നാടകം തുടരുന്നു; കെജ്രിവാള് ജൂണ്‍ 6 വരെ ജയിലില്‍
ദില്ലി: മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി 14 ദിവസത്തേക്ക് നീട്ടി. ദില്ലി പാട്യാല ഹൗസ് കോടതിയുടേതാണ് ഉത്തരവ്. 10000 രൂപ ജാമ്യത്തുക കെട്ടിവെക്കാനാകില്ലെന്ന് നിലപാട് എടുത്തതിനെ തുടര്‍ന്നാണ് കോടതി കെജ്രിവാളിനെ വീണ്ടും തിഹാര്‍ ജയിലിലേക്ക് അയച്ചത്. ജൂണ്‍ ആറാം തീയതി വരെ കെജ്രിവാള് തിഹാര്‍ ജയിലില്‍ കഴിയും.
ബി ജെ പി മുന്‍ ദേശീയ പ്രസിഡണ്ട് നിതിന്‍ ഗഡ്കരി നല്കിയ മാനനഷ്ടക്കേസിലാണ് കെജ്രിവാളിനെതിരായ നടപടി. ജാമ്യത്തുക കെട്ടിവെക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ബുധനാഴ്ച കോടതി കെജ്രിവാളിനെ മൂന്ന് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് കെജ്രിവാളിനെ വെളളിയാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കിയെങ്കിലും ജാമ്യത്തുക കെട്ടിവെക്കാന്‍ കെജ്രിവാള് തയ്യാറായില്ല.

ഭരണാഘടനാ പരമായ പദവി വഹിച്ച ഒരാളില്‍ നിന്നും കുറച്ചുകൂടി ഉത്തരവാദിത്തത്തോടെയുള്ള നടപടി പ്രതീക്ഷിക്കുന്നു എന്ന് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് കോടതി പറഞ്ഞെങ്കിലും കെജ്രിവാള് കുലുങ്ങിയില്ല. കോടതി നടപടിയെ ചോദ്യം ചെയ്ത കെജ്രിവാളിനോട് മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകാമെന്ന് കോടതി പറഞ്ഞു. വിചാരണയ്ക്കിടയിലും ഗഡ്കരി അഴിമതിക്കാരനാണ് എന്ന് കെജ്രിവാള് ആവര്‍ത്തിച്ചു.
കെജ്രിവാളും സുഹൃത്തായ മനീഷ് സിസോദിയയുമാണ് നിതിന്‍ ഗഡ്കരി അഴിമതിക്കാരനാണ് എന്ന് കോടതിയില്‍ പറഞ്ഞത്. മാനമില്ലാത്ത ഗഡ്കരി എങ്ങനെയാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുക - കെജ്രിവാള് ചോദിച്ചു. കെജ്രിവാളിന്റെ വക്കീലായ പ്രശാന്ത് ഭൂഷണ് തന്റെ കക്ഷി ക്രിമിനലല്ല എന്ന് കോടതിയില്‍ വാദിച്ചെങ്കിലും ഫലമുണ്ടായില്ല.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications