ചിറ്റൂരിൽ ജനതാദൾ-ഡിവൈഎഫ്ഐ സംഘർഷം: 3 പേർക്ക് പരിക്ക്!! ആളുകളെ വിളിച്ചു വരുത്തി ആക്രമിച്ചതെന്ന്!!
പാലക്കാട്: ജനതാദൾ-ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ 3 പേർക്ക് പരുക്ക്. ഡിവൈഎഫ്ഐ പ്രവർത്തകരും സഹോദരങ്ങളുമായ കേണംപുള്ളി എം.സതീഷ് (35), എം.രതീഷ് (30), എന്നിവരെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ജനതാദൾ(എസ്) പ്രവർത്തകൻ കരിഞ്ഞാലിപ്പള്ളം സ്വദേശി രാജനെ (47) വിളയോടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം 7 മണിയോടെ മുട്ടിരിഞ്ഞി കള്ളുഷാപ്പിനു സമീപത്ത് വച്ചായിരുന്നു സംഘർഷം. വഴിയിൽ ബൈക്ക് നിർത്തിയത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇരു വിഭാഗക്കാരും ആളുകളെ വിളിച്ചു വരുത്തി മാരകായുധങ്ങൾക്കൊണ്ട് പരസ്പരം ആക്രമിക്കുകയായിരുന്നു.

തുടർന്ന് പൊലീസ് സ്ഥലത്തെത്തിയതോടെയാണ് സംഘർഷം അവസാനിച്ചത്. തുടക്കത്തിൽ രണ്ടു പേർ തമ്മിലുണ്ടായ തർക്കം കൂടുതൾ ആളുകൾ എത്തിയതോടെ ഇരു രാഷ്ട്രീയ പ്രവർത്തകരും ഏറ്റെടുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. രാത്രി ചിറ്റൂർ പൊലീസ് പരിക്കേറ്റവരുടെ മൊഴിയെടുത്തു. അന്വേഷണത്തിനു ശേഷമേ കൂടുതൽ കാര്യങ്ങൾ പറയാനാകു എന്നും പൊലീസ് പറഞ്ഞു
-
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം''












Click it and Unblock the Notifications