'മമ്മൂട്ടി ക്ഷണിച്ചു വരുത്തുകയായിരുന്നു'; ശിഹാബുദ്ദീന്റെ സ്നേഹ സമ്മാനം ഹൃദ്യമായി താരം ഏറ്റുവാങ്ങി
'മമ്മൂട്ടി ക്ഷണിച്ചു വരുത്തുകയായിരുന്നു'; ശിഹാബുദ്ദീന്റെ സ്നേഹ സമ്മാനം ഹൃദ്യമായി താരം ഏറ്റുവാങ്ങി
മലപ്പുറം: സ്വപ്നങ്ങൾ ഇല്ലാതെ എന്ത് ജീവിതം മനുഷ്യന്. എന്നാ, ആ കാണുന്ന സ്വപ്നങ്ങൾ മറക്കാനുളളതല്ല, മറിച്ച് നേടാനുളള ഇല്ലെങ്കിൽ നടപ്പാക്കാനുളള വാശിയാണ് ഓരോ മനുഷ്യന്റെയും ജീവിതത്തിൽ വേണ്ടത്.
ചിലപ്പോൾ തീവ്രമായ പരിശ്രമം നാം ആ സ്വപാനത്തിന് പിന്നിൽ നടത്തേണ്ടി വരും. അതിന് ഉദാഹരമാണ് ഈ ചെറുപ്പക്കാരൻ. ഇയാൾക്കും ഒരു ചെറിയ മോഹം മനസ്സിൽ കടന്ന് കൂടിയിരുന്നു. സ്വപ്ങ്ങൾ സഫലമാക്കാനുള്ളതാണെന്ന് ശിഹാബുദ്ദീൻ പൂക്കോട്ടൂർ തെളിയിച്ചു.
. ഇത് മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിക്ക് സമ്മാനമായി നൽകണം എന്നതായിരുന്നു അയാൾ കണ്ട ആ സ്വപ്നം. എന്നാൽ, അദ്ദേഹത്തിന്റെ ഒരിക്കലും മറക്കാൻ കഴിയാത്ത ആ സ്വപ്നം, തന്റെ ആഗ്രഹം കഴിഞ്ഞ ദിവസം സഫലമായി.
കൊച്ചിയിലെ ഒരു സ്വകാര്യ ചടങ്ങിലേക്ക് ശിഹാബുദ്ദീനെ ക്ഷണിച്ചു വരുത്തി. തുടർന്ന് മമ്മൂട്ടി ഹൃദ്യമായ ആ സമ്മാനം സ്വീകരിച്ചു. മരവും ഗ്ലാസും ഐസ്ക്രീം കോലും ഉൾപ്പെടെയുള്ള വസ്തുക്കൾ ഉപയോഗിച്ചായിരുന്നു മമ്മൂട്ടിക്കായുള്ള അക്വേറിയം നിർമാണം. നേരത്തേ സ്വകാര്യ ചാനലിലെ പരിപാടിയിൽ ശിഹാബുദ്ദീൻ മമ്മൂട്ടിയെ പരിചയപ്പെട്ടിരുന്നു.
ഈ മാസം 3 - ന് പ്രമുഖ വാർത്താ മാധ്യമമായ മലയാള മനോരമ നൽകിയ വാർത്തയ്ക്ക് പിന്നാലെയാണ് ശിഹാബുദ്ദീൻ പൂക്കോട്ടൂറിന്റെ ആഗ്രഹം പൂവണിഞ്ഞത്. കയ്യും കാലും ഇല്ലാതെ ജനിച്ച ശിഹാബുദ്ദീൻ, കഠിനാധ്വാനവും ഇച്ഛാശക്തിയും കൊണ്ട് പരിമിതികളെ തോൽപിച്ചവരിൽ മാതൃകയാണ്.
തന്റെ കുട്ടിക്കാലത്തും സ്കൂൾ കാലവും മുതൽ ചിത്ര രചനയിലും കര കൗശല നിർമാണത്തിലും ഇയാൾ കഴിവ് തെളിയിച്ചിരുന്നു. പ്രമുഖ വ്യക്തികളുടെ ചിത്രങ്ങൾ വരച്ച് നൽകും. അവർക്ക് വരച്ചവ സമ്മാനമായി നൽകും. ചില വാർത്തകളിൽ ഇത്തരത്തിൽ നേരത്തേയും ഇദ്ദേഹം ഇടം നേടിയിട്ടുണ്ട്.
സാരി അഴകില്‍ ഇഷാനി കൃഷ്ണ; എന്തൊരു ഭംഗിയാണെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം
ഭാര്യ ഷഹാന ഫാത്തിമ, സഹോദരങ്ങളായ മുഹമ്മദ് നിഷാദ്, മുഹമ്മദ് ആഷിഖ് തുടങ്ങിയവർക്കൊപ്പമാണ് ശിഹാബുദ്ദീൻ കൊച്ചിയിൽ എത്തിയത്. അക്വേറിയം സമ്മാനിച്ചപ്പോൾ നിർമാണത്തെക്കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞെന്നും കണ്ടപ്പോൾ തന്നെ താരം തന്റെ പരിചയം പുതുക്കിയപ്പോൾ മനസ്സ് നിറഞ്ഞെന്നു ശിഹാബുദ്ദീൻ പറഞ്ഞു.
Recommended Video