പഞ്ചലോഹ വിഗ്രഹം കാണാനില്ല, ചുമരിൽ മിന്നൽ മുരളിയെന്നെഴുതി മോഷ്ടാവ്
മലപ്പുറം : മലപ്പുറം ജില്ലയിലെ കോണിക്കല്ലിൽ ക്ഷേത്രത്തിൽ മിന്നൽ മുരളി സ്റ്റൈലിൽ മോഷണം. ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹമാണ് മോഷണം പോയത്. എന്നാൽ ക്ഷേത്രത്തിൽ വിദഗ്രഹം വച്ചിരുന്ന മുറിയിലെ ചുമരിൽ മിന്നൽ മുരളി എന്ന് എഴുതിയാണ് മോഷ്ടാക്കൾ കടന്നുകളഞ്ഞത്. മൂടേപ്പുറം മുത്തൻ ക്ഷേത്രത്തിലാണ് സംഭവമുണ്ടായിരിക്കുന്നത്.
ഇന്ന് രാവിലെയാണ് പഞ്ച ലോഹ വിഗ്രഹം മോഷണം പോയ വിവരം പുറത്തറിയുന്നത്. രാവിലെ ക്ഷേത്രം തുറക്കാനായി വരുകയാരുന്ന പരികർമി ക്ഷേത്ര വാതിലുകൾ തുറന്നു കിടക്കുന്നത് കണ്ട്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ക്ഷേത്രത്തിലെ വിഗ്രഹം മോഷണം പോയ വിവരം മനസിലായത്.

ക്ഷേത്രത്തിലെ ശ്രീകോവിലിൽ മാത്രമല്ല ചുറ്റമ്പലത്തിലും മോഷ്ടാവ് കേറിയിട്ടുണ്ടെന്ന് കണ്ടെത്തി. എന്നാൽ ചുറ്റമ്പലത്തിൽ നിന്ന് ഒന്നും മോഷണം പോയതായി കണ്ടെത്തിയിട്ടില്ല. ഇവിടെ നിന്നാണ് പൂജയ്ക്ക് ഉപയോഗിക്കുന്ന നെയ്യെടുത്ത് മോഷഅടാവ് ചുമരിൽ മിന്നൽ മുരളി എന്നെഴുതിയിട്ടുള്ളത്. ഇതിനു ശേഷം കള്ളൻ സ്ഥലം വിടുകയായിരുന്നുവെന്നാണ് നിഗമനം.
സംഭവത്തിൽ മഞ്ചേരി പോലീസ് കേസെടുത്തിട്ടുണ്ട്. വിരലടയാള വിദഗ്ദരെത്തി പരമാവധി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. മഞ്ചേരി ഇൻസ്പെക്ടറുടെ സംഘമാണ് കേസ് അന്വേഷിച്ചു വരുന്നത്. ചുമരിൽ എഴുതിയ മിന്നൽ മുരളി ആരാണെന്ന് അന്വേഷിച്ചു വരികയാണ് പോലീസ് ഇപ്പോൾ. മോഷണം പോയ പഞ്ച ലോഹ വിഗ്രഹത്തിന് ഒരു ലക്ഷം രൂപയോളം വില വരുമെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. അതേ സമയം ശ്രീ കോവിലിനുള്ളിൽ ഉണ്ടായിരുന്ന സ്വർണ മാല മോഷണം പോയിട്ടില്ല.












Click it and Unblock the Notifications