പ്രതീക്ഷകള്‍ മങ്ങുന്നു: ലാന്‍ഡറുമായി ബന്ധം സ്ഥാപിക്കാന്‍ ഇസ്റോയ്ക്ക് ഇനി ബാക്കിയുള്ളത് ഒരാഴ്ച
ബെംഗളൂരു: വിക്രം ലാന്‍ഡറുമായി ആശയവിനിമയം പുനസ്ഥാപിക്കാമെന്ന ഐഎസ്ആര്‍ഒയുടെ പ്രതീക്ഷ മങ്ങുകയാണ്. ലാന്‍ഡറുമായി സമ്പര്‍ക്കം പുലര്‍ത്താനുള്ള സമയം ഇനി ഒരാഴ്ച മാത്രമാണ്. ചന്ദ്രനില്‍ ലാന്‍ഡ് ചെയ്യാന്‍ മിനിട്ടുകള്‍ ബാക്കി നില്‍ക്കെയാണ് സെപ്തംബര്‍ 7ന് ലാന്‍ഡര്‍ വിക്രമിന് ഗ്രൗണ്ട് സ്റ്റേഷനുമായി ആശയവിനിമയം നഷ്ടപ്പെട്ടത്. ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ അന്നുമുതല്‍ നടക്കുന്നുണ്ട്. സെപ്റ്റംബര്‍ എട്ടിന് ചന്ദ്രയാന്‍ -2 ഓര്‍ബിറ്റര്‍ ക്യാമറയില്‍ ലാന്‍ഡറിനെ ചന്ദ്ര ഉപരിതലത്തില്‍ കണ്ടെത്തിയതായി ഇസ്റോ അറിയിച്ചു.
വിക്രം കഠിനമായ ലാന്‍ഡിംഗ് നടത്തിയതാണ് ബന്ധം നഷ്ടപ്പെടാന്‍ കാരണം. ലാന്‍ഡര്‍ ചാന്ദ്ര പ്രതലത്തില്‍ ഒരു സോഫ്റ്റ് ലാന്‍ഡിംഗ് നടത്താനായിരുന്നു പദ്ധതി. കൂടാതെ റോവറിന് 14 ദിവസത്തെ ദൗത്യവുമുണ്ടായിരുന്നു. വിക്രം ലാന്‍ഡറുമായി ബന്ധം പുനസ്ഥാപിക്കാന്‍ ഐഎസ്ആര്‍ഒയ്ക്ക് ഇനി ഒരാഴ്ച മാത്രമേ ബാക്കിയുള്ളു. ഇത് വളരെ ബുദ്ധിമുട്ടേറിയ പ്രക്രിയയാണ്. ഓരോ മണിക്കൂര്‍ കഴിയുന്തോറും ബാറ്ററിയില്‍ ലഭ്യമായ വൈദ്യുതി കുറഞ്ഞു വരും. പിന്നീട് അത് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കില്ല. കടന്നു പോകുന്ന ഓരോ മിനിട്ടും സ്ഥിതി കൂടുതല്‍ വഷളാക്കുന്നു. അതിനാല്‍ വിക്രമുമായി സമ്പര്‍ക്കം സ്ഥാപിക്കാനുള്ള സാധ്യത ഇനി വളരെ കുറവാണെന്ന് ഇസ്രോ ഉദ്യോഗസ്ഥര്‍ പറയുന്നു.

അതേസമയം ഇസ്റോ ടെലിമെട്രി, ട്രാക്കിംഗ്, കമാന്‍ഡ് നെറ്റ്വര്ക്കിലെ ഒരു ടീം ലാന്‍ഡറുമായുള്ള ബന്ധം പുനസ്ഥാപിക്കാന്‍ തീവ്രശ്രമത്തിലാണ്. ശരിയായ ഓറിയന്റേഷന്‍ ഉപയോഗിച്ച് ഇപ്പോഴും വൈദ്യുതി ഉല്പാദിപ്പിക്കാനും സൗരോര്‍ജ്ജ പാനലുകള്‍ ഉപയോഗിച്ച് ബാറ്ററികള്‍ റീചാര്‍ജ് ചെയ്യാനും കഴിയും. എന്നിരുന്നാലും സാധ്യത വളരെ കുറവാണെന്നന് ഇസ്രോ ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ക്കുന്നു, ആറ് ചക്രങ്ങളുള്ള റോബോട്ടിക് വാഹനമാണ് ചന്ദ്രയാന്‍ -2 ന്റെ 27 കിലോ ഭാരമുള്ള റോവര്‍ പ്രജ്ഞാന്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications