ദില്ലിയിൽ വീണ്ടും യുവതിയുടെ കൊലപാതകം, 25 കാരിയെ പങ്കാളി കഴുത്ത് ഞെരിച്ച് കൊന്ന് മൃതദേഹം ഉപേക്ഷിച്ചു
ദില്ലി: രാജ്യതലസ്ഥാനത്ത് വീണ്ടും ക്രൂരമായ കൊലപാതകം. 25കാരിയായ യുവതിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ലിവ് ഇന്‍ പങ്കാളിയായ യുവാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം വീടിന് പുറത്ത് 12 കിലോ മീറ്റര്‍ അകലെ ഉപേക്ഷിച്ചുവെന്നും പോലീസ് വ്യക്തമാക്കി.
ഏപ്രില്‍ 12നാണ് ഒരു വീടിന് പുറത്ത് ഒരു സ്ത്രീയുടെ മൃതദേഹം കിടക്കുന്നതായി രാത്രി വളരെ വൈകി പോലീസിന് വിവരം ലഭിക്കുന്നത്. യുവതിയുടെ ശരീരത്തില്‍ പാടുകളോ മുറിവുകളോ പോലീസിന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. പിന്നീട് പോസ്റ്റ്മോര്ട്ടത്തിലൂടെയാണ് കഴുത്ത് ഞെരിച്ചാണ് കൊലപാതകം നടത്തിയത് എന്ന് കണ്ടെത്തിയത് എന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ജോയ് തിര്‍ക്കി പറഞ്ഞു.

രോഹിന ആണ് കൊല്ലപ്പെട്ട യുവതി എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രോഹിനയുടെ പങ്കാളി ആയിരുന്ന വിനീതിന് വേണ്ടി പോലീസ് തിരച്ചില്‍ നടത്തുന്നുണ്ട്. പ്രണയത്തിലായിരുന്ന ഇരുവരും നാല് വര്‍ഷം മുന്‍പാണ് ഒളിച്ചോടിയതും ഒരുമിച്ച് ജീവിക്കാന്‍ ആരംഭിച്ചതും. രോഹിന വിവാഹത്തിന് നിരന്തരമായി നിര്‍ബന്ധിച്ചതും സംഭവദിവസും അതുമായി ബന്ധപ്പെട്ട് ഇവര്‍ തമ്മില്‍ വഴക്കിട്ടതുമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് കരുതുന്നത്.
രോഹിനയുടെ മൃതദേഹം പുറത്ത് ഉപേക്ഷിക്കാന്‍ വിനീതിന് ഒരു സുഹൃത്തിന്റെ സഹായം ലഭിച്ചതായും പോലീസ് പറയുന്നു. രോഹിനയെ കൊലപ്പെടുത്തിയ ശേഷം വിനീത് സുഹൃത്തിനെ വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ചു. മാത്രമല്ല വിനീതിന്റെ സഹോദരി പരുളും സഹായിച്ചതായുളള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
സമീപ പ്രദേശത്തുളള ഒരു സിസിടിവി ക്യാമറ പരിശോധിച്ചതില്‍ നിന്നാണ് നിര്‍ണായക തെളിവ് പോലീസിന് ലഭിച്ചിരിക്കുന്നത്. വീഡിയോയില്‍ രണ്ട് പുരുഷന്മാര് ഒരു സ്ത്രീയുടെ മൃതദേഹവുമായി ബൈക്കില്‍ പോകുന്നത് കാണാം. 12 കിലോമീറ്ററോളം അകലത്തേക്കാണ് ബൈക്ക് പോയത്. പുരുഷന്മാരില് ഒരാള്‍ മൃതദേഹം ചുമലിലേറ്റി നടക്കുന്നതും പരുള്‍ പിറകില്‍ നടക്കുന്നതുമായുളള ദൃശ്യവും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പരുള്‍ തന്റെ ഷാള്‍ ഉപയോഗിച്ചാണ് മൃതദേഹത്തിന്റെ മുഖം മറച്ചത്.
പരുളിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 20ന് പരുള്‍ തന്റെ രണ്ട് മക്കളുമൊത്ത് താമസിക്കുന്ന വീടൊഴിഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പരുളിന്റെ നീക്കങ്ങള്‍ പോലീസ് മനസ്സിലാക്കിയത്. കിഴക്കന്‍ ദില്ലിയിലേക്കാണ് പരുള്‍ പോയത്. ഇവിടെ വെച്ച് പോലീസിന്റെ പിടിയിലായി. 50 അംഗ പ്രത്യേക സംഘം രൂപീകരിച്ചാണ് കൊലപാതക കേസ് പോലീസ് അന്വേഷിക്കുന്നത്. വിനീത് ഒരു കൊലക്കേസില്‍ ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട പ്രതിയാണെന്ന് പോലീസ് പറയുന്നു. ഇയാള്‍ കഴിഞ്ഞ വര്‍ഷം നവംബറിലാണ് ജാമ്യത്തിലിറങ്ങിയത്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications