മഹാരാഷ്ട്ര സര്‍ക്കാറിനെ വീഴ്ത്താന്‍ ബിജെപി ഇപ്പോഴും ശ്രമിക്കുന്നു; ആരോപണവുമായി പവാര്‍
മുംബൈ: മഹാരാഷ്ട്ര സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ബിജെപി ഇപ്പോഴും ശ്രമിക്കുന്നുണ്ടെന്ന ആരോപണവുമായി എൻസിപി പ്രസിഡന്റ് ശരദ് പവാർ രംഗത്ത്. ചൊവ്വാഴ്ച സിഎൻഎൻ-ന്യൂസ് 18 ന് നൽകിയ പ്രത്യേക അഭിമുഖത്തില്‍ ബിജെപി സര്‍ക്കാറിനെതിരെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്. സഖ്യത്തില്‍ വിള്ളലുകളുണ്ടെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ അധികാരത്തിലില്ല എന്നത് ബിജെപിക്ക് ദഹിക്കുന്നില്ല. അതിനാല്‍ അവിടങ്ങളില്‍ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകളെ താഴെ ഇറക്കാന്‍ അവര്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും പവാര്‍ ആരോപിച്ചു.
സമാനമായ ശ്രമങ്ങളും ഇവിടേയും നടക്കുന്നു. മഹാരാഷ്ട്രയിലെ സർക്കാരിനെ ശല്യപ്പെടുത്താനോ അസ്ഥിരപ്പെടുത്താനോ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നാണ് ദേവേന്ദ്ര ഫഡ്നാവിസ് പറയുന്നത്. എന്നാൽ ഇതെല്ലാം വിനയാന്വിതമാണ്. എല്ലാ ശ്രമങ്ങളും എല്ലാ തലങ്ങളിൽ നിന്നും സംസ്ഥാനത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. പക്ഷേ അവർ വിജയിക്കില്ല.
Recommended Video
'ഈ സർക്കാർ മെയ് വരെയെ നീണ്ടുനിൽക്കൂവെന്ന് നേരത്തേ തന്നെ കേട്ടിരുന്നു. പുതുക്കിയ സമയപരിധി ജൂലൈ, പിന്നെ സെപ്റ്റംബർ ആണെന്ന് ഞാൻ കേട്ടു. ഒക്ടോബർ മാസമാണെന്ന് ഞാൻ നിങ്ങളിൽ നിന്ന് ആദ്യമായി കേൾക്കുന്നു. അവർ ഈ സമയപരിധി നീട്ടുന്നത് നല്ലതാണ്-പവാര്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.
എൻസിപി മുന്നണി മാറിയതിനാലാണ് അധികാരത്തിൽ വരാൻ കഴിയാതിരുന്നതെന്ന മഹാരാഷ്ട്രയിലെ ബിജെപിയുടെ അവകാശവാദത്തെ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, "ഞാൻ മുന്നണി മാറിയിട്ടില്ല. മഹാരാഷ്ട്രയിലെ ആളുകൾ ഉത്സുകരായിരുന്നു. ബിജെപി സംസ്ഥാന നേതൃത്വം ഞങ്ങൾക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചു. അതുകൊണ്ടാണ് ഞങ്ങൾ വിജയിച്ചത്. മാത്രമല്ല, സർക്കാർ രൂപീകരണത്തിനായി എന്നെ സമീപിച്ചുവെന്ന അവകാശവാദം ശരിയല്ല. വ്യത്യസ്ത പാർട്ടികൾക്കിടിയില്‍ ചലി സംഭാഷണങ്ങള്‍ നടക്കാറുണ്ട്. ഇതിനര്‍ത്ഥം ഉടന്‍ തന്നെ മുന്നണി വിട്ട് സഖ്യം രൂപീകരിക്കുമെന്നല്ല'-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒടുവില്‍ കോണ്‍ഗ്രസിന് മുന്നില്‍ ഗവര്‍ണ്ണര്‍ വഴങ്ങി: രാജസ്ഥാനില്‍ നിയമസഭാ സമ്മേളനം വിളിക്കാന്‍ അനുമതി