50 കിലോ ഭാരം; 604 പേജുകൾ; രണ്ടടി നീളം; ഖുർആൻ എഴുതി ചരിത്രം സൃഷ്ടിച്ച് മദ്രസ അധ്യാപകൻ
മലപ്പുറം: ജില്ലയിൽ ഒരു മദ്രസ അധ്യാപകൻ തന്റെ നീണ്ട വർഷത്തെ കഠിനാധ്വാനത്തിനൊടുവിൽ ഖുർആൻ സ്വന്തമായി എഴുതി തയ്യാറാക്കിയിരിക്കുന്നത്. ഏകദേശം ഒരു വർഷം നീണ്ട അധ്വാനമായിരുന്നു ഇത്. ഇപ്പോൾ ഈ ഖുർആനിന് 50 കിലോ ഭാരമുണ്ട്.
604 പേജുകളും 114 അധ്യായങ്ങളും രണ്ടടി നീളവും ആണ് മദ്രാസ അധ്യാപകൻ തയ്യാറാക്കിയ ഈ ഖുർആന് ഉള്ളത് . പൊന്നാനി സ്വദേശിയും മദ്രസ അധ്യാപകനും ആയ കട്ടേക്കാട്ട് മുബാറക് മുസ്‍ല്യാരുടെ കഠിന അധ്വാനത്തിന്റെ ഫലമാണിത്. സി ഡി മാർക്കർ ഉപയോഗിച്ചാണ് ചാർട്ട് പേപ്പറിൽ ഖുർആൻ എഴുതിയത്.
മാറഞ്ചേരി താമലശ്ശേരിയിലെ മദ്രസാധ്യാപകനും എസ് വൈ എസ് കറുകത്തിരുത്തി പ്രസിഡന്റാണ് മുബാറക് മുസ്‍ല്യാർ . കോവിഡ് മഹാമാരി പിടിമുറുക്കിയ കാലത്താണ് മദ്രസ അധ്യാപകനായ കട്ടേക്കാട്ട് മുബാറക് മുസ്‍ല്യാർ ഇതിനുളള ശ്രമം ആരംഭിച്ചു തുടങ്ങിയത് . പരിശ്രമത്തിന്റെ ആദ്യ ദിവസങ്ങളിൽ നാലു പേജുകളിലാണ് ഖുർആൻ എഴുതി തുടങ്ങിയത്. ഇതിന് പിന്നാലെയും അദ്ദേഹത്തിന്റെ കഠിന പ്രയത്നം പ്രതിദിനം ഏഴ് പേജുകളിൽ വരെയെത്തി തുടങ്ങി .
കോവിഡിന്റെ ലോക്ക്ഡൗൺ കാലം ഇതിന് വേണ്ടി ഈ മദ്രാസ അധ്യാപകൻ പരിപൂർണ്ണമായി ഉപയോഗിച്ചു . ഇതിന് പിന്നാലെ എഴുത്തിന്റെ വേഗത ഇച്ചിരി കുറഞ്ഞു തുടങ്ങി. അദ്ദേഹത്തിന്റെ ജോലി തിരക്കുകൾ ആയിരുന്നു ഇതിന്റെ പ്രധാന കാരണം . എന്നാലും ഇതിനിടയിൽ സമയം കണ്ടെത്തി ഖുർആൻ എഴുതുന്നതിലേക്ക് വേണ്ടി സമയം കണ്ടെത്തിയിരുന്നു .
ശരാശരി ഒരു പേജ് എഴുതി പൂർത്തിയാക്കണം എങ്കിൽ ഏകദേശം ഒരു മണിക്കൂർ വേണം എന്നാണ് മദ്രാസ അധ്യാപകൻ വെളിപ്പെടുത്തുന്നത്. ജൂൺ 15 - ന് മുബാറക് മുസ്‍ല്യാർ ചരിത്ര ദൗത്യം പൂർത്തീകരിച്ചു എന്നാണ് റിപ്പോർട്ട് . അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദൗത്യം ആയിരുന്നു ഖുർആൻ സ്വന്തമായി എഴുതി തയ്യാറാക്കണമെന്നത്. ഈ ദൗത്യമാണ് സ്വന്തം കൈകൊണ്ട് എഴുതി പ്രശസ്തി സ്വന്തമാക്കിയത് .
അതേസമയം , പൊന്നാനി വലിയ പള്ളിയുടെ മുറ്റത്ത് തുറാബ് സഖാഫി തങ്ങൾ ഇതിന്റെ പ്രകാശനം നിർവഹിച്ചിരുന്നു . അബൂബക്കർ , മഖ്ദൂം എം പി മുത്തുക്കോയ തങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു .