കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിദ്ധിഖ് കാപ്പൻ പോപ്പുലർ ഫ്രണ്ട് ഓഫീസ് സെക്രട്ടറിയെന്ന് യുപി പോലീസ്;അഭിഭാഷകനെ കാണാന്‍ കാപ്പന് അനുമതി

Google Oneindia Malayalam News

ദില്ലി: ഹത്രാസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പൻ പോപ്പുലർ ഫ്രണ്ട് ഓഫീസ് സെക്രട്ടറിയെന്ന വാദവുമായി യുപി പോലീസ്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാധ്യമപ്രവര്‍ത്തകനെന്ന വ്യാജേന ഹത്രാസില്‍ കലാപം ഉണ്ടാക്കാന്‍ എത്തിയെന്നും യുപി പൊലീസ് സുപ്രീംകോടതിയെ അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോൾ യുപി സര്‍ക്കാരിനോടും പൊലീസിനോടും മറുപടി നൽകാൻ കോടതി നിര്‍ദ്ദേശിച്ചിരുന്നു.

യുപി സര്‍ക്കാറിന്‍റെ സത്യവാങ്മൂലത്തില്‍ മറുപടി നല്‍കാന്‍ സിദ്ദിഖ് കാപ്പന് ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന് സുപ്രീംകോടതി ഒരാഴ്ചത്തെ സമയം അനുവദിച്ചു. ഹര്‍ജി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും. അഭിഭാഷകന്‍ കപില്‍ സിബലിനെ കാണാന്‍ സിദ്ധീഖ് കാപ്പന് അനുമതി നല്‍കിയിട്ടുണ്ട്. വക്കാലത്ത് ഒപ്പിടാന്‍ അനുവദിക്കുന്നതിലും എതിര്‍പ്പില്ല. കേസ് വിശദമായി പരിശോധിക്കാമെന്നും ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

 siddiq2

യുപി പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ 46 ദിവസമായി മഥു ജയിലില്‍ കഴിയുകയാണ് സിദ്ധീഖ് കാപ്പന്‍. കഴിഞ്ഞ ഒക്ടോബർ അഞ്ചിനാണ് ഹാഥ്റസിലേക്ക് മറ്റ് മൂന്ന് പേരുമായി യാത്രചെയ്യവേയാണ് സിദ്ദിഖ് കാപ്പനെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്. പോപ്പുലര്‍ ഫ്രണ്ടിന്‍റെ വിദ്യാർത്ഥി വിഭാഗമായ ക്യാംപസ് ഫ്രണ്ടിന്‍റെ പ്രവര്‍ത്തകരായ ആലം, ആതിക്-ഉർ-റഹ്മാൻ, മസൂദ് അഹമ്മദ് എന്നിവരോടൊപ്പമായിരുന്നു സിദ്ധീഖ് കാപ്പന്‍ അറസ്റ്റിലായത്.

Recommended Video

cmsvideo
International press institute criticize Narendra Modi | Oneindia Malayalam

English summary
Siddiq Kappan is the secretary of the Popular Front office, says UP police in the Supreme Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X