മഹാരാഷ്ട്രയില്‍ കോവിഡിന്‍റെ മൂന്നാംതരംഗം പ്രതീക്ഷിക്കുന്നു: ആദിത്യ താക്കറെ
മുംബൈ: കോവിഡ് -19 ന്റെ മൂന്നാം തരംഗം ഉടൻ തന്നെ മഹാരാഷ്ട്രയില്‍ പ്രതീക്ഷിക്കുന്നതായി സംസ്ഥാന കാബിനറ്റ് മന്ത്രിയും യുവ ശിവസേന നേതാവുമായ ആദിത്യ താക്കറെ. അതെ സമയം ഇത് എത്രത്തോളം ദുര്‍ബലമാണെന്നോ, ശക്തിയുള്ളതാണെന്നോ ഈ ഘട്ടത്തില്‍ നിര്‍ണ്ണയിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. "വാക്സിനേഷൻ ഉടനടി പ്രതിഫലം നല്‍കില്ലെങ്കിലും, ഇത് ഭാവിയിലേക്കുള്ള തയ്യാറെടുപ്പിനെ സഹായിക്കും. ശാസ്ത്ര-മെഡിക്കൽ വസ്തുതകളനുസരിച്ച് കഴിഞ്ഞ വർഷം ഞങ്ങൾ സൃഷ്ടിച്ച ടാസ്‌ക് ഫോഴ്‌സിനെ അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങളാണ് സംസ്ഥാനം ഇപ്പോള്‍ സ്വീകരിക്കുന്നത്"- ആദിത്യ താക്കറെ പറഞ്ഞു.
യഥാര്‍ത്ഥ വിവരങ്ങള്‍ മറച്ചുവെക്കുന്നത് സഹായിക്കില്ലെന്ന യഥാർത്ഥ വിശ്വാസത്തിലാണ് ഞങ്ങൾ എത്തിയിരിക്കുന്നത്. ഇപ്പോൾ ഞങ്ങൾ മൂന്നാം തരംഗത്തിനുള്ള തയ്യാറെടുപ്പിലാണ്. സംസ്ഥാനം അഞ്ച് ലക്ഷം കിടക്കകള്‍ തയ്യാറാക്കിയിട്ടുണ്ട്, അതിൽ 70% ഓക്സിജൻ സജ്ജീകരണത്തോട് കൂടിയുള്ളത്. കമ്പ്യൂട്ടർ നിർമ്മിത മോഡലുകൾ അനുസരിച്ച് സംസ്ഥാനത്തെ വ്യാപനം തടയാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോവിഡ് -19 ന്റെ വ്യാപനം നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ദിലീപ് വാൾസെ പാട്ടീൽ ഞായറാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. അവശ്യ സേവനങ്ങൾ മാത്രം ഒഴിവാക്കുന്ന കടുത്ത പുതിയ നടപടികൾ ബുധനാഴ്ച രാത്രിയോടെ പ്രാബല്യത്തിൽ വന്നു. അഞ്ചില്‍ കൂടുതല്‍ പേര്‍ ഒത്തുചേരുന്നത് തടയാന്‍ സംസ്ഥാനത്ത് 144 പ്രഖ്യാപിച്ചിട്ടുണ്ട്.
മെഡിക്കൽ സ്റ്റോറുകൾ, ആശുപത്രികൾ, മരുന്നുകളുടെ വിതരണം എന്നിവയുൾപ്പെടെ എല്ലാ അവശ്യ സേവനങ്ങളും ഈ കാലയളവിൽ പ്രവർത്തിക്കുമെന്നും സർക്കാർ അറിയിപ്പിലൂടെ വ്യക്തമാക്കി. മുംബൈയിലെ സബർബൻ ട്രെയിനുകൾ ഉൾപ്പെടെയുള്ള പ്രാദേശിക ഗതാഗതം അവശ്യ സേവനങ്ങളിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥർക്ക് വേണ്ടി മാത്രമേ പ്രവർത്തിക്കൂ.












Click it and Unblock the Notifications