Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാർത്ഥികൾക്ക് ലഹരി വസ്തുക്കൾ നൽകി; ഒടുവിൽ പീഡനം! പ്രതിയെ കുടുക്കി പൊലീസ്

മലപ്പുറം: ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ചെന്ന കേസിൽ പ്രതിയെ പോലീസ് പിടികൂടി. തലക്കടത്തൂര്‍ സ്വദേശി കുന്നത്ത് പറമ്പില്‍ മുസ്തഫ(59)യെയാണ് പൊലീസ് പിടി കൂടിയത്. തിരൂര്‍ പൊലീസിനറെ നേതൃത്വത്തിലാണ് പ്രതിയെ പിടി കൂടിയത്.

കുട്ടികളുമായി സൗഹൃദമുണ്ടാക്കിയതിന് ശേഷമാണ് പീഡനത്തിന് ഇരയാക്കിയത്. ലഹരി ഉത്പന്നങ്ങളായ ഹാന്‍സ്, കഞ്ചാവ് ബീഡി എന്നിവ കുട്ടികള്‍ക്ക് നല്‍കിയിരുന്നു. പിന്നാലെ ലഹരി വസ്തുക്കൾ തേടി പ്രതിയെ സമീപിക്കുമ്പോൾ എല്ലാം പീഡനത്തിനിരയാക്കി. ഒടുവിൽ , വീട്ടുകാര്‍ കുട്ടികളില്‍ നിന്ന് ഹാന്‍സും ബീഡിയും കണ്ടെടുത്തു.

mala

ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ ലഭിച്ചു. ശേഷം, വീട്ടുകാര്‍ പൊലീസിൽ പരാതി നൽകി. ഇന്‍സ്‌പെക്ടര്‍ ജിജോയുടെ നേതൃത്വത്തില്‍ എസ് ഐ അബ്ദുല്‍ ജലീല്‍ കറുത്തേടത്ത്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷിജിത്ത്, സിവില്‍ പൊലീസ് ഓഫീസര്‍ ഉണ്ണിക്കുട്ടന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അതേസമയം, തിരൂര്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

പെൺകുട്ടിയെ ലൈംഗികമായി അപമാനിച്ചു! 18 - കാരൻ റിമാന്‍ഡിൽ

മലപ്പുറം: 17 - കാരിയെ ലൈംഗികമായി അപമാനിച്ചെന്ന കേസില്‍ 18 - കാരനെ കോടതി റിമാന്‍ഡ് ചെയ്തു. പോക്‌സോ സ്‌പെഷ്യല്‍ കോടതിയുടേതായിരുന്നു നടപടി. മലപ്പുറം പുളിക്കല്‍ വലിയപറമ്പ് നീട്ടിച്ചാലില്‍ മുഹമ്മദ് സഫ്വാന്‍ (18) നെയാണ് ജഡ്ജി കെ ജെ ആര്‍ബി റിമാന്റ് ചെയ്ത് മഞ്ചേരി സബ് ജയിലിലേക്കയച്ചത്.

ജൂലൈ നാല് വരെയാണ് പ്രതിയുടെ റിമാന്റ് കാലയളവ്. 2022 ഫെബ്രുവരി 14 - ന് പുലര്‍ച്ചെ അഞ്ച് മണിക്കാണ് കേസിനെ അടിസ്ഥാനമാക്കിയുളള സംഭവം നടന്നത്. പോത്തുകല്ലില്‍ അംഗന്‍വാടി ഡെവലപ്‌മെന്റ് പ്രൊജക്ടിന് എത്തിയ 17 കാരിയെ ലൈംഗികമായി അപമാനിക്കുകയായിരുന്നു പ്രതി.

സംഭവത്തിന് പിന്നാലെ, പ്രതി അപമാനിച്ചുവെന്ന് വ്യക്തമാക്കി പെണ്‍കുട്ടി കൊട്ടാരക്കര പൊലീസില്‍ പരാതി നല്‍കി. തുടർന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മെയ് നാലിന് കൊട്ടാരക്കര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ശേഷം, കേസ് പോത്തുകല്‍ പൊലീസിന് കൈമാറുകയായിരുന്നു.

അഹാന കളര്‍ഫുളാണല്ലോ പോസ്, സംഗതി കലക്കിയിട്ടുണ്ട്, ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍

നിലവിൽ പോത്തുകല്ല് എസ് ഐ വിസി ജോണ്‍സണ്‍ ആണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ ജൂണ്‍ 20 - ന് പിതാവിനും അമ്മാവനുമൊപ്പം സ്റ്റേഷനില്‍ ഹാജരായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് 18 - കാരനെ കോടതി റിമാന്‍ഡ് ചെയ്തത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+