ആദിവാസി കോളനിയിൽ എത്തിയത് മാവോയിസ്റ്റോ?... സംശയത്തിന്റെ നിഴലിൽ പാവം വാർഡ് മെമ്പർ
ആദിവാസി കോളനിയിൽ എത്തിയത് മാവോയിസ്റ്റോ?... സംശയത്തിന്റെ നിഴലിൽ പാവം വാർഡ് മെമ്പർ
മലപ്പുറം: മലപ്പുറം ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്തിലെ വെണ്ടേക്കുംപൊയിൽ ആദിവാസി കോളനിയിൽ മാവോയിസ്റ്റ് ബന്ധമുള്ളവർ എത്തിയതായി വിവരം. കഴിഞ്ഞ ഞായറാഴ്ച ആണ് സംഭവം നടന്നത്. മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സംശയിക്കുന്നവരാണ് ഇവർ. വെണ്ടേക്കുംപൊയിൽ എസ്ടി കോളനിയിൽ നാലംഗ സംഘമാണ് സന്ദർശനം നടത്തിയത്.

സന്ദർശനത്തിന് എത്തിയ ഇവർ കോളനി നിവാസികളോട് സംസാരിച്ചിരുന്നു. പല കാര്യങ്ങൾ ചോദിച്ചറിയുകയെ ചെയ്തു. സന്ദർശകൾ ചോദിച്ച പല കാര്യങ്ങളും പറഞ്ഞു നൽകിയതായും ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡ് അംഗം ടെസി സണ്ണി വ്യക്തമാക്കി. സംഭവത്തിൽ അരീക്കോട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച വാർഡ് അംഗം ടെസിയുടെ മൊഴി അരീക്കോട് പോലീസ് രേഖപ്പെടുത്തി.
എന്നാൽ, വന്ന ഇവരോട് പേരും മറ്റു വിവരങ്ങളും ചോദിച്ചിരുന്നു. എന്നാൽ ഇവർ വിവരങ്ങൾ പറയാൻ തയ്യാറായില്ലെന്ന് വാർഡ് അംഗം പറഞ്ഞു. അതേ സമയം, വെണ്ടേക്കുംപൊയിൽ കോളനിയിൽ മാവോയിസ്റ്റ് പ്രവർത്തനങ്ങൾ നടക്കുന്നു എന്നും ഈ സംശയം മുന്നിൽ കണ്ട് പോലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് അരീക്കോട് പോലീസ് സ്റ്റേഷനിൽ ആണ് വിവരം ലഭിച്ചത്.
കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഞായറാഴ്ച സാക്ഷരതാ മിഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ കോളനിക്കാരെ അറിയിക്കാൻ ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡ് അംഗം എത്തിയിരുന്നു. അപ്പോഴാണ് പുറത്ത് നിന്നുള്ള നാലംഗ സംഘത്തെ കോളനിയിൽ എത്തിയത് കണ്ടതെന്ന് അംഗം പറഞ്ഞു.
നാലംഗ സംഘത്തിന് മുന്നിൽ വെച്ച് വാർഡ് അംഗത്തെയും കൂടെയുള്ള വരെയും കോളനി വാസികൾ അപമാനിച്ചു. കോളനിക്ക് അകത്ത് വികസനം കൊണ്ടുവരാനാണ് ഇവർ ശ്രമിക്കുന്നതെന്നും ഇതെല്ലാം ഇല്ലാതാക്കാൻ രാഷ്ട്രീയക്കാർ എന്തിനാണ് ഇങ്ങോട്ട് വന്നതെന്നും വാർഡ് അംഗത്തോട് കോളനി വാസികൾ ചോദിച്ചു. കോളനിക്കാരെ രക്ഷിക്കാൻ വേണ്ടി നാലംഗ സംഘം വാർഡ് അംഗത്തോടും സഹായം ചോദിച്ചു. എന്നാൽ അതിനു താൽപര്യമില്ലെന്ന് വാർഡ് അംഗം ടെസി സണ്ണി സംഘത്തെ അറിയിച്ചു. ഒരു വർഷമായി കോളനി നിവാസികളുടെ വിവിധ ആവശ്യങ്ങൾക്ക് വേണ്ടി താൻ കോളനിയിൽ എത്തുന്നുണ്ടെന്നും എന്നാൽ ആ ദിവസം കോളനിയിൽ എത്തിയപ്പോൾ തന്നെ ഒരു ശത്രുവിനെ പോലെയാണ് കോളനിവാസികൾ കണ്ടതെന്നും വാർഡ് അംഗം പറയുന്നു. ഞങ്ങൾക്ക് നിങ്ങളോട് ശത്രുത ഇല്ലെന്നും ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും വാർഡ് മെമ്പറോടു പറഞ്ഞാണ് നാലംഗ സംഘം കോളനിയിൽ നിന്നും മടങ്ങിയത്.
Recommended Video
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications