ഇന്ത്യക്ക് മോദി, മഹാരാഷ്ട്ര ഷിന്‍ഡെയ്ക്ക്: ശിവസേനയുടെ പ്രചാരണത്തില്‍ ബിജെപിക്ക് കടുത്ത അതൃപ്തി
മുംബൈ: മഹാരാഷ്ട്രയില്‍ ഏക്നാഥ് ഷിന്‍ഡെയുടെ ശിവസേനയും ബിജെപിയും തമ്മില്‍ കൂടുതല്‍ അകലുന്നു. പല ജില്ലാ യൂണിറ്റുകളിലും തുടങ്ങിയ പ്രശ്നം ഇപ്പോള്‍ സംസ്ഥാന തലത്തില്‍ ശക്തമായിരിക്കുകയാണ്. ഷിന്‍ഡെയുടെ ശിവസേന ചൊവ്വാഴ്ച്ച നല്കിയ പത്ര പരസ്യമാണ് സഖ്യത്തിലെ വിള്ളല്‍ പരസ്യമാക്കിയത്.
ഇന്ത്യക്ക് മോദി, മഹാരാഷ്ട്രയ്ക്ക് ഷിന്‍ഡെ എന്നാണ് ഈ പരസ്യത്തില്‍ എഴുതിയിരിക്കുന്നത്. ബിജെപിയുടെ ദേവേന്ദ്ര ഫട്നാവസിനേക്കാള് മുകളിലാണ് ഷിന്‍ഡെ എന്ന് കാണിക്കുന്ന ഒരു സര്‍വേയുടെ വിവരങ്ങള്‍ ഈ പത്ര പരസ്യത്തില്‍ നല്‍കിയിട്ടുണ്ട്. ഉപമുഖ്യമന്ത്രിയായിട്ടുള്ള ഫട്നാവിസിനെ ഒന്ന് താഴ്ത്തി കെട്ടാന്‍ വേണ്ടിയാണ് ഈ പരസ്യം നല്‍കിയതെന്നാണ് ബിജെപി നേതാക്കളുടെ ആരോപണം.

പരസ്യത്തില്‍ ശിവസേനയുടെ ചിഹ്നമായ അമ്പും വില്ലും ഉണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും, മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെയും ചിത്രങ്ങളും ഇതില്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ശിവസേന സ്ഥാപക നേതാവായ ബാല്‍ താക്കറെയുടെ ചിത്രം ഒഴിവാക്കുകയും ചെയ്തു.
മുഖ്യമന്ത്രി പദത്തിലേക്ക് നടത്തിയ സര്‍വേയില്‍ 26.1 ശതമാനം ആളുകള്‍ ഏക്നാഥ് ഷിന്‍ഡെയെ അംഗീകരിക്കുന്നുവെന്നും, ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രിയാവാന്‍ 23.2 ശതമാനം ആളുകള്‍ മാത്രമാണ് ആഗ്രഹിക്കുന്നതെന്നും ഈ പരസ്യത്തില്‍ നല്കിയ സര്‍വേ വിവരത്തില്‍ പറയുന്നു. സംസ്ഥാനത്തെ 49.3 ശതമാനം ആളുകള്‍ ബിജെപി-ശിവസേന സഖ്യമാണ് ആഗ്രഹിക്കുന്നതെന്ന് തര്‍ക്കമില്ലാത്ത കാര്യമാണെന്നും പരസ്യത്തില്‍ പറയുന്നു.
സീ ടിവി-മേട്രിസ് സര്‍വേയാണ് ജനപ്രീതിയില്‍ ഷിന്‍ഡെയാണ് മുന്നിലെന്ന് കാണിക്കാനായി ഉപയോഗിച്ചിരിക്കുന്നത്. അതേസമയം സംസ്ഥാനത്തെ പ്രധാന പ്രാദേശിക പാര്‍ട്ടി എന്ന ലേബല്‍ വളര്‍ത്തിയെടുക്കാന്‍ ഷിന്‍ഡെയുടെ ശിവസേന ശ്രമിക്കുന്നത്. എന്നാല്‍ വലിയ പാര്‍ട്ടിയായിട്ടും മുഖ്യമന്ത്രി സ്ഥാനം ഇല്ലാത്തതാണ് പ്രവര്‍ത്തകരെ നിരാശരാക്കുന്നത്.
ഫട്നാവിസിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ബിജെപിയുടെ ഉന്നത നേതൃത്വം അടുത്ത തിരഞ്ഞെടുപ്പില്‍ ഷിന്‍ഡെയുടെ പിന്നില്‍ അണിനിരക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഷിന്‍ഡെ തന്നെയായിരിക്കും സഖ്യത്തിന്റെ മുഖം.
അതേസമയം നിലവില്‍ ഫട്നാവിസ് അതൃപ്തിയൊന്നും അറിയിച്ചിട്ടില്ല. പക്ഷേ ഷിന്‍ഡെ പക്ഷത്തിന് നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് കുറഞ്ഞാല്‍ അതോടെ അവര്‍ ദുര്‍ബലമാകും. പിന്നീട് മുഖ്യമന്ത്രി സ്ഥാനം കിട്ടിയാലും കരുത്തോടെ ഭരിക്കാനാവില്ല. ഭരണത്തിന്റെ താക്കോല്‍ ബിജെപിയുടെ കൈവശമായിരിക്കും.
ബീഹാറില്‍ മുമ്പ് നിതീഷ് കുമാറിനെ ഈ രീതിയിലായിരുന്നു ബിജെപി ദുര്‍ബലമാക്കിയത്. ഷിന്‍ഡെയുടെ കാര്യത്തിലും അത് സംഭവിക്കാം. സര്‍വേയല്ല, തിരഞ്ഞെടുപ്പാണ് കാര്യങ്ങള്‍ തീരുമാനിക്കുകയെന്ന് മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ഭാവന്‍കുലെ പറഞ്ഞു.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications