ചൂടും കൊതുകുകടിയും; ഉറങ്ങാനാകാതെ കെജ്രിവാള്
ദില്ലി: ജയിലില്‍ കനത്ത ചൂടും കൊതുകുകടിയും മൂലം ഉറങ്ങാനാകാതെ ദില്ലി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള് വലഞ്ഞു. ബി ജെ പി നേതാവ് നിതിന്‍ ഗഡ്കരി നല്കിയ മാനനഷ്ടക്കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന കെജ്രിവാളിന് രണ്ടാം ദിവസമാണ് അസഹ്യമായ കൊതുകുകടി കാരണം ഉറക്കം പോയത്. ഒരു സീലിംഗ് ഫാന്‍ മാത്രമാണ് കെജ്രിവാള് കഴിയുന്ന നാലാം നമ്പര്‍ സെല്ലില്‍ ഉള്ളത്.
വെറും തറയില്‍, ജയില്‍ അധികൃതര്‍ നല്കിയ പായ വിരിച്ചായിരുന്നു കെജ്രിവാളിന്റെ ഉറക്കം. ആദ്യ ദിവസം തടസ്സമൊന്നും പറയാതെ ജയില്‍ ഭക്ഷണം കഴിച്ച കെജ്രിവാള് തറയില്‍ കിടന്നുറങ്ങിയിരുന്നു. ഡയബറ്റിക് രോഗിയായ കെജ്രിവാളിന് കോടതി നിര്‍ദേശ പ്രകാരം മരുന്നുകളും ലഭ്യമാക്കിയിട്ടുണ്ട്. സെല്ലില്‍ ടി വി ഇല്ല. ദിനപ്പത്രം കിട്ടും. തിഹാര്‍ ജയിലില്‍ നാലാം നമ്പര്‍ സെല്ലിലാണ് കെജ്രിവാള് കഴിയുന്നത്.

ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് കെജ്രിവാളിനെ വെളളിയാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കും. ജാമ്യത്തുക കെട്ടിവെക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് കെജ്രിവാളിനെ കോടതി മൂന്ന് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. എന്നാല്‍ വെള്ളിയാഴ്ചയും ജാമ്യത്തുക കെട്ടിവെക്കാന്‍ കെജ്രിവാള് തയ്യാറാകില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഭാര്യ സുനിത കെജ്രിവാള്, മറ്റ് പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ തിഹാര്‍ ജയിലില്‍ അരവിന്ദ് കെജ്രിവാളിനെ സന്ദര്‍ശിച്ചു. കെജ്രിവാളിനെ ജയിലില്‍ അടച്ചതിന് ശേഷം തിഹാര്‍ ജയിലിന് മുന്നിലും ദില്ലിയിലും ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നുണ്ട്. കെജ്രിവാളിന്റെ ജയിലില്‍ പോക്കിനെ നാടകം എന്ന് വിളിക്കുന്നതില്‍ സുനിത കെജ്രിവാള് തന്റെ അതൃപ്തി അറിയിച്ചു.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications