ശബരിമല ദര്‍ശനത്തിന് പോകുന്ന അയ്യപ്പഭക്തര്‍ക്ക് മലപ്പുറത്തെ പള്ളികളിലും മദ്രസകളിലും വിശ്രമിക്കാന്‍ സൗകര്യം നല്കി മുസ്ലിംസഹോദരങ്ങള്
മലപ്പുറം: ശബരിമല ദര്‍ശനത്തിന് പോകുന്ന അയ്യപ്പഭക്തര്‍ക്ക് മലപ്പുറത്തെ പള്ളികളിലും മദ്രസകളിലും വിശ്രമിക്കാന്‍ സൗകര്യം നല്കി മുസ്ലിംസഹോദരങ്ങളുടെ മാതൃക. തേഞ്ഞിപ്പലം പാണമ്പ്ര ഇസ്സത്തുല്‍ ഇസ്ലാം മദ്രസാ കമ്മറ്റി ഭാരവാഹികളും ജീവനക്കാരുമാണ് പള്ളിയോട് ചേര്‍ന്നുള്ള മദ്രസാ അങ്കണത്തില്‍ അയ്യപ്പ ഭക്തര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും നല്‍കിയത്.
വെള്ളിയാഴ്ച്ച രാവിലെ ഏഴ്മണിയോടെ കര്‍ണാടക ബെല്ലാരിയില്‍ നിന്നെത്തിയ അയ്യപ്പഭക്തരുടെ സംഘം വിശ്രമിക്കാനും മറ്റ് പ്രാഥമിക കര്‍മ്മങ്ങള്‍ക്കും ഭക്ഷണം കഴിക്കാനും അനുവാദം ചോദിക്കുകയായിരുന്നു. 30 ഓളം പേരടങ്ങുന്ന സംഘമായിരുന്നു ഇവര്‍. പാണമ്പ്രപള്ളിയും അതിനോട് ചേര്‍ന്ന മദ്രസാ മുറ്റത്തെ വിശാലമായ സ്ഥലവും കണ്ട അയ്യപ്പഭക്തര്‍ പള്ളിമുറ്റത്ത് നില്‍ക്കുകയായിരുന്ന മുഅദ്ദിന് അലി ഫൈസിയെ സമീപിക്കുകയായിരുന്നു. ഉടന്‍ തന്നെ അലി ഫൈസി കമ്മറ്റിക്കാരില്‍ നിന്ന് സമ്മതം വാങ്ങി അയ്യപ്പഭക്തര്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കി കൊടുത്തു.

മദ്രസാഅധ്യാപകരായ ചോനാരി അലി ഫൈസി, റാഷിദ് വാഫി അമാനത്ത് ,ശഹീം ഫൈസി വയനാട് ,കമ്മിറ്റി മെമ്പര്‍മാരായ കെ. സൈനുദ്ദീന്‍ ഹാജി, തോട്ടത്തില്‍ സാലിഹ്, പി എം.ഇഖ്ബാല്‍, കോണ്ട്രാക്ടര് മുഹമ്മദ് ബാബു ,എസ് കെ.എസ്എസ് എഫ് വിഖായ വളണ്ടിയര്‍ അഷ്റഫ് ,ദര്‍സ് വിദ്യാര്‍ത്ഥികളും സ്വാമി മാര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും നല്കി.
നീണ്ട യാത്രക്കിടെ പ്രാഥമിക കര്‍മ്മങ്ങള്‍ക്ക് ബുദ്ധിമുട്ടി സ്വാമിമാര്‍ സൗകര്യമുള്ള സ്ഥലം നോക്കി പോരുന്നതിനിടയിലാണ് പാണമ്പ്ര മസ് ജിദിന്റെ വിശാലമായ അങ്കണം ശ്രദ്ധയില്‍പ്പെട്ടത്. കുടിക്കാനും കുളിക്കാനും ഭക്ഷണം പാകം ചെയ്യാനുമുള്ള വെള്ള സൗകര്യവും ഇവര്‍ക്ക് വിട്ട് നല്കി. വിശ്രമിക്കാനും ഭക്ഷണം പാകം ചെയ്യാന്‍ വരെ ആവശ്യമായ സൗകര്യം ഒരുക്കി. 30 പേര്‍ക്കുള്ള ഭക്ഷണം അവിടെ വെച്ച് സ്വാമിമാര്‍ പാകം ചെയ്തു.കയ്യില്‍ കരുതിയനെയ്യപ്പവും പേടയും അടക്കമുള്ള മധുരം അവിടെ കൂടിയ മുസ് ലിം സഹോദരന്മാര്ക്ക് നല്‍കുകയും ചെയ്തു. സൗകര്യം ഒരുക്കി തന്നവര്‍ക്ക് നന്ദി അറിയിച്ച ശേഷമാണ് ശബരിമലയിലേക്ക് ഇവര്‍ യാത്ര തുടര്‍ന്നത്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications