മലപ്പുറത്ത് പോക്സോ കേസിലെ കൗണ്‍സിലര്‍ കൗണ്‍സില്‍ യോഗത്തിനെത്തി: സംഘര്‍ഷാവസ്ഥ, അംഗങ്ങളുടെ പ്രതിഷേധം!
മലപ്പുറം: 16കാരിയെ പീഡിപ്പിച്ച വളാഞ്ചേരി കൗണ്‍സിലര്‍ കൗണ്‍സില്‍ യോഗത്തിനെത്തിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.വനിതാ അംഗങ്ങള്‍ കറുത്ത അബായ ധരിച്ച് മുഖം മറച്ച് പ്ലക്കാര്‍ഡുമായെത്തി. പോക്സോ കേസ് പ്രതിയായ കൗണ്‍സിലര്‍ യോഗത്തിനെത്തിയപ്പോഴാണ് വളാഞ്ചേരി നഗരസഭയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. വിവാഹ വാഗ്ദാനം നല്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പോക്സോ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഇടതുപക്ഷ കൗണ്‍സിലര്‍ നഗരസഭാ കൗണ്‍സില്‍ യോഗത്തിനെത്തിയപ്പോഴാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
രാവിലെ 11 ഓടെയാണ് നഗരസഭാ കൗണ്‍സില്‍ ഹാളില്‍ ചെയര്‍പേഴ്സണ്‍ സി.കെ. റുഫീനയുടെ അധ്യക്ഷതയില്‍ യോഗം ആരംഭിച്ചത്. പോക്സോ കേസ് പ്രതിയായ ഷംസുദ്ധീന് നടക്കാവിലും യോഗത്തില്‍ പങ്കെടുക്കാനെത്തി. 22 അജണ്ടകളായിരുന്നു യോഗത്തില്‍ ചര്‍ച്ചക്കെടുത്തത്. ഇതില്‍ ടൗണിലെ മാലിന്യ വിഷയവും ഐറിഷ് പദ്ധതികളിലെ അപാകതയും ഏറ്റവും അവസാനമായാണ് ചര്‍ച്ചക്കെടുത്തത്. തങ്ങള്‍ ഉന്നയിച്ച ഏറ്റവും പ്രധാന വിഷയമായ മാലിന്യ വിഷയം ഏറ്റവും അവസാന അജണ്ടയായാണ് ചര്‍ച്ചക്കെടുത്തതെന്ന് കാണിച്ച് പ്രതിപക്ഷം മുദ്യാവാക്യം വിളിയോടെ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോരുകയും പ്രതിപക്ഷ നേതാവ് ടി.പി. അബ്ദുല്‍ ഗഫൂര്‍, ടി.പി. രഘുനാഥ്, ഇ.പി. അച്ചുതന്, പി.പി ഹരിദാസന് എന്നിവരുടെ നേതൃത്വത്തില്‍ പ്ലക്കാര്‍ഡുകളുമേന്തി നഗരത്തില്‍ പ്രകടനം നടത്തുകയും ചെയ്തു. ഈ സമയം പോക്സോ കേസ് പ്രതി യോഗത്തില്‍ നിന്നും ഇറങ്ങിപ്പോകണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് അംഗങ്ങള്‍ മുദ്യാവാക്യം വിളി തുടര്‍ന്ന് കൊണ്ടിരുന്നു. എന്നാല്‍ കൗണ്‍സിലര്‍ ഷംസുദ്ധീന് എതിര്‍വാദങ്ങള്‍ ഉന്നയിക്കാന്‍ ശ്രമിച്ചതോടെ ഹാളില്‍ ബഹളമായി.

യു.ഡി.എഫ് വനിതാ കൗണ്‍സിലര്‍മാര്‍ കറുത്ത അബായ ധരിച്ച് മുഖം മറച്ച് കൗണ്‍സിലര്‍ രാജിവെക്കണമെന്ന പ്ലക്കാര്‍ഡുമായാണ് പ്രതിഷേധിച്ചത്. യു.ഡി.എഫ് അംഗങ്ങളുടെ പ്രതിഷേധം ശക്തമായപ്പോള്‍ ചെയര്‍പേഴ്സണ്‍ ഷംസുദ്ധീനോട് പുറത്ത് പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. കൗണ്‍സിലര്‍ പുറത്തിറങ്ങിയ ശേഷമാണ് കൗണ്‍സില്‍ യോഗം ആരംഭിച്ചത്. ശേഷം യു.ഡി.എഫ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി. നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ. റുഫീന, വൈസ് ചെയര്മാന് കെ.എം. ഉണ്ണികൃഷ്ണന്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ സി. അബ്ദുല്‍ നാസര്‍, സി. രാമകൃഷ്ണന്, കൗണ്‍സിലര്‍മാരായ കെ.വി. ഉണ്ണികൃഷ്ണന്, മൂര്‍ക്കത്ത് മുസ്തഫ, ഷിഹാബുദ്ധീന് എന്ന ബാവ, ഇ.പി. മുഹമ്മദ് യഹ്യ, എം.പി. ഷാഹുല്‍ ഹമീദ്, യു. മുജീബ് റഹ്മാന്, നൗഫല്‍ പാലാറ, ഹമീദ് കൊട്ടാരം എന്നിവര്‍ നേതൃത്വം നല്കി.
കൗണ്‍സിലര്‍ക്കെതിരെ ശക്തമായ പ്രതിഷേധ സമരങ്ങള്‍ ഉണ്ടാകുമെന്ന് മനസിലാക്കിയ ഇടതു പക്ഷ കൗണ്‍സിലര്‍മാരുടെ ഇരട്ടത്താപ്പിന്റെ ഭാഗമായാണ് ഇറങ്ങിപ്പോക്ക് നടത്തിയതെന്നും ഇത് പൊതുജനം തിരിച്ചറിയുമെന്നും യു.ഡി.എഫ് നേതാവ് സി. അബദുല്‍ നാസര്‍ പറഞ്ഞു. കൗണ്‍സിലറോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നെന്നും ഇപ്പോള്‍ കൗണ്‍സിലറുമായി എല്‍.ഡി.എഫിന് യാതൊരു ബന്ധവുമില്ലെന്നും പ്രതിപക്ഷ നേതാവ് ടി.പി. അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications