കുപ്രസിദ്ധ അമ്പലമോഷ്ടാവ് ഭഗവാൻ രമേശ് പിടിയിൽ: അറസ്റ്റ് മോഷ്ടിക്കാനെത്തിയപ്പോള്‍, വേറെയും കേസുകള്‍!
പാലക്കാട്: കുപ്രസിദ്ധ അന്തർജില്ലാ അമ്പലമോഷ്ടാവ് തമിഴ്നാട്, ദിണ്ടിഗൽ, സെമ്പട്ടി സ്വദേശി രമേശ് എന്ന ഭഗവാൻ രമേശ് ( 29) നെയാണ് വാളയാർ SI അൻഷാദും ജില്ലാ ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടിയത്.
കഴിഞ്ഞയാഴ്ച വാളയാർ, സത്രപ്പടിയിലുള്ള മാരിയമ്മൻ ക്ഷേത്രത്തിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി വരവെയാണ് ചൊവ്വാഴ്ച രാത്രി വീണ്ടും മോഷണത്തിനെത്തിയ രമേശ് പോലീസിന്റെ പിടിയിലായത്. പ്രതിയെ സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തതിൽ കഴിഞ്ഞ മൂന്നു മാസമായി പാലക്കാട് , മലപ്പുറം ജില്ലകളിൽ നടന്നു വന്ന നിരവധി അമ്പല മോഷണ കേസ്സുകൾക്ക് തുമ്പു ലഭിച്ചു.
1.വാളയാർ സത്രപ്പടി മാരിയമ്മൻ ക്ഷേത്രം, 2. വേനോലി ശ്രീ സത്യക്കോട് അയ്യപ്പക്ഷേത്രം, 3.പുതുശ്ശേരി, വടക്കേത്തറ ശ്രീ പുതുക്കുളങ്ങര ഭഗവതി ക്ഷേത്രം,4. അകത്തേത്തറ, കൽമാടം ശ്രീബാല അയ്യപ്പക്ഷേത്രം, 5. അകത്തേത്തറ വേട്ടക്കരുമൻ ക്ഷേത്രം, 6.ലക്കിടി ശ്രീ കിള്ളിക്കുറിശ്ശി മഹാദേവ ക്ഷേത്രം, 7.കൊപ്പം, പള്ളിപ്പുറം ചെമ്പറ ശ്രീ അങ്കമഹാകാളൻ ക്ഷേത്രം, 8.പെരുമടിയൂർ ശ്രീ നെടുങ്ങനാട്ട് മുത്തശ്ശിയാർ ക്കാവ് ക്ഷേത്രം, 9. യാക്കര, കണ്ണാടി ശ്രീ കൊറ്റുകുളങ്ങര ക്ഷേത്രം, 10. കുറ്റിപ്പുറം, തിരുനാവായ ശിവക്ഷേത്രം എന്നിവിടങ്ങളിലെ അമ്പല ഭണ്ഡാരങ്ങളും, അമ്പല ഓഫീസുകളും കുത്തിത്തുറന്ന് പണം മോഷ്ടിച്ചത് പ്രതി സമ്മതിച്ചു, ഏകളേശം ഒരു ലക്ഷത്തോളം രൂപ കളവ് ചെയ്ത് പ്രതി കൈക്കലാക്കിയതായി കണ്ടെത്തി. കൂടാതെ പണി പൂർത്തിയാകാത്ത വീടുകളിൽ നിന്നും ഇലക്ട്രിക് കേബിളുകളും മോഷ്ടിച്ച് വിറ്റതായി പ്രതി സമ്മതിച്ചു.

തമിഴ്നാട്ടിൽ നിന്നും 15 വർഷങ്ങൾക്കു മുമ്പ് അച്ഛനോടൊപ്പം കേബിൾ കുഴി കുഴിക്കുന്ന ജോലിക്കായി ആലുവയിലെത്തിയ രമേശ് പിന്നീട് കുപ്രസിദ്ധ മോഷ്ടാവ് കോതമംഗലം കുട്ടപ്പന്റെ ശിശ്യത്വം സ്വീകരിച്ച് അമ്പല മോഷണം തൊഴിലാക്കുകയായിരുന്നു.
ഭണ്ഡാരങ്ങളിലെ ചില്ലറക്കാശ് എടുക്കാറില്ല, റെയിൽവേ ട്രാക്കുകളിലൂടെ നടന്നാണ് രാത്രി അമ്പലങ്ങൾ കണ്ടെത്തി മോഷണം നടത്തുന്നത്. രമേശിനെതിരെ നേരത്തെ എറണാകുളം ജില്ലയിലെ പാലാരിവട്ടം, ആലുവ, പെരുമ്പാവൂർ , തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട, കൊരട്ടി, കൊടകര, വടക്കേക്കാട് ,
പാലക്കാട് ജില്ലയിലെ മലമ്പുഴ, മങ്കര, ചാലിശ്ശേരി, മലപ്പുറം ജില്ലയിലെ ചങ്ങരംകുളം . കണ്ണൂർ ജില്ലയിലെ തലശ്ശേരി എന്നീ പോലീസ് സ്റ്റേഷനുകളിൽ കേസ്സുകൾ ഉണ്ട്. എറണാകുളം, ആലുവ, ഇരിങ്ങാലക്കുട, ചാവക്കാട്, തലശ്ശേരി, കണ്ണൂർ, പാലക്കാട്, ആലത്തൂർ, ഒറ്റപ്പാലം, വിയ്യൂർ എന്നീ ജയിലുകളിലായി 10 വർഷത്തോളം ജയിലിൽ കഴിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ജൂലൈ മാസത്തിലാണ് വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും ശിക്ഷ കഴിഞ്ഞ് ഇറങ്ങിയത്, ശേഷം വാളയാർ - കോയമ്പത്തൂർ അതിർത്തിയിൽ താമസിച്ച് കളവ് നടത്തി വരികയായിരുന്നു. മോഷണ മുതലുകൾ ആഡംഭര ജീവിതം നയിക്കുന്നതിനും, മദ്യത്തിനും, കഞ്ചാവിനുമാണ് ഉപയോഗിക്കുന്നത്.
പ്രതിയെ കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയിരുന്നു. വാളയാർ SI. S. അൻഷാദ്, ജില്ലാ ക്രൈം സ്ക്വാഡ് SI. S. ജലീൽ, R. കിഷോർ, K. അഹമ്മദ് കബീർ, R. വിനീഷ്, R. രാജീദ്, S. ഷമീർ വാളയാർ പോലീസ് സ്റ്റേഷനിലെ SCP0 മാരായ ഷാജഹാൻ, ശങ്കരനാരായണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
-
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം












Click it and Unblock the Notifications