Get Updates
Get notified of breaking news, exclusive insights, and must-see stories!

കടലിലല്ല...ഇപ്പോ ജയിലിലാ; പൊലീസിനെ വെല്ലുവിളിച്ച പല്ലന്‍ ഷൈജു അറസ്റ്റില്‍

മലപ്പുറം: കാപ്പ ചുമത്തി നാടുകടത്തിയ കുപ്രസിദ്ധ ഗുണ്ടാ നേതാവ് പല്ലന്‍ ഷൈജു പൊലീസ് പിടിയില്‍. മലപ്പുറം കോട്ടക്കല്‍ പൊലീസ് വയനാട്ടിലെ റിസോര്‍ട്ടില്‍ നിന്നാണ് പല്ലന്‍ ഷൈജുവിനെ പിടികൂടിയത്. ഷൈജുവിനെതിരെ മലപ്പുറത്തും കേസുണ്ട്. കുപ്രസിദ്ധ കുറ്റവാളി കോടാലി ശ്രീധരന്റെ കൂട്ടാളിയായിരുന്നു പല്ലന്‍ ഷൈജു. കാപ്പാ നിയമം ചുമത്തി കഴിഞ്ഞ ആഴ്ചയാണ് പല്ലന്‍ ഷൈജുവിനെ പൊലീസ് തൃശൂരില്‍ നിന്ന് നാടുകടത്തിയത്. ഇതിന് ശേഷം സോഷ്യല്‍ മീഡിയയിലൂടെ ഷൈജു പൊലീസിനെ വെല്ലുവിളിച്ചിരുന്നു. ഫേസ്ബുക്ക് ലൈവിലൂടെയാണ് തനിക്കെതിരെ കാപ്പ ചുമത്തിയ പൊലീസുകാരെ പല്ലന്‍ ഷൈജു വെല്ലുവിളിച്ചിരുന്നത്.

മുനമ്പത്ത് കടലിലൂടെ ബോട്ടില്‍ ഉല്ലാസ യാത്ര നടത്തുന്നതിന്റെയും മദ്യപിക്കുന്നതിന്റെയും ദൃശ്യങ്ങളോടെയായിരുന്നു പല്ലന്‍ ഷൈജുവിന്റെ വെല്ലുവിളി. ദൃശ്യങ്ങളില്‍ ബോട്ടില്‍ പല്ലന്‍ ഷൈജുവിനൊപ്പം വേറെയും ചിലരുള്ളതായി വ്യക്തമായിരുന്നു. മദ്യപിച്ച ശേഷം ഗ്ലാസ് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് 'ഇതുകണ്ടു മനംതകര്‍ന്നു കെട്ടിത്തൂങ്ങി ചാകരുത്' എന്നു പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞായിരുന്നു ഷൈജുവിന്റെ ലൈവ് വീഡിയോ. കൃഷ്ണന്‍കോട്ട പാലം കഴിഞ്ഞാ പിന്നെ അവന്റെ അപ്പന്റെ വകയൊന്നുവല്ല. ഇതിപ്പോ എറണാകുളം ജില്ലയിലാ എന്നാണ് വീഡിയോയില്‍ ഷൈജു പറഞ്ഞിരുന്നത്. വേണമെങ്കില്‍ ഫ്ളൈറ്റ് ചാര്‍ട്ടര്‍ ചെയ്തു ദുബായിലേക്കു വരെ താന്‍ പോകുമെന്നാണ് ഇയാള്‍ വെല്ലുവിളിച്ചിരുന്നത്.

1

കൊടകര പന്തല്ലൂര്‍ മച്ചിങ്ങല്‍ സ്വദേശിയായ ഇയാള്‍ക്ക് 43 വയസുണ്ട്. തൃശൂര്‍ റൂറല്‍ പൊലീസാണ് ഇയാളെ കാപ്പ ചുമത്തി നാടുകടത്തിയത്. വിലക്കു ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ചാല്‍ വിചാരണ കൂടാതെ 3 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. തൃശൂര്‍ കേന്ദ്രീകരിച്ചുള്ള ഗുണ്ടാ സംഘത്തിന്റെ തലവനായിരുന്നു ഷൈജു. പിന്നീട് കുഴല്‍പ്പണം തട്ടിപ്പ് സംഘത്തിന്റെ നേതാവായി മാറുകയായിരുന്നു. കേരളത്തിന് അകത്തും പുറത്തുമായി കൊലപാതകം, കൊലപാതക ശ്രമം, കവര്‍ച്ച, കുഴല്‍പ്പണം, കഞ്ചാവ് എന്നിങ്ങനെ നിരവധി കേസുകളില്‍ പ്രതിയാണ് പല്ലന്‍ ഷൈജു.

2

കൊടകര, പുതുക്കാട്, തൃശ്ശൂര്‍ ഈസ്റ്റ്, നെടുപുഴ, എറണാകുളം ചെങ്ങമനാട്, 'വയനാട് സുല്‍ത്താന്‍ ബത്തേരി, തിരുനെല്ലി എന്നീ പോലീസ് സ്റ്റേഷനുകളിലും പല്ലന്‍ ഷൈജുവിനെതിരെ കേസുകളുണ്ട്. കേരളത്തിന് പുറത്ത് ഗുണ്ടല്‍ പ്പേട്ട് സ്റ്റേഷനിലും, ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഓഫിസില്‍ കഞ്ചാവ് കേസുകളിലും ഷൈജു പ്രതിയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് തൃശ്ശൂരില്‍ നിന്നും കൊടകര പന്തല്ലൂരിലേക്ക് ഷൈജു താമസം മാറിയത്. കുഴല്‍പ്പണം കൊണ്ടുപോകുന്ന വാഹനങ്ങള്‍ തിരഞ്ഞു പിടിച്ച് തടഞ്ഞ് നിര്‍ത്തി കൊള്ളയടിച്ച ശേഷം കുഴല്‍പ്പണവുമായി കടന്നു കളയുന്നതാണ് പല്ലന്‍ ഷൈജുവിന്റെ രീതി.

3

തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ദോഗ്രയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ റേഞ്ച് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ എ അക്ബറായിരുന്നു ഷൈജുവിനെ നാടുകടത്തിയത്. 2020 ല്‍ പല്ലന്‍ ഷൈജു തന്നെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിനെതിരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയിരുന്നു. കഞ്ചാവ് കേസിലായിരുന്നു അന്ന് പല്ലന്‍ ഷൈജുവിനെ അറസ്റ്റ് ചെയ്തിരുന്നത്. പിന്‍പോയിന്റില്‍ മരണത്തിനും ജീവിതത്തിനു ഇടയില്‍നിന്നാണ് എക്‌സൈസ് സംഘം ഷൈജുവിനെ സാഹസികമായി കീഴ്പ്പെടുത്തിയത്.

Recommended Video

cmsvideo
    Govt Should Make Cow National Animal, Give it Fundamental Rights: Allahabad HC
    4

    എക്‌സൈസ് ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ മനോജ്കുമാര്‍, ഇന്റലിജന്‍സ് ഓഫീസര്‍മാരായ മണികണ്ഠന്‍, ഷിബു, സതീഷ്, ഷെഫീക്ക്, മോഹനന്‍ കെ നയന്‍ സ്‌ക്വാഡ് തൃശ്ശൂര്‍ റൂറല്‍, ഡോഗ് റാണ 331, ഹാന്‍ഡ്ലര്‍ സി.പി.ഒ പി.ആര്‍. രാകേഷ്, സീനിയര്‍ സി.പി.ഒ. സുജീഷ്, എക്‌സൈസ് വനിതാ സിവില്‍ ഓഫീസര്‍ ശാലിനി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്ന് ഷൈജുവിനെ അറസ്റ്റ് ചെയ്തിരുന്നത്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+