17 - കാരിയെ ലൈംഗികമായി അപമാനിച്ചു! 18 - കാരൻ ജൂലൈ നാല് വരെ റിമാന്‍ഡിൽ
മലപ്പുറം: 17 - കാരിയെ ലൈംഗികമായി അപമാനിച്ചെന്ന കേസില്‍ 18 - കാരനെ കോടതി റിമാന്‍ഡ് ചെയ്തു. പോക്സോ സ്പെഷ്യല്‍ കോടതിയുടേതായിരുന്നു നടപടി. മലപ്പുറം പുളിക്കല്‍ വലിയപറമ്പ് നീട്ടിച്ചാലില്‍ മുഹമ്മദ് സഫ്വാന് (18) നെയാണ് ജഡ്ജി കെ ജെ ആര്‍ബി റിമാന്റ് ചെയ്ത് മഞ്ചേരി സബ് ജയിലിലേക്കയച്ചത്.
ജൂലൈ നാല് വരെയാണ് പ്രതിയുടെ റിമാന്റ് കാലയളവ്. 2022 ഫെബ്രുവരി 14 - ന് പുലര്‍ച്ചെ അഞ്ച് മണിക്കാണ് കേസിനെ അടിസ്ഥാനമാക്കിയുളള സംഭവം നടന്നത്.
പോത്തുകല്ലില്‍ അംഗന്‍വാടി ഡെവലപ്മെന്റ് പ്രൊജക്ടിന് എത്തിയ 17 കാരിയെ ലൈംഗികമായി അപമാനിക്കുകയായിരുന്നു പ്രതി.
സംഭവത്തിന് പിന്നാലെ, പ്രതി അപമാനിച്ചുവെന്ന് വ്യക്തമാക്കി പെണ്‍കുട്ടി കൊട്ടാരക്കര പൊലീസില്‍ പരാതി നല്കി. തുടർന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മെയ് നാലിന് കൊട്ടാരക്കര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ശേഷം, കേസ് പോത്തുകല്‍ പൊലീസിന് കൈമാറുകയായിരുന്നു.
നിലവിൽ പോത്തുകല്ല് എസ് ഐ വിസി ജോണ്സണ് ആണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ ജൂണ്‍ 20 - ന് പിതാവിനും അമ്മാവനുമൊപ്പം സ്റ്റേഷനില്‍ ഹാജരായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് 18 - കാരനെ കോടതി റിമാന്‍ഡ് ചെയ്തത്.
3 കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചു; പ്രതിക്ക് കഠിന ശിക്ഷ !
തൃശൂർ: ഒരേ വീട്ടിൽ താമസിക്കുന്ന 3 കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി. താന്ന്യം കിഴക്കേനട പൈനൂർ കുന്തറ വീട്ടിൽ ബാബുവിനെയാണ് (50) കോടതി ശിക്ഷിച്ചത്. 5 വർഷം കഠിന തടവും 50,000 രൂപ പിഴ അടയ്ക്കാനുമാണ് കോടതി ശിക്ഷ. അതേസമയം, പിഴത്തുക ഇരയായ കുഞ്ഞിന് നൽകണമെന്നും കോടതി നിർദ്ദേശിച്ചു.
മുജീബിനെ ഗോഡൗണില്‍ മര്‍ദിച്ചു.... ചിത്രം ഭാര്യക്ക് അയച്ചു, കൊന്നതാണെന്ന് ഭാര്യ!!
ഒരേ വീട്ടിൽ താമസിക്കുന്ന ഒൻപതും ഏഴും അഞ്ചും പ്രായമുളള സഹോദരങ്ങളെ ഇയാൾ ഉപദ്രവിച്ചു എന്നാണ് കേസ്. ഇതിൽ ഏറ്റവും ഇളയ കുട്ടിയെ ഉപദ്രവിച്ച കേസിലാണ് ഒന്നാം അഡീഷനൽ സെഷൻസ് കോടതിയുടെ വിധി പറഞ്ഞത്.
തൊട്ടാല്‍ തീപ്പാറും, ഏജ്ജാതി ഹോട്ട്നെസ്സ്, മാളവിക ഇത് മാരക ലുക്ക്, വൈറലായി പുതിയ ചിത്രങ്ങള്‍
അതേസമയം, ഇയാൾക്ക് എതിരെ ഫാസ്റ്റ് ട്രാക്ക് കോടതിലും വിചാരണ നടന്നു വരികയാണ്. ഒൻപതും ഏഴും പ്രായമുളള രണ്ടു കുട്ടികളെ ഉപദ്രവിച്ചെന്ന പരാതിയിലാണ് വിചാരണ നടക്കുന്നത്. 2019 ലാണ് കേസിന് അടിസ്ഥാനമായ സംഭവം നടന്നത്. പീഡന വിവരം അഞ്ചു വയസ്സുകാരി അമ്മയോട് പറയവെയാണ് വിവരം പുറത്തായത്. ഇതിന് പിന്നാലെ, മറ്റു കുഞ്ഞുങ്ങളും പ്രതിയായ ബാബു ഉപദ്രവിച്ചതായി അമ്മയോട് വെളിപ്പെടുത്തി. ഇതിന് പിന്നലെ, അന്തിക്കാട് പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തു. പ്രോസിക്യൂഷന് വേണ്ടി ഹാജരായത് അഡ്വ ലിജി മധുവാണ്.