മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

11കാരിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തകേസ്: ബന്ധു കുറ്റക്കാരനെന്ന് കോടതി

  • By Desk
Google Oneindia Malayalam News

മലപ്പുറം: പതിനൊന്നുകാരിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത കേസില്‍ ബന്ധുവായ പ്രതി കുറ്റക്കാരനെന്ന് മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി കണ്ടെത്തി. കോട്ടക്കല്‍ പുളിക്കൂട് കരിമ്പനക്കല്‍ അബ്ദുല്‍ നാസര്‍ (46) ആണ് കേസിലെ പ്രതി. പ്രതിക്കുള്ള ശിക്ഷ ജഡ്ജി എ വി നാരായണന്‍ നാളെ പ്രസ്താവിക്കും.

അമേഠിയിൽ സ്മൃതി ഇറാനിയുടെ അനുയായിയുടെ കൊലപാതകത്തിന് പിന്നിൽ ബിജെപി പ്രവർത്തകർ; 3 പേർ അറസ്റ്റിൽഅമേഠിയിൽ സ്മൃതി ഇറാനിയുടെ അനുയായിയുടെ കൊലപാതകത്തിന് പിന്നിൽ ബിജെപി പ്രവർത്തകർ; 3 പേർ അറസ്റ്റിൽ

2014 നവംബര്‍ നാല്, അഞ്ച്, ആറ് തീയ്യതികളിലാണ് കേസിന്നാസ്പദമായ സംഭവം. അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി സ്‌കൂളിലേക്ക് പോകുമ്പോള്‍ ബന്ധുവായ പ്രതി കുട്ടിക്ക് മിഠായി നല്‍കി കാറില്‍ കയറ്റി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടു പോയി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. കുട്ടി സ്ഥിരമായി വൈകി വരുന്നത് ശ്രദ്ധയില്‍പ്പെട്ട അദ്ധ്യാപകര്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡന വിവരം പുറത്തായത്.

05-1524229665-15

അദ്ധ്യാപകര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ കോട്ടക്കല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം 376, പോക്‌സോ ആക്ടിലെ 3,4 വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഐഷാ പി ജമാല്‍ ഹാജരായി.

അതേ സമയം ബന്ധുവായ പതിനാലുകാരിയെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി ഇന്ന് വിധി പറയും. പാലക്കാട് മാങ്കുറിശ്ശി മങ്കര കക്കോട് ചേങ്ങാട്ടുതൊടി ചാമി (64) ആണ് കേസിലെ പ്രതി. 2017 മാര്‍ച്ച് മാസത്തില്‍ ബന്ധുവായ പ്രതി ബാലികയുടെ വീട്ടില്‍ വിരുന്നെത്തിയതായിരുന്നു.

മൂന്നു തവണ പ്രതി ലൈംഗിക പീഡനത്തിനിരയാക്കിയതിനെ തുടര്‍ന്ന് കുട്ടി ഗര്‍ഭിണിയാവുകയായിരുന്നു. കുട്ടിയെ ഗര്‍ഭ്രചിദ്രത്തിന് വിധേയയാക്കിയെങ്കിലും ഡി എന്‍ എ പരിശോധന പ്രതിക്കെതിരായിരുന്നു.

Malappuram
English summary
Relative accused in minor girl abducted and molested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X