താനൂർ ബോട്ട് അപകടം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
മലപ്പുറം: താനൂർ ബോട്ട് അപകടത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. താനൂരിൽ ബോട്ട് മുങ്ങി 22 പേരാണ് മരിച്ചത്.
സംഭവത്തിൽ മലപ്പുറം ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും ആലപ്പുഴ ചീഫ് പോർട്ട് സർവേയറും പത്ത് ദിവസത്തിനകം വിശദീകരണം നൽകണം. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ ആണ് നടപടി. കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജു നാഥാണ് ജില്ലാ കളക്ടറോടും ജില്ലാ പോലീസ് മേധാവിയോടും ആലപ്പുഴ ചീഫ് പോർട്ട് സർവേയോടും വിശദീകരണം ആവശ്യപ്പെട്ടത്. മേയ് 19-ന് തിരൂരിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.
അതേസമയം, ബോട്ട് അപകടത്തിൽ സംസ്ഥാന സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അപകടസ്ഥലത്ത് എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗത്തിന് പിന്നാലെയാണ് ഇക്കാര്യം അറിയിച്ചത്. സാങ്കേതിക വിദഗ്ധരടക്കം ഉൾപ്പെട്ട ജുഡീഷ്യൽ കമ്മീഷനാകും അന്വേഷണം നടത്തുക. അതേസമയം, മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. ചികിത്സയിൽ കഴിയുന്നവരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ സഹായധനം നൽകുമെന്ന് പ്രധാനമന്ത്രിയും അറിയിച്ചിരുന്നു.

അതേസമയം, അറ്റ്‌ലാന്റിക്' ബോട്ടിന്റെ ഉടമ നാസറിന്റെ കാർ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. നാസറിന്റെ സഹോദരൻ സലാം, സഹോദരന്റെ മകൻ, അയൽവാസി മുഹമ്മദ് ഷാഫി എന്നിവരേയും പോലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചിയിൽ അഭിഭാഷകനെ കാണാൻ എത്തിയപ്പോഴാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. ഹൈക്കോടതിയിൽ നിന്ന് ജാമ്യം എടുക്കാൻ ഉള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇവർ കൊച്ചിയിൽ എത്തിയത്. ഉടമ നാസർ ഒളിവിലാണ്. ഇയാളെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഞായറാഴ്ച രാത്രി മുതൽ നാസർ ഒളിവിൽ പോയിരുന്നു. ഒളിവിൽ പോയ നാസറിനെ കണ്ടെത്താൻ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ആണ് കൊച്ചിയിൽ ഉണ്ടെന്ന വിവരം ലഭിച്ചത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു കൊച്ചി സിറ്റി പോലീസ് നടത്തിയ അന്വേഷണത്തിൽ നാസറിന്റെ കാർ കണ്ടെത്തുന്നത്. കാറിനുള്ളിൽ നിന്ന് നാസറിന്റെ ഫോണും കണ്ടെടുത്തിരുന്നു. നാസറിന്റെ സഹോദരൻ സലാം, സഹോദരന്റെ മകൻ, അയൽവാസി മുഹമ്മദ് ഷാഫി എന്നിവർ ആയിരുന്നു കാറിൽ ഉണ്ടായിരുന്നത്. ഇവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications