ഫറോക്ക് റെയില്‍വേ സേ്റ്റഷനില്‍വെച്ച് യുവതിയെ പരിചയപ്പെട്ടു, പഠിപ്പിക്കാമെന്ന് പറഞ്ഞ് വിവാഹ വാഗ്ദാനം നല്‍കി, സുഹൃത്തിന്റെ വീട്ടില്‍കൊണ്ടുപോയി പീഡിപ്പിച്ചു, അവസാനം വിവാഹം കഴിക്കില്ലെന്ന്പറഞ്ഞ് പിന്‍മാറിയ പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവും പിഴയും!!
മലപ്പുറം: കോഴിക്കോട് ഫറോക്ക് റെയില്‍വേ സേ്റ്റഷനില്‍വെച്ച് പരിചയപ്പെട്ട യുവതിയെ പഠിപ്പിക്കാമെന്നും മറ്റു പറഞ്ഞ് വിവാഹ വാഗ്ദാനം നല്‍കി സുഹൃത്തിന്റെ വീട്ടില്‍കൊണ്ടുപോയി പീഡിപ്പിച്ച് മുങ്ങാന്‍ ശ്രമിച്ച പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവും പിഴയും. വിവാഹ വാഗ്ദാനം നല്‍കി യുവതിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത യുവാവിനെയാണ് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ഏഴ് വര്‍ഷം കഠിന തടവിനും 75000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്.
ജയിലിൽ കഴിയുന്ന 360 ഇന്ത്യൻ തടവുകാരെ പാകിസ്താൻ മോചിപ്പിക്കും; 355 പേരും മത്സ്യ തൊഴിലാളികൾ!!
താനൂര്‍
കൂട്ടായി
പുതിയവീട്ടില്‍
ജംഷീര്‍
(35)നെയാണ്
ജഡ്ജി
എ
വി
നാരായണന്‍
ശിക്ഷിച്ചത്.
2016
ജൂലൈ
എട്ടിന്
ഫറോക്ക്
റയില്‍വേ
സേ്റ്റഷനില്‍വെച്ചാണ്
പ്രതി
യുവതിയെ
പരിചയപ്പെടുന്നത്.
ഇവിടെ
വെച്ച്
വിവാഹ
വാഗ്ദാനം
നല്‍കിയ
പ്രതി
വിവാഹ
ശേഷം
തുടര്‍ന്ന്
പഠിപ്പിക്കാമെന്നും
മറ്റും
പറഞ്ഞ്
പ്രലോഭിപ്പിക്കുകയായിരുന്നു.
2016
ജൂലൈ
13ന്
കൊണ്ടോട്ടി
മേലങ്ങാടിയിലെ
വീട്ടില്‍
നിന്നും
യുവതിയെ
തട്ടിക്കൊണ്ടു
പോവുകയും
രണ്ടു
ദിവസങ്ങളില്‍
പലയിടങ്ങളിലായി
കറങ്ങി
തമിഴ്‌നാട്
നീലഗിരി
തേവര്‍ശോല
നിലാക്കോട്ടയിലെ
സുഹൃത്തിന്റെ
വീട്ടില്‍
എത്തി.
ഇവിടെ വെച്ചാണ് യുവതിയെ ബലാല്‍സംഗം ചെയ്തത്. പിന്നീട് പ്രതി വിവാഹത്തില്‍ നിന്ന് പിന്മാറിയതോടെ യുവതി കോടതിയെ സമീപിക്കുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം 366 വകുപ്പ് പ്രകാരം തട്ടിക്കൊണ്ടുപോയതിന് അഞ്ചു വര്‍ഷം കഠിന തടവ്, 25000 രൂപ പിഴ, 376 വകുപ്പ് പ്രകാരം ബലാല്‍സംഗത്തിന് ഏഴു വര്‍ഷം കഠിന തടവ്, 50000 രൂപ പിഴ എന്നിങ്ങനെയാണ് ശിക്ഷ.
ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. പിഴസംഖ്യയടക്കാത്ത പക്ഷം ആറുമാസത്തെ അധിക തടവ് അനുഭവിക്കാനും പിഴയൊടുക്കുന്ന പക്ഷം തുക പരാതിക്കാരിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷനു വേണ്ടി ഹാജരായ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ സി വാസു 19 സാക്ഷികളില്‍ 18 പേരെ കോടതി മുമ്പാകെ വിസ്തരിച്ചു. 14 രേഖകളും ഒരു തൊണ്ടി മുതലും ഹാജരാക്കി.