സ്ത്രീയായി ജീവിക്കാന്‍ അനുവദിക്കണം, മലപ്പുറത്ത് പരാതിയുമായി 17 കാരന്‍, പിന്നീട് സംഭവിച്ചത്..?
മലപ്പുറം: സ്ത്രീയായി ജീവിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യവുമായി മലപ്പുറത്ത് 17കാരന്റെ പരാതി. ചൈല്‍ വെല്‍ഫെയര്‍ തമ്മിറ്റിക്ക് മുമ്പാണ് 17 കാരന്‍ പരാതിയുമായി സമീപിച്ചത്. ഇതുമായി ബന്ധപ്പെട്ട് വീട്ടില്‍ സംസാരിച്ചതിനെ തുടര്‍ന്ന് വീട് വിട്ടിറങ്ങിയ കുട്ടിയെ കൗണ്‍സിലര്‍ മുഖേന കണ്ടെത്തി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുമ്പില്‍ ഹാജരാക്കിയതോടെയാണ് 17കാരന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
Recommended Video
സ്വന്തം ഇഷ്ടപ്രപ്രകാരമാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. തനിക്ക് സ്ത്രീയായി ജീവിക്കാനാണ് ആഗ്രഹം. അതിനുള്ള എല്ലാ പക്വതയും തനിക്കുണ്ടെന്ന് 17കാരന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെ അറിയിച്ചു. അതേസമയം, ഇതോടെ കുട്ടിയെ ഒരു മാസത്തേക്ക് ട്രാന്‍സ് ജെന്‍ഡര്‍ പ്രതിനിധിയുടെ സംരക്ഷണത്തില്‍ അയച്ചു. കുട്ടി ട്രാന്‍സ്‌ജെന്‍ഡ് വിഭാഗത്തിലുള്ള പരിവര്‍ത്തന ദിശയിലാണെന്ന് കമ്മിറ്റി വിലയിരുത്തി.
ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ള ആള്‍ക്കൊപ്പം താമസിക്കാനാണ് തനിക്ക് താല്‍പര്യമെന്ന് കുട്ടി കമ്മറ്റിക്ക് മുമ്പാകെ വ്യക്തമാക്കി. കുട്ടിയെയും കുടുംബാഗങ്ങളെയും കൗണ്‍സിലിംഗിന് വിധേയമാക്കുകയും മൊഴി രേഖപ്പെടുത്തിയതിന് ശേഷമാണ് ഇക്കാര്യത്തില്‍ കമ്മറ്റി ഉത്തരവിട്ടത്. ആഴ്ചയിലൊരിക്കല്‍ കുട്ടിയെ സന്ദര്‍ശിക്കാന്‍ കുടംുബത്തിന് അനുമതി നല്‍കിയിട്ടുണ്ട്.
16 പേര്‍ക്ക് കൊവിഡ്; ഒരാള്‍ക്ക് സമ്പര്‍ക്കം വഴി; 18 പേര്‍ക്ക് രോഗ മുക്തി; ഭീതി ഒഴിയാതെ മലപ്പുറം
കൗതുകം ലേശം കൂടിപ്പോയി; ഇന്ധന വിലവർധനവിനെതിരെ ഒട്ടകവുമായി പ്രതിഷേധിച്ചു, കേസ്
കണ്ണൂരിൽ കൊവിഡ് ഭേദദമായയാൾ മരിച്ചു: രോഗം സ്ഥിരീകരിച്ചത് ചക്ക പറിക്കുന്നതിനിടെ വീണ് പരിക്കേറ്റതോടെ