ദില്ലി സര്‍ക്കാരിനുള്ള പിന്തുണ ബിന്നി പിന്‍വലിച്ചു
ദില്ലി: അരവിന്ദ് കെജ്രിവാള് നയിക്കുന്ന ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതായി റിബല്‍ എം എല്‍ എ വിനോദ് കുമാര്‍ ബിന്നി അറിയിച്ചു. താനടക്കം മൂന്ന് എം എല്‍ എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്ന കാര്യം ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീഹബ് ജങിനെ കണ്ട് അറിയിക്കുമെന്നും ബിന്നി പറഞ്ഞു.
വിനോദ് കുമാര്‍ ബിന്നിയെ ഉപയോഗിച്ച് ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി ജെ പി ശ്രമിക്കുന്നു എന്ന് കെജ്രിവാളും കൂട്ടരും ആരോപിക്കുന്നുണ്ട്. എന്നാല്‍ ഈ ആരോപണങ്ങളെ ബിന്നി നിഷേധിച്ചു. ബി ജെ പിയുമായി തനിക്ക് യാതൊരു തരത്തിലുള്ള അടുപ്പവും ഇല്ല.

ദില്ലിയിലെ സ്വതന്ത്ര എം എല്‍ എയായ രണ്‍ബീര്‍ ഷേക്ക്, ജെ ഡി യുവിന്റെ ഷോയിബ് ഇഖ്ബാല്‍ തുടങ്ങിയവര്‍ തനിക്കൊപ്പമുണ്ട് എന്നാണ് വിനോദ് കുമാര്‍ ബിന്നി അവകാശപ്പെടുന്നത്. മറ്റൊരു എം എല്‍ എയുടെ പിന്തുണയും ബിന്നിക്കുണ്ടെന്ന് പറയപ്പെടുന്നു. ഈ നാല് എം എല്‍ മാരും പിന്തുണ പിന്‍വലിക്കുമെന്ന് ഗവര്‍ണറെ അറിയിക്കാനാണ് ബിന്നിയുടെ പരിപാടി.
70 അംഗ ദില്ലി നിയമസഭയില്‍ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിക്ക് 28 സീറ്റുകളാണ് ഉള്ളത്. കോണ്‍ഗ്രസിന്റെ എട്ട് എം എല്‍ എമാരും ജെ ഡി യുവിന്റെ ഒരു എം എല്‍ എയും സ്വതന്ത്രനായ മറ്റൊരംഗവും ആപ്പ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്നുണ്ട്. പ്രതിപക്ഷമായ ബി ജെ പിക്ക് സഭയില്‍ 32 അംഗങ്ങളുണ്ട്.
കോമണ്‍വെല്‍ത്ത് അഴിമതിക്കേസ്, ദില്ലിയിലെ സ്ത്രീ സുരക്ഷ, ജലവിതരണം, വൈദ്യുതി സബ്സിഡി തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ട്ടി നിലപാടുകളെ ചോദ്യം ചെയ്തതിനാണ് വിമത എം എല്‍ എ വിനോദ് കുമാര്‍ ബിന്നിയെ എ എ പി പുറത്താക്കിയത്. കെജ്രിവാളിന് ഷീല ദീക്ഷിതിന്റെ സന്ദീപ് ദീക്ഷിതുമായി അടുത്ത ബന്ധമുണ്ടെന്നും ബിന്നി ആരോപിച്ചിരുന്നു.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications