നിലമ്പൂർ കോവിലകത്തെ നെഹ്റുവിന്റെ ആ സന്ദർശനം മറക്കാൻ കഴിയില്ല; സുരേന്ദ്രനാഥിന്റെ ഓർമ്മകളിലൂടെ...
നിലമ്പൂർ കോവിലകത്തെ നെഹ്റുവിന്റെ ആ സന്ദർശനം മറക്കാൻ കഴിയില്ല; സുരേന്ദ്രനാഥിന്റെ ഓർമ്മകളിലൂടെ...
മലപ്പുറം: പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ മലപ്പുറം നിലമ്പൂർ കോവിലകത്തെ സന്ദർശനം റിസീവർ ടി. എൻ. സുരേന്ദ്രനാഥിന് ഇന്നും മായാത്ത ഓർമ്മയാണ്. കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജി 1955 ൽ പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഡിസംബർ 27 ന് കോവിലകം സന്ദർശിച്ചിരുന്നു. സുരേന്ദ്രനാഥിനറെ ജീവതത്തിൽ ഇന്നും മറക്കാൻ കഴിയാത്ത ഒരു നെഹ്റു സന്ദർശനം.
ആചാര്യ വിനോബ ഭാവെയുടെ ഭൂമി ദാനപ്രസ്ഥാനത്തിന് കോവിലകം സംഭാവന ചെയ്ത 1,000 ഏക്കർ ഭൂമിയുടെ രേഖ ഏറ്റുവാങ്ങാൻ അന്നത്തെ വലിയ തമ്പുരാൻ അനുണ്ണി തിരുമൂൽപ്പാടിന്റെ ക്ഷണം സ്വീകരിച്ചാണ് നെഹ്റു നിവമ്പൂർ കേവിലകത്ത് എത്തിയത്. അന്നത്തെ സന്ദർശനത്തിൽ ഒപ്പം കോൺഗ്രസ് നേതാവ് കാമരാജും ഉണ്ടായിരുന്നതായി സുരേന്ദ്രനാഥിന് ഓർമ്മയുണ്ട്.

അന്ന് പ്രധാനമന്ത്രി എത്തുന്നതറിഞ്ഞ് കോവിലകത്ത വൻ സ്വീകരണമായിരുന്നു. വലിയ തമ്പുരാന്റെ പ്രതിനിധി കൊച്ചുണ്ണി തിരുമൂൽപ്പാടിന്റെ നേതൃത്വത്തിൽ ഗംഭീര ഒരുക്കങ്ങളും പാതയുടെ ഇരുവശത്തും നടത്തി. നെഹ്റുവിന്റെ വരവിൽ താലമേന്തിയാണ് കോവിലകത്തെ കുട്ടികൾ അണിനിരന്നത്. അന്ന് അവരോട് വാത്സല്യത്തോടെ കുശലം പറഞ്ഞ് വലിയ കോവിലകത്തേക്ക് നെഹ്റു നടന്നു നീങ്ങിയത് സുരേന്ദ്രനാഥിന് ഇന്നും ഓർമ്മയുണ്ട്.

അന്നത്തെ സന്ദർശനത്തിൽ കോവിലകത്തെ കുട്ടികളുമായി സംവദിക്കാനും നെഹ്റു സമയം കണ്ടെത്തി. ഉച്ചഭക്ഷണത്തിന് ശേഷം കോവിലകത്ത് വിശ്രമിച്ചു. തുടർന്ന് എംഎസ്പി ക്യാംപിലെ ചടങ്ങിൽ കൊച്ചുണ്ണി തിരുമുൽപ്പാടിൽ നിന്ന് ഭൂരേഖ നെഹ്റു ഏറ്റുവാങ്ങി. ആദിവാസി മൂപ്പൻ ചൈരന് രേഖ കൈമാറി. കോവിലകം മുൻ റിസീവർ അന്തരിച്ച ടി.എൻ.ഗോദവർമൻ തിരുമൂൽപ്പാടാണ് അപൂർവ നിമിഷങ്ങൾ ക്യാമറയിൽ പകർത്തിയത്.

അതേസമയം, മോത്തിലാൽ നെഹ്രുവിന്റേയും, ഭാര്യ സ്വരുപ്റാണി തുസ്സുവിന്റേയും മകനായി അലഹബാദിൽ 1889 നവംബർ 14 - ൽ ജനനം. ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ സ്വാതന്ത്ര്യ സമര സേനാനികളിൽ ഒരാളായ അദ്ദേഹം. 1947 ആഗസ്റ്റ് 15 ന് ജവഹർലാൽ നെഹ്രു സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത അധികാരമേറ്റു. 1947 ഓഗസ്റ്റ് 15 മുതൽ 1964 മെയ് 17 ന് വരെ നീണ്ട 17 വർഷം പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. 74-ാം വയസ്സിലായിരുന്നു അന്ത്യം സംഭവിച്ചത്.

ദി ഡിസ്‌കവറി ഓഫ് ഇന്ത്യ ഉൾപ്പെടെ നിരവധി പുസ്തകങ്ങളുടെ രചയിതാവായ അദ്ദേഹം അവിസ്മരണീയമായ നിരവധി പ്രസംഗങ്ങളും നടത്തിയിരുന്നു. അതിലൊന്നാണ് ഇന്ത്യ ഒരു പരമാധികാര രാഷ്ട്രമായി മാറിയതിന് ശേഷം, 1947 ഓഗസ്റ്റ് 15 ന് അദ്ദേഹം നടത്തിയ എ ട്രൈസ്റ്റ് വിത്ത് ഡെസ്റ്റിനി. കുട്ടികൾക്കിടയിൽ നെഹ്‌റു വളരെ ജനപ്രിയനായിരുന്നു. അതിനാൽ 'ചാച്ച നെഹ്‌റു' എന്ന പേരും ലഭിച്ചു. അതിനാൽ അദ്ദേഹത്തിന്റെ ജന്മദിനം രാജ്യത്തുടനീളം ശിശുദിനമായി ആഘോഷിക്കുന്നു. ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനം ആഘോഷിക്കുന്ന ഈ വേളയില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് നിരവധി നേതാക്കള്‍ രംഗത്ത് എത്തിയിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications