പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; കൂട്ടു നിന്നത് മാതാവ്? അമ്മയും കാമുകനും അറസ്റ്റിൽ
മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പെണ്‍കുട്ടിയുടെ മാതാവിനേയും കാമുകനേയും മഞ്ചേരി സിഐ എന്‍.ബി ഷൈജുവിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വോഷണ സംഘം പിടികൂടി. കുട്ടിയുടെ മാതാവുമായി ഫോണ്‍ വഴി പരിചയപ്പെട്ട യുവാവ് പിന്നിട് ഇവരുമായി അടുക്കുകയായിരുന്നു.
കഴിഞ്ഞ
ഒരുവര്‍ഷത്തോളമായി
യുവതിയുമായി
ബന്ധമുണ്ടായിരുന്ന
യുവാവിനെ
രണ്ടു
മാസം
മുന്‍പ്
യുവതിയുടെ
ബന്ധുക്കള്‍
കൈയ്യോടെ
പിടികൂടിയിരുന്നു.
തുടര്‍ന്ന്
അന്ന്
രാത്രി
തന്നെ
ഇയാളുടെ
കൂടെ
പോയ
യുവതിയുമായി
കോഴിക്കോട്
ലോഡ്ജില്‍
താമസിച്ചു
വരികയായിരുന്നു.
യുവതിയുമായി ബന്ധം സ്ഥാപിച്ച യുവാവ് ഭീഷണിപ്പെടടുത്തി അവരുടെ കൂട്ടിയേയും പീഢിപ്പിക്കുകയായിരുന്നു. ഈ വിവരം കുട്ടി മാതാവിനോട് പറഞ്ഞങ്കിലും ആരോടും പറയരുത് എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നതായി പറയുന്നു. സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കോഴിക്കോട്ടെ ലോഡ്ജില്‍ വച്ചാണ് ഇവരെ പിടികൂടിയത്.
പ്രതി നിയാസിനെ ചോദ്യം ചെയ്തതില്‍ മറ്റൊരു യുവതിയേയും ഇയാള്‍ ഇത്തരത്തില്‍ മാസങ്ങളോളമായി മറ്റൊരു ലോഡ്ജില്‍ താമസിപ്പിച്ചു വന്നിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഭര്‍തൃമതികളായ യുവതികളുടെ ഫോണ്‍ നമ്പര്‍ സങ്കടിപ്പിച്ച് അവരുമായി അടുപ്പം സ്ഥാപിച്ച് പണവും ആഭരണങ്ങളും തന്ത്രപൂര്‍വ്വം കൈക്കലാക്കി അവരെ ഭീഷണിപ്പെടുത്തി പീഢിപ്പിക്കുന്നതാണ് ഇയാളുടെ രീതിയെന്നു പോലീസ് പറയുന്നു.
കൂടുംബിനികളായതിനാല്‍ പരാതിപ്പെടാത്തതും ഇയാള്‍ക്ക് തുണയായി. ബന്ധപ്പെടുന്ന സ്ത്രീകളുമായി ഫോട്ടോ എടുക്കുന്ന പ്രതി പിന്നീട് ഈ ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ഇവരില്‍ നിന്നും പണവും ആഭരണങ്ങളും കൈക്കലാക്കിയിരുന്നത്. ഒരേ സമയം നിരവധി സ്ത്രീകളുമായി ബന്ധം പുലര്‍ത്തിയിരുന്ന ഇയാള്‍ പിടിക്കപ്പെട്ടതറിയാതെ നിരവധി സ്ത്രീകളാണ് ഫോണിലേക്ക് വിളിച്ചു കൊണ്ടിരുന്നത്.
ഇയാളെ പിടികൂടിയതറിഞ്ഞ് നിരവധി പേര്‍ പരാതിയുമായി എത്തിയിട്ടുണ്ട്. മണല്‍ മണ്ണ് മാഫിയയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പ്രതിയുടെ പേരില്‍ അനധികൃത മണല്‍ കടത്തലിന് മഞ്ചേരി സ്റ്റേഷനില്‍ കേസ് ഉണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.വകൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങും. മഞ്ചേരി സി.ഐ: എന്‍.ബി ഷൈജു, എസ്.ഐ ജലീല്‍ കറുത്തേടത്ത് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘാംഗ ങ്ങളായ പി. സഞ്ജീവ്, ഉണ്ണികൃഷ്ണന്‍ മാരാത്ത്, ദിനേശ് ,സല്‍മ എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.