താനൂര്‍ കസ്റ്റഡി മരണം: എസ്ഐ അടക്കം 8 പോലീസുകാര്‍ക്ക് സസ്പെന്ഷന്
മലപ്പുറം: താനൂര്‍ കസ്റ്റഡി മരണത്തില്‍ എട്ട് പോലീസുകാര്‍ക്ക് സസ്പെന്ഷന്. എസ്ഐ അടക്കമുള്ളവരാണ് നടപടി നേരിട്ടത്. അന്വേഷണത്തിന് മുന്നോടിയായി കുറ്റാരോപിതരെ മാറ്റി നിര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. തൃശൂര്‍ റേഞ്ച് ഡിഐജിയുടേതാണ് നടപടി. താനൂരില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച താമിര്‍ ജിഫ്രിക്ക് മര്‍ദനമേറ്റെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.
ഇയാളുടെ മരണകാരണം കെമിക്കല്‍ ലാബ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം മാത്രമേ സ്ഥിരീകരിക്കാനാവൂ. അതേസമയം താമിര്‍ ജിഫ്രിയുടെ ആമാശയത്തില്‍ നിന്ന് ക്രിസ്റ്റല്‍ രൂപത്തിലുള്ള വസ്തു അടങ്ങിയ 2 പ്ലാസ്റ്റിക് കവറുകള്‍ കണ്ടെത്തി. ഇത് എംഡിഎംഎയാണോ എന്ന് സംശയമുണ്ട്.രാസലഹരിയുമായി പിടികൂടിയ യുവാവ് കസ്റ്റഡിയില്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

സ്റ്റേഷനില്‍ എത്തിച്ച ഉടന്‍ കുഴഞ്ഞുവീഴുകയും, ഉടന്‍ ആശുപത്രിയിലെത്തിച്ചുവെന്നാണ് പോലീസ് പറയുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചതവുകള്‍ അടക്കം 13 പാടുകള്‍ കണ്ടെത്തിയിരുന്നു. ക്രൂരമായി പോലീസ് മര്‍ദിച്ചുവെന്നാണ് കണ്ടെത്തല്‍. ശരീരത്താകെ മര്‍ദനമേറ്റ പാടുകളെന്നും പോസ്റ്റുമോര്‍ട്ടില്‍ കണ്ടെത്തി. ആമാശയത്തില്‍ എംഡിഎംഎയുമായി പ്ലാസ്റ്റിക് കവറുകളും കണ്ടെത്തി. അന്വേഷണം സ്പെഷ്യല്‍ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.
താമിര്‍ ജിഫ്രിയെയും മറ്റ് നാല് പേരെയും എംഡിഎംയുമായി കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് താനൂരില്‍ നിന്ന് പിടികൂടിയതെന്നാണ് പോലീസ് പറഞ്ഞത്. ആശുപത്രിയില്‍ എത്തിച്ച് അഞ്ച് മണിക്കൂര്‍ കഴിഞ്ഞാണ് ബന്ധുക്കളെ വിവരം അറിയിച്ചതെന്നാണ് ആരോപണം. പോലീസ് നടപടിക്രമങ്ങളില്‍ വീഴ്ച്ചയുണ്ടോ എന്ന് അന്വേഷിക്കുമെന്നും മലപ്പുറം എസ്പി അറിയിച്ചു. അസ്വാഭാവിക മരണത്തില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയും അന്വേഷണം നടത്തും.
മുതുകിന്റെ താഴെയായി അഞ്ച് മുറിവുകളുടെ പാടുണ്ട്. കാലിന്റെ പിന്‍ഭാഗത്തായി ചതഞ്ഞ മൂന്ന് പാടുകള്‍, ഇടതുകാലിന്റെ അടിഭാഗത്തായും, വയറിന്റെ ഭാഗത്തും മുറിനുകളുണ്ട്. പോലീസ് ലാത്തിയില്‍ നിന്നേറ്റ മര്‍ദനത്തിലൂടെയാണ് ഈ പാടുകള്‍ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.ചൊവ്വാഴ്ച്ച തേഞ്ഞിപ്പലത്ത് വെച്ചാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. തുടര്‍ന്ന് തിരൂരുള്ള പോലീസ് ക്വാര്‍ട്ടേഴ്സിലേക്കാണ് ഇയാളെ കൊണ്ടുപോയതെന്ന് 24 ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ രാത്രി 1.45ന് മാത്രമാണ് ഇവരെ പോലീസ് സ്റ്റേഷനിലേക്ക് എത്തിക്കുന്നത്.
ഇതുവരെയുള്ള സമയം മര്‍ദനത്തിനിരയായി എന്നാണ് സൂചന. അതിന് ശേഷമാണ് കുഴഞ്ഞുവീണത്. ആശുപത്രിയിലെത്തിക്കും മുമ്പാണ് ഇയാള്‍ മരിച്ചതെന്ന സൂചനയാണ് പോസ്റ്റുമോര്‍ട്ടില്‍ റിപ്പോര്‍ട്ട് നല്‍കുന്നത്. എന്നാല്‍ ഇയാളുടെ വയറില്‍ നിന്ന് എംഡിഎംഎ പാക്ക് കണ്ടെത്തിയിട്ടുണ്ട്. ഇത് വിഴുങ്ങിയതാണോ മര്‍ദനമാണോ മരണകാരണം എന്നാണ് കണ്ടെത്താനുള്ളത്.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications