കാലുകൊണ്ട് പരീക്ഷ എഴുതി ദേവിക നേടിയത് ഫുള്‍ എപ്ലസ്: പരീക്ഷ എഴുതിയത് സ്ക്രൈബിനെ നിരസിച്ച്!!
വള്ളിക്കുന്ന് : കാലുപയോഗിച്ച് എഴുതിയ എസ്എസ്എല്‍സി പരീക്ഷയില്‍ ദേവിക നേടിയത് ഫുള്‍ എ പ്ലസ് വള്ളിക്കുന്നിലെ സിബി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് ദേവിക. ദേവിക ജനിച്ചതു തന്നെ ഇരുകൈകളുമില്ലാതെയാണ്.
ശിവരാജ് സിംഗ് ചൗഹാന് രാഹുൽ ഗാന്ധിയുടെ മറുപടി; ബന്ധുക്കൾക്കും ഗുണം ഉണ്ടായി
പോരായ്മകളുടെ പേരില്‍ ഒരു സൗജന്യവും വാങ്ങാതെയാണ് ദേവിക ഈ നേട്ടം കാല്‍പ്പിടിയില്‍ ഒതുക്കിയത്. ഒലിപ്രംകടവിന് സമീപം താമസിക്കുന്ന ചോയിമഠത്തില്‍ പാതിരാട്ട് സജീവന്റെയും സുജിതയുടെയും മകളാണ് ദേവിക. അച്ഛനും അമ്മയും അവളെ കാലുകള്‍ കൊണ്ട് എഴുതാന്‍ പഠിപ്പിച്ചു . കുടുംബത്തിന്റെ കഠിനാധ്വാനം ദേവികയെ മിടുക്കിയാക്കി. പഠിച്ച സ്‌കൂളുകളിലെ അധ്യാപകരും ദേവികയെ വേണ്ടത്ര പ്രോത്സാഹിപ്പിച്ചു.
ഓരോരുത്തരും അളവറ്റ സ്‌നേഹവും കരുതലും അവള്‍ക്കു നല്‍കി . സ്‌ക്രൈബിനെ( എഴുതാന്‍ സഹായിക്കുന്നയാള്‍ ) വെച്ചു പരീക്ഷ എഴുതാന്‍ അവസരം ഉണ്ടായിട്ടും ഒറ്റ പരീക്ഷയില്‍ പോലും ഇന്നുവരെ ദേവിക മറ്റൊരാളുടെ സഹായം തേടിയില്ല . എസ്.എസ്.എല്‍.സി.യില്‍ രണ്ടു പരീക്ഷയ്ക്ക് മാത്രം അനുവദനീയമായ അധികസമയം ഉപയോഗിച്ചതല്ലാതെ ബാക്കി വിഷയങ്ങളെല്ലാം മറ്റുള്ളവര്‍ക്കൊപ്പം കൃത്യസമയത്ത് എഴുതി തീര്‍ത്തു. ഗ്രേസ് മാര്‍ക്കുപോലുമില്ലാതെയാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്. കാലുകൊണ്ട് മനോഹരമായ ചിത്രങ്ങള്‍ വരയ്ക്കാനും ദേവികക്ക് കഴിയും. സ്വപ്നചിത്ര കോഴിക്കോട് ആര്‍ട്ട് ഗ്യാലറിയില്‍ ഭിന്നശേഷിക്കാര്‍ക്കായി സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍ ദേവിക വരച്ച ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിരുന്നു.
നാടന്‍പാട്ടിലും
മിടുക്കിയാണ്.
ജൂനിയര്‍
റെഡ്
ക്രോസ്
അംഗമായ
ദേവികക്ക്
ഈ
വര്‍ഷം
മികച്ച
കേഡറ്റിനുള്ള
പുരസ്‌കാരവും
ലഭിച്ചു.
പ്ലസ്ടുവിന്
ഹ്യൂമാനിറ്റീസ്
തെരഞ്ഞെടുക്കും.
സിവില്‍
സര്‍വീസാണ്
ലക്ഷ്യം
.
അച്ഛന്‍
സി.പി.
സജീവ്
തേഞ്ഞിപ്പലം
പോലീസ്
സേ്റ്റഷനിലെ
സീനിയര്‍
സിവില്‍
പോലീസ്
ഓഫീസറാണ്.
സഹോദരന്‍
ഗൗതം
നാലാം
ക്ലാസില്‍
പഠിക്കുന്നു.