കാട്ടിനുളളിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി; ദുരൂഹത ഏറുന്നു; അന്വേഷണം ആരംഭിച്ച് പൊലീസ്
കാട്ടിനുളളിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി; ദുരൂഹത ഏറുന്നു; അന്വേഷണം ആരംഭിച്ച് പൊലീസ്
പാലക്കാട്: ജില്ലയിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. വന വിഭവം ശേഖരിക്കാൻ പോയ പ്രദേശ വാസിയാണ് തലയോട്ടി ആദ്യം കണ്ടത്. പാലക്കാട് മുതലമട ചപ്പക്കാടാണ് സംഭവം നടന്നത്. സംഭവത്തെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ഓഗസ്റ്റിൽ കാണാതായ യുവാക്കളിൽ ആരുടേതെങ്കിലുമാണോ തലയോട്ടി എന്ന് പൊലീസ് പരിശോധിക്കുകയാണ്. ഫൊറൻസിക് പരിശോധനക്കായി തലയോട്ടി തൃശൂരിലെ ലാബിലേക്ക് അയക്കും എന്നാണ് വിവരം.
അതേസമയം, ശനിയാഴ്ച്ച വൈകിട്ട് വന വിഭവം ശേഖരിക്കാൻ പോയ ചപ്പക്കാട്ട് സ്വദേശിയായ അയ്യപ്പനാണ് തലയോട്ടി ആദ്യം കണ്ടത്. ഉടൻ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ചിറ്റൂർ ഡി വൈ എസ് പിയുടെ സുന്ദരന്റെ നേതൃത്വത്തിൽ കാട്ടിനുള്ളിൽ പരിശോധന നടത്തി. വനത്തിന് അകത്ത് തോട്ടിൽ നിന്നാണ് തലയോട്ടി കണ്ടെടുത്തത്.
Recommended Video

അതേസമയം, പ്രദേശത്ത് രണ്ട് യുവാക്കളെ കാണാതായിരുന്നു. ലക്ഷം വീട് കോളനിയിലെ സാമുവൽ, മുരുകേശൻ എന്നിവരെയാണ് കാണാതായത്. കഴിഞ്ഞ ഓഗസ്റ്റ് മുപ്പതിനാണ് ഇവരെ കാണാതെ ആയത്. എന്നാൽ, ഇവരെ കണ്ടെത്താൻ പൊലീസ് വിപുലമായ തിരച്ചിൽ ഇവിടെ നടത്തിയിരുന്നു. എന്നാൽ കണ്ടെത്താൻ കഴിഞ്ഞില്ല. ഈ വനത്തിലേക്ക് യുവാക്കൾ കടന്നിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.

എന്നാൽ, കണ്ടെത്തിയ തലയോട്ടി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിരിക്കുകയാണ്. പ്രദേശത്ത് കൂടുതൽ പരിശോധന നടത്താൻ ആണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ബന്ധുക്കളുടെ ഡി എൻ എ സാന്പിൾ എടുത്ത ശേഷം ഫൊറൻസിക് പരിശോധക്കായി തൃശൂരിലെ ലാബിലേക്ക് അയക്കും. അധികം കാല പ്പഴക്കം ഇല്ലാത്ത തലയോട്ടി ആണെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.

അതേ സമയം, ബസിൽ വെച്ച് പ്രായ പൂർത്തിയാകാത്ത ആൺകുട്ടിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച കേസിലെ പ്രതിക്ക് അഞ്ചു വർഷം തടവ്. ഇതിന് പുറമെ, 20,000 രൂപ പിഴയും കോടതി വിധിച്ചു. കുഴൽ മന്ദം ചിതലി ആലുംപെട്ടി എം. സിയാദിനാണ് (41) പാലക്കാട് ഫാസ്റ്റ് സ്ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി ജി. രാജേഷ് ശിക്ഷ വിധിച്ചത്. വടക്കഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷന് വേണ്ടി ടി. ശോഭന ഹാജരായി. എസ്.ഐ മാരായ എ. കെ. ബാബു, എസ്. ഷമീർ, ഓമനക്കുട്ടൻ എന്നിവർ ആണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. 2019 മേയ് 15ന് തൃശൂർ നിന്ന് പാലക്കാട്ടേക്ക് വരുകയായിരുന്ന സ്വകാര്യ ബസിൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

അതേ സമയം, മുംബൈയില്‍ 54 കാരനെ കൊലപ്പെടുത്തി ഏഴാം നിലയില്‍ നിന്ന് മൃതദേഹം താഴേക്ക് എറിഞ്ഞ സംഭവത്തില്‍ ഭാര്യയെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ അംബോലി പ്രദേശത്താണ് സംഭവം നടന്നത്. സംഭവത്തില്‍ കൊല്ലപ്പെട്ട ആളുടെ ഭാര്യയ്ക്ക് എതിരെയും മകന് എതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തെന്നും പൊലീസ് അറിയിച്ചു. ശന്തനുകൃഷ്ണ ശേഷാദ്രി എന്ന് പേരുളള ആളാണ് കൊല്ലപ്പെട്ടത്. ഇയാള്‍ ആത്മഹത്യ ചെയ്തത് ആണെന്ന് ഭാര്യയും മകനും പൊലീസിനോട് പറഞ്ഞത്.

എന്നാൽ, നേരത്തെയും ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചു എന്നും ഇവര്‍ പൊലീസിനെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ കള്ളം പറയുകാണെന്ന് വ്യക്തമായി. തെളിവുകള്‍ നശിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചതും പൊലീസ് കണ്ടെത്തി. കുടുംബ കലഹം ആണ് കൊലപാതകത്തിന് കാരണം എന്ന് ഡി സി പി മഞ്ജു നാഥ് ഷിന്‍ഗെ മാധ്യമങ്ങളോട് പറഞ്ഞു.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications