പോക്സോ കേസ്: മലപ്പുറത്ത് മുഖ്യപ്രതിയും കൂട്ടുകാരായ സഹായികളും അറസ്റ്റില്‍
മലപ്പുറം: അരീക്കോട് വെച്ചു പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ സഹായികള്‍ ഉള്‍പ്പടെ അഞ്ചു പ്രതികളെ അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. ചെമ്രക്കാട്ടൂര്‍ സ്വദേശികളായ കുരിക്കാട്ടുതൊടിയില്‍ രമേഷ് (27), ചെഞ്ചിരിയന്‍ ജോബിഷ് ലാല്‍ (28), മേക്ലമ്പറ്റ ശ്രീകാന്ദ് (27), അറക്കല്‍ ഹാരിസ് (23), കരിക്കാടംപൂഴി മുബഷിര്‍ (29) എന്നിവരെയാണ് അരീക്കോട് എസ്.ഐ സി.വി ബിബിന്‍ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.
വൈത്തിരിയിൽ പോലീസും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ; ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു
രമേഷാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്നും കൂട്ടുകാരായ മറ്റു പ്രതികള്‍ ഇയാളുടെ സഹായികളാണെന്നും പൊലീസ് പറഞ്ഞു. മഞ്ചേരി പോക്‌സോ കോടതിയില്‍ ഹാജറാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
അതേ സമയം മറ്റൊരുകേസില്‍ പതിനേഴ്കാരിയെ പലതവണ ലൈംഗിക പീഡനത്തിന് വിധേയനാക്കിയതിന് മഞ്ചേരി സബ്ജയിലില്‍ റിമാന്റില്‍ കഴിയുന്ന പ്രതിക്ക് ജില്ലാ പോക്‌സോ സ്‌പെഷ്യല്‍ കോടതി ജാമ്യം നിഷേധിച്ചു.
എളങ്കൂര്‍ കൂമംകുളം കോട്ടമ്മല്‍ ശങ്കരന്‍ (45) ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി എ വി നാരായണന്‍ തള്ളിയത്. പെണ്‍കുട്ടിയെ റബ്ബര്‍ തോട്ടത്തിലേക്ക് കൊണ്ടു പോയി മൂന്നു തവണ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന പരാതിയില്‍ 2019 ഫെബ്രുവരി ഒന്നിന് മഞ്ചേരി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.