ഉടുമ്പു രമേശിനെയും സംഘത്തെയും കസ്റ്റഡിയിൽ വാങ്ങി തുടരന്വേഷണം നടത്തിയതിൽ കളവ് മുതലുകൾ കണ്ടെടുത്തു
പാലക്കാട്: പാലക്കാട് നോർത്ത് പോലീസ് അറസ്റ്റു ചെയ്ത് റിമാൻഡിലായ ഉടുമ്പു രമേശിനെയും സംഘത്തെയും കസ്റ്റഡിയിൽ വാങ്ങി തുടരന്വേഷണം നടത്തിയതിൽ കൂടുതൽ കളവു മുതലുകൾ പോലീസ് കണ്ടെടുത്തു. ഉടുമ്പ് രമേശ്, കൂട്ടുപ്രതികളായ ഷൻഫീർ, രാഹുൽ, വിഷ്ണു ശ്രീകുമാർ , സുരേഷ്, കൃഷ്ണപ്രസാദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
ഉടുമ്പ് രമേശിന്റെ എടത്തറയിലെ വീട്ടിൽ നിന്നും, ഒറ്റപ്പാലത്തെ ജ്വല്ലറിയിൽ നിന്നും, ഒറ്റപ്പാലത്തുള്ള മറ്റൊരു സ്ഥാപനത്തു നിന്നുമായി 5 ലാപ്ടോപ്പുകൾ, ടാബുകൾ, മൊബൈൽ ഫോണുകൾ, സ്വർണ്ണാഭരണങ്ങൾ എന്നിവയാണ് കണ്ടെടുത്തത്. ഏകദേശം 5 ലക്ഷം രൂപയുടെ കളവ് മുതലുകളാണ് കണ്ടെടുത്തത്.
തുടരന്വേഷണത്തിനു ശേഷം പ്രതികളെ തിരിച്ച് ജയിലിലേക്ക് അയച്ചിട്ടുള്ളതാണ്. പാലക്കാട് ടൗൺ നോർത്ത് എസ് ഐ .ആർ. രഞ്ജിത്ത്, ക്രൈം സ്ക്വാഡ് അംഗങ്ങളായ കെ. നന്ദകുമാർ, ആർ. കിഷോർ, എം. സുനിൽ, കെ. അഹമ്മദ് കബീർ, ആർ. വിനീഷ്, ആർ. രാജീദ് എന്നിവരടങ്ങിയ സംഘമാണ് തുടരന്വേഷണം നടത്തി കളവു മുതലുകൾ കണ്ടെത്തിയത്.