മലപ്പുറം തിരൂര്‍ക്കാട് ഓട്ടോ കത്തിച്ച് മുങ്ങിയ കേസ്: പ്രതിയെ ബെംഗളൂരുവിൽ നിന്ന് പിടികൂടി
മലപ്പുറം: മലപ്പുറം തിരൂര്‍ക്കാട്ടെ വീടിന്റെ മുന്‍വശത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ തീകൊളുത്തി നശിപ്പിച്ച കേസിലെ പ്രതി പാലക്കാട് മലമ്പുഴ സ്വദേശിയായ രാമചന്ദ്രന്‍(36) മങ്കട പോലീസ് ബംഗളൂരില്‍നിന്നും അറസ്റ്റ് ചെയ്തു. തിരൂര്‍ക്കാട് സ്വദേശിയായ യുവാവിന്റെ ഭാര്യയുടെ പരാതിയില്‍ സ്ത്രീത്വത്തെ അപമാനിച്ച സംഭവത്തിൽ മുന്‍പ് മങ്കട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായിരുന്നു.
സംസ്ഥാനത്ത് 5 ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത; വായു ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു
എന്നാൽ രാമചന്ദ്രന്‍ ജാമ്യത്തിലിറങ്ങിയ ശേഷം, തന്നെ കേസില്‍ ഉള്‍പ്പെടുത്തിയുള്ള വിരോധം വെച്ച് , പരാതിക്കാരന്റെ വീട്ടില്‍ മുന്‍വശം നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷാ പെട്രോളൊഴിച്ച് കത്തിക്കുകയാണ് ഉണ്ടായത്. പോലീസ് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും മൊബൈല്‍ഫോണ്‍ പരിശോധിച്ചും മറ്റു നടത്തിയ അന്വേഷണത്തില്‍ നിന്നും പ്രതി 04.6.19 തീയതി രാത്രി രാത്രി 11 മണിക്ക് ശേഷം പാലക്കാട് നിന്നും തന്റെ ബൈക്കില്‍ വന്ന് പരാതിക്കാരന്റെ വീടിന്റെ സമീപത്ത് ഒഴിഞ്ഞ സ്ഥലത്ത് ബൈക്ക് നിര്‍ത്തി അതില്‍ നിന്നും പെട്രോള്‍ ഊറ്റി കുപ്പിയിലാക്കി റോഡില്‍ ആളുകള്‍ ഒഴിയാന്‍ കാത്തിരുന്ന് പുലര്‍ച്ചെ രണ്ടര മണിയോടെ കൂടി വീടിന്റെ മുന്‍വശത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ പെട്രോളൊഴിച്ച് തീപ്പെട്ടി കൊണ്ട്കത്തിച്ച ശേഷം ബൈക്ക് എടുത്ത് രക്ഷപ്പെടുകയാണുണ്ടായത് . തുടര്‍ന്ന് ബാംഗ്ലൂരിലേക്ക് രക്ഷപ്പെട്ട പ്രതിയെ തന്ത്രപൂര്‍വ്വം നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുകയാണ് ഉണ്ടായത്.
കുറ്റകൃത്യത്തിന് ഉപയോഗിച്ച എല്ലാ കുറ്റ മുതലുകളും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ അന്നേദിവസം തന്നെ പരാതിക്കാരനായ യുവാവിന്റെ നിര്‍മാണത്തിലിരിക്കുന്ന വീട് തീ വെച്ച് നശിപ്പിക്കാന്‍ ശ്രമിച്ച കാര്യത്തിന് മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മങ്കട എസ് ഐ സതീഷ് കെ, എസ് ഐ അലവിക്കുട്ടി ,വനിതാ പോലീസ് ഓഫീസര്‍ ശ്രീമതി ബിന്ദു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബൈജു , വിനോദ് കെ, രജീഷ് , ഹോം ഗാര്‍ഡ് ജയചന്ദ്രന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്