മങ്കിപോക്സ്: രോഗി വിദേശത്ത് നിന്ന് വരുമ്പോള്‍ തന്നെ അസുഖബാധിതനെന്ന് എടവണ്ണ പഞ്ചായത്ത് അംഗം
മലപ്പുറം: സംസ്ഥാനത്ത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മങ്കിപോക്സ് കേസില്‍ രോഗിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനൊന്നുമില്ല എന്ന് എടവണ്ണ പഞ്ചായത്ത് അംഗവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗവുമായ അന്‍വര്‍ കെടി വണ്‍ഇന്ത്യ മലയാളത്തോട്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന രോഗി പൂര്‍ണ്ണ ആരോഗ്യവാനാണ് എന്നും മറ്റ് പ്രശ്നങ്ങളൊന്നുമില്ല എന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
രോഗിയുമായി സമ്പര്‍ക്കമുണ്ടായവരെ വീടുകളില്‍ തന്നെയാണ് പാര്‍പ്പിച്ചിരിക്കുന്നത് എന്നും പഞ്ചായത്തോ രോഗി ഉള്‍ക്കൊള്ളുന്ന ഒന്നാം വാര്‍ഡോ കണ്ടെയ്ന്മെന്റ് സോണാക്കണം എന്ന തരത്തിലുള്ള നിര്‍ദേശമൊന്നും നിലവില്‍ വന്നിട്ടില്ല അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. കൊവിഡ് പോലെ പകരുന്ന രോഗമല്ല മങ്കിപോക്സ് എന്നാണ് പ്രോട്ടോക്കോളില്‍ പറഞ്ഞിരിക്കുന്നത്. എങ്കിലും മുന്‍കരുതലുകള്‍ നടപടികള്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്നത് പോലെ തന്നെ ചെയ്യും എന്നും അദ്ദേഹം പറഞ്ഞു.

ഇതിന്റെ ഭാഗമായി പഞ്ചായത്ത് ഇന്ന് അടിയന്തരയോഗം വിളിച്ച് ചേര്‍ത്ത് സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ മാത്രമാണ് നിരീക്ഷണത്തില്‍ ഉള്ളത്. അങ്ങനെയാണ് തങ്ങള്‍ക്ക് ലഭിച്ച നിര്‍ദേശം എന്നും അത് പ്രകാരമാണ് ഇവരോട് വീടുകളില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
'ഒരാഴ്ച കഴിഞ്ഞ് ക്യാംപ് വെച്ച് ഇവരുടെ സാംപിളുകള്‍ പരിശോധിക്കാനാണ് തീരുമാനം. നിലവില്‍ നിരീക്ഷണത്തിലുള്ള ആളുകള്‍ക്ക് പനിയോ തലവേദനയോ മറ്റ് അസ്വസ്ഥതകളോ ഇല്ല. ഏഴ് ദിവസം കൊണ്ടാണ് ലക്ഷണങ്ങള്‍ പുറത്ത് പ്രകടമാകുക എന്നാണ് പറയുന്നത്. വെള്ളിയാഴ്ചത്തേക്ക് (നാളെ) ഏഴ് ദിവസമാകും. അതുകൊണ്ട് നാളേക്ക് ശേഷം പരിശോധനകള്‍ നടത്തും,' അന്‍വര്‍ പറഞ്ഞു.
അതേസമയം രോഗിക്ക് നാട്ടിലെത്തിയ ശേഷമല്ല അസുഖം ഉണ്ടായത് എന്നും അദ്ദേഹം വ്യക്തമാക്കി. 'രോഗം സ്ഥിരീകരിച്ച വ്യക്തി ദുബായിയില്‍ ജോലി ചെയ്യുന്ന ആളാണ്. ഇക്കഴിഞ്ഞ 13-ാം തിയതിയാണ് അദ്ദേഹം നാട്ടിലെത്തിയത്. 16-ാം തിയതി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. വിദേശത്ത് വെച്ച് തന്നെ അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. അദ്ദേഹം ലീവിന് വന്നതല്ല എന്നും അസുഖം കാരണം ലീവെടുത്ത് വന്നതാണ് എന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് എടവണ്ണ സ്വദേശിയായ 38 കാരന് മങ്കിപോക്സ് സ്ഥിരീകരിച്ചത്. എടവണ്ണ പഞ്ചായത്തിലെ പടിഞ്ഞാറെ ചാത്തല്ലൂര്‍ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മങ്കിപോക്സ് കേസാണിത്. തിങ്കളാഴ്ച രാവിലെയാണ് ആശുപത്രിയിലെ ത്വക് രോഗ വിഭാഗം ഒപിയില്‍ ചികിത്സ തേടിയെത്തിയ ഇയാള്‍ക്ക് പനിയും തൊലിപ്പുറത്ത് ചിക്കന്‍ പോക്സിന് സമാനമായ തുടിപ്പുകളും കണ്ടെത്തിയിരുന്നു.
സംശയം തോന്നിയതിനെ തുടര്‍ന്ന് സ്രവ സാംപിള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് വൈറോളജി ലാബിലേക്ക് അയച്ചിരുന്നു. അതേസമയം മറ്റ് രാജ്യങ്ങളില്‍ നിന്നും ഇവിടെ എത്തുന്നവര്‍ രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി വീണ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു. ആരോഗ്യ വകുപ്പിന്റെ ആശുപത്രികളില്‍ ചികിത്സയും ഐസൊലേഷന്‍ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. നോഡല്‍ ഓഫീസര്‍മാരുടെ ഫോണ്‍ നമ്പരും പുറത്തുവിട്ടിട്ടുണ്ട്.
-
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല"










Click it and Unblock the Notifications