മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്‌കൂളില്‍ പഠിക്കുമ്പോള്‍ യുവാവ് കാറില്‍ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; വിവാഹ ശേഷം യുവതിയുടെ പരാതി

  • By Desk
Google Oneindia Malayalam News

മലപ്പുറം: സ്‌കൂളില്‍ പഠിക്കുമ്പോള്‍ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയെത്തുടര്‍ന്ന് യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. പൈങ്കണ്ണൂര്‍ വാല്‍പ്പറമ്പില്‍ ഫസലുദ്ദീനെ(22)യാണ് പോക്‌സോ നിയമപ്രകാരം അറസ്റ്റുചെയ്തത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ യുവാവ് കാറില്‍ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി.

<strong>കല്ലട ബസ്സിലെ പീഡന ശ്രമം, വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു, കല്ലട ബസ് ഉടമയെ കമ്മീഷന്‍ ആസ്ഥാനത്ത് വിളിച്ചു വരുത്തി വിശദീകരണം തേടും</strong>കല്ലട ബസ്സിലെ പീഡന ശ്രമം, വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു, കല്ലട ബസ് ഉടമയെ കമ്മീഷന്‍ ആസ്ഥാനത്ത് വിളിച്ചു വരുത്തി വിശദീകരണം തേടും

യുവതി വിവാഹിതയായശേഷം യുവാവ് ശല്യം ചെയ്തതോടെയാണ് പീഡനവിവരം പുറത്തുപറഞ്ഞത്. ജില്ലാ പോലീസ് മേധാവിയ്ക്ക് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കുറ്റിപ്പുറം എസ്.ഐ. ഇ.എ. അരവിന്ദന്‍ യുവാവിനെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Fasaludheen

അതേ സമയം വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ ബുധനാഴ്ച കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്ത യുവാവിനെ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. കുറ്റിപ്പുറം ഹില്‍ടോപ്പ് പൈങ്കണ്ണൂര്‍ വാല്‍പ്പറമ്പില്‍ ഫസലുദ്ദീന്‍ (22)നെയാണ് ജഡ്ജി എ വി നാരായണന്‍ റിമാന്റ് ചെയ്തത്. 2016 ഒക്‌ടോബറിലും 2018 മാര്‍ച്ചിലുമാണ് കേസിന്നാസ്പദമായ സംഭവം.

2016ല്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രതി സമ്മാനങ്ങള്‍ നല്‍കി പ്രലോഭിപ്പിച്ച് കാറില്‍ കയറ്റി കൊണ്ടു പോയി മാനഭംഗപ്പെടുത്തുകയും ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ഈ ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയും പ്ലസ് ടുവിന് പഠിക്കുന്ന സമയം വീണ്ടും മാനഭംഗപ്പെടുത്തിയെന്നാണ് പരാതി. പെണ്‍കുട്ടിയുടെ വിവാഹ ശേഷവും ഭീഷണി തുടരുകയും ചിത്രങ്ങള്‍ ഭര്‍ത്താവിന് വാട്‌സാപ്പ് വഴി അയച്ചു നല്‍കിയതായും പരാതിയിലുണ്ട്. കുറ്റിപ്പുറം പൊലീസാണ് കേസന്വേഷിക്കുന്നത്.

Malappuram
English summary
Youth arrested for molesting case in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X