'പ്രളയത്തിലെ താരം' ജൈസല്‍ അറസ്റ്റില്‍; ജാമ്യം ലഭിക്കില്ലെന്ന് പോലീസ്... പരാതി ഗൗരവതരം
താനൂര്‍: ഒരുമിച്ചിരുന്ന സ്ത്രീയെയും പുരുഷനെയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസില്‍ ആവില്‍ ബീച്ച് സ്വദേശി കെപി ജൈസല്‍ അറസ്റ്റില്‍. 2018ലെ പ്രളയകാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട രക്ഷാപ്രവര്‍ത്തനം നടത്തിയ വ്യക്തിയാണ് ജൈസല്‍. വേങ്ങരയ്ക്കടുത്ത് പ്രളയ ജലം നിറഞ്ഞ വേളയില്‍ സ്ത്രീകള്‍ക്ക് മുതുകില്‍ ചവിട്ടി തോണിയിലേക്ക് കയറാന്‍ സഹായിക്കുന്ന ജൈസലിന്റെ ചിത്രം വൈറലായിരുന്നു. ഒട്ടേറെ പേര് സമ്മാനങ്ങളും മറ്റും നല്കി ജൈസലിനെ ആദരിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ജൈസല്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു.
ഒട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ ഒരുമിച്ചിരുന്ന യുവതിയെയും യുവാവിനെയും ഭീഷണിപ്പെടുത്തി പണം തട്ടി എന്ന കേസില്‍ പ്രതിയായി. ഒരു വര്‍ഷത്തിന് ശേഷമാണ് കഴിഞ്ഞ ദിവസം ജൈസലിന്റെ അറസ്റ്റ് താനൂര്‍ പോലീസ് രേഖപ്പെടുത്തിയത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഇന്ന് പരപ്പനങ്ങാടി കോടതിയില്‍ പ്രതിയെ ഹാജരാക്കുമെന്ന് താനൂര്‍ എസ്ഐ പറഞ്ഞു. ജാമ്യം ലഭിക്കാനിടയില്ല. പ്രതിയെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്ന് എസ്ഐ പറഞ്ഞു. വൈകാതെ കുറ്റപത്രം സമര്‍പ്പിക്കുമെന്നും പോലീസ് വ്യക്തമാക്കി.

കേസിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരികയാണ്. പ്രതിയെ തിരിച്ചറിയുന്നതിന് പരാതിക്കാരെ വിളിപ്പിക്കും. കേസില്‍ പ്രതിയായതോടെ ട്രോമകെയര്‍ സന്നദ്ധ സംഘടനയില്‍ നിന്ന് ജൈസലിനെ പുറത്താക്കിയിരുന്നു. ട്രോമകെയര്‍ സന്നദ്ധ സേവനത്തിന്റെ ഭാഗമായി നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് പ്രളയകാലത്ത് ജൈസലിനെ ജനകീയനാക്കിയത്.
2021 ഏപ്രില്‍ 15നാണ് ഒട്ടുംപുറത്ത് വച്ചാണ് കേസിന് ആസ്പദമായ സംഭവം. സദാചാര പോലീസ് ചമഞ്ഞ് യുവാവിനെയും യുവതിയെയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് കേസ്. കാറിലിരിക്കുന്ന യുവതിയുടെയും യുവാവിന്റെ ചിത്രവും വീഡിയോയും പ്രതി പകര്ത്തിയിരുന്നുവത്രെ. ശേഷമാണ് പണം ആവശ്യപ്പെട്ടത്. പണം നല്കിയാല് വിട്ടയക്കാമെന്നും അല്ലെങ്കില്‍ ചിത്രം പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാര്‍ പറയുന്നു.
ഒരു ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. വിട്ടയക്കാതെ വന്നപ്പോള്‍ 5000 രൂപ യുവാവ് ഗൂഗിള്‍ പേ വഴി കൈമാറുകയും പ്രതിയില്‍ നിന്ന് രക്ഷപ്പെടുകയുമായിരുന്നു. ശേഷം താനൂര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതിപ്പെട്ടു. കേസ് രജിസ്റ്റര്‍ ചെയ്തതോടെ പ്രതി മുങ്ങി. കൊല്ലം, കോഴിക്കോട്, മംഗലാപൂരം എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്നു.
താനൂര്‍ ഒട്ടുംപുറം ബീച്ചില്‍ എത്തുന്നവരെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് ആരോപണം. കമിതാക്കളുടെ ചിത്രങ്ങളും വീഡിയോകളും രഹസ്യമായി പകര്‍ത്തിയ ശേഷമാണ് ഭീഷണിപ്പെടുത്തല്‍. പണം തന്നില്ലെങ്കില്‍ വീഡിയോ പ്രചരിപ്പിക്കുമെന്നും വീട്ടുകാരെ അറിയിക്കുമെന്നും ഭീഷണിപ്പെടുത്തുകയാണ് പതിവ്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications