍ച്വല്‍ നമ്പറുകള്‍ മുഖാന്തിരമോ ഇരകളെ ബന്ധപ്പെടും
ഇര ഉത്പന്നം വാങ്ങാന്‍ തയ്യാറാണെന്ന് തോന്നിയാല്‍ കമ്പനികളുടേതാണെന്ന് വിശ്വസിപ്പിക്കുന്നതിന് വ്യാജമായി ലൈസന്‍സുകളും ഇതര രേഖകളും തയ്യാറാക്കി അയച്ചുകൊടുക്കും
പിന്നീട് ഉത്പന്നത്തിന്റെ വിലയുടെ നിശ്ചിത ശതമാനം അഡ്വാന്‍സായി വിവിധ ബാങ്ക് അക്കൌണ്ടുകളിലേക്ക് നിക്ഷേപിക്കാന്‍ ആവശ്യപ്പെടും
പണം അടവാക്കിയാല്‍ ഇര വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഉത്പന്നം കൊറിയര്‍ ചെയ്തതായും അതിന്റെ കണ്‍സൈന്‍മെന്റ് നമ്പര്‍ ഇന്നതാണെന്നും കാണിച്ച് മെസേജ് അയക്കും.
പ്രതികള്‍ തന്നെ വിവിധ കൊറിയര്‍ കമ്പനികളുടേതെന്ന വ്യാജേന തയ്യാറാക്കിയ വെബ്‌സൈറ്റുകളില്‍ ഈ കണ്‍സൈന്‍മെന്റ് നമ്പര്‍ ട്രാക്ക് ചെയ്യാനാകുമെന്നതിനാല്‍ ഇത് പരിശോധിക്കുന്ന ഇരക്ക് കൂടുതല്‍ വിശ്വാസം തോന്നും
ഏതാനും
ദിവസങ്ങള്‍ക്ക്
ശേഷം
കൊറിയര്‍
കമ്പനിയില്‍
നിന്നെന്ന
മട്ടില്‍
നിങ്ങള്‍ക്കുള്ള
കൊറിയര്‍
പാക്കിംഗ്
മോശമാണെന്നും
അതിന്
ഇന്‍ഷുറന്‍സായി
നിശ്ചിത
തുക
അടക്കണമെന്നും
ഈ
പണം
റീഫണ്ട്
ചെയ്യുമെന്നും
കാണിച്ച്
ഇരക്ക്
മെസേജ്
ലഭിക്കും.
ഇതും
വിശ്വസിക്കുന്ന
ഇര
വീണ്ടും
പണം
അടക്കുകയും
ഭീമമായ
സാമ്പത്തിക
നഷ്ടം
സംഭവിക്കുകയും
ചെയ്യുന്നു
കേസിനാസ്പദമായ
സംഭവം
മഞ്ചേരി സ്വദേശിയായ ഹോള്‍സെയില്‍ മരുന്ന് വിപണന കേന്ദ്രത്തിലേക്ക് ആവശ്യമായ വിലപിടിപ്പുള്ള മരുന്ന് വെബ്‌സൈറ്റില്‍ സെര്‍ച്ച് ചെയ്തതിനെ തുടര്‍ന്ന് ബന്ധപ്പെട്ട പ്രതികള്‍ ഇപ്രകാരം പരാതിക്കാരനില്‍ നിന്നും ഒന്നേകാല്‍ ലക്ഷത്തോളം രൂപ തട്ടിയെടുത്ത കാര്യത്തിന് മഞ്ചേരി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാകുന്നത്.
വളരെയധികം സാങ്കേതിക പരിജ്ഞാനമുള്ള പ്രതികളെ തിരിച്ചറിയുകയെന്നത് ഏറെ ശ്രമകരമായിരുന്നു.
ഈ കേസിലെ പരാതിക്കാരന്റെ പണം രാജസ്ഥാനിലുള്ള ഒരു സ്ഥാപനത്തിന്റെ പേരിലുള്ള അക്കൌണ്ടിലേക്കാണ് പോയതെന്ന് മനസ്സിലായതില്‍ രാജസ്ഥാനിലെത്തി അന്വേഷണം നടത്തിയിരുന്നു. ഒന്നാം പ്രതി ഹൈദരാബാദില്‍ നിന്നും രണ്ടാം പ്രതി കാമറൂണില്‍ നിന്നുമാണ് തട്ടിപ്പുകള്‍ നടത്തിവന്നിരുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ ഇന്ത്യയിലെത്തിയത്.
പോലീസ് സാന്നിദ്ധ്യം തിരിച്ചറിഞ്ഞാല്‍ പ്രതികള്‍ രക്ഷപ്പെടാനും തെളിവുകള്‍ നശിപ്പിക്കാനും മറ്റും സാധ്യതയുണ്ടെന്നതിനാല്‍ പ്രദേശവാസികളുടേയും മറ്റും സഹായത്തോടെ അതീവ രഹസ്യമായി നിരീക്ഷണം നടത്തി പ്രതികളുടെ വാസസ്ഥലം തിരിച്ചറിഞ്ഞ ശേഷമാണ് ഓപ്പറേഷന്‍ നടത്തിയത്.
പ്രതികളില്‍ നിന്നും നിരവധി മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍, റൂട്ടറുകള്‍, ലാപ്‌ടോപ്പുകള്‍ തുടങ്ങി നിരവധി സാധനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.
ഗുജറാത്ത്, തെലങ്കാന, തമിഴ്‌നാട്, കര്‍ണ്ണാടക, മഹാരാഷ്ട്ര തുടങ്ങി വിവിധ സംസ്ഥാനങ്ങളിലുള്ളവരും, ജര്‍മ്മനി, റഷ്യ തുടങ്ങിയ രാജ്യക്കാരും ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്.
മലപ്പുറം ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം ഉ്യടജ ജലീല്‍ തോട്ടത്തില്‍, ഇക എന്‍.ബി. ഷൈജു, ടക ജലീല്‍ കറുത്തേടത്ത് എന്നിവരുടെ മേല്‍നോട്ടത്തില്‍ സൈബര്‍ ഫോറന്‍സിക് ടീം അംഗം എന്‍.എം. അബ്ദുല്ല ബാബു, ടകഠ അംഗങ്ങളായ കെ.പി. അബ്ദുല്‍ അസീസ്, എ. ശശികുമാര്‍ എന്നിവരാണ് ഹൈദരാബാദില്‍ നിന്നും പ്രതികളെ അറസ്റ്റ് ചെയ്തത്.