പുതുമുഖങ്ങളെ ഇറക്കി പരീക്ഷണം നടത്താൻ കോൺഗ്രസ്, പാലക്കാട്ടെ സാധ്യതാ സ്ഥാനാർത്ഥി പട്ടികയായി
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കോണ്‍ഗ്രസിന്റെ പാലക്കാട് ജില്ലയിലെ സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടികയായി. നിലവില്‍ ജില്ലയില്‍ കോണ്‍ഗ്രസിന് പാലക്കാട്, തൃത്താല എന്നീ രണ്ട് സിറ്റിംഗ് സീറ്റുകള്‍ മാത്രമാണ് ഉളളത്. ഈ രണ്ട് സീറ്റുകളിലും അതത് സിറ്റിംഗ് എംഎല്‍എമാര്‍ തന്നെ മത്സരിക്കും. പാലക്കാട് ഷാഫി പറമ്പിലും തൃത്താലയില്‍ വിടി ബല്‍റാമും തന്നെ കളത്തില്‍ ഇറങ്ങും.
ഇക്കുറി പാലക്കാട് ജില്ലയിലെ മറ്റ് മണ്ഡലങ്ങളില്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാനാണ് കോണ്‍ഗ്രസ് തീരുമാനം. മുന്‍ മുഖ്യമന്ത്രി കൂടിയായ വിഎസ് അച്യുതാനന്ദന് മത്സരിച്ച മലമ്പുഴ സീറ്റില്‍ എസ്കെ അനന്ത കൃഷ്ണനെ ആണ് കോണ്‍ഗ്രസ് പരിഗണിക്കുന്നത്. കുമാര സ്വാമിയുടെ പേരും മലമ്പുഴയിലെ സാധ്യതാ സ്ഥാനാര്‍ത്ഥികളുടെ പട്ടികയിലുണ്ട്
ഒറ്റപ്പാലം സീറ്റില്‍ ഡോ. പി സരിന്, പി ഹരിഗോവിന്ദന് എന്നിവരെ ആണ് കോണ്‍ഗ്രസ് പരിഗണിക്കുന്നത്. ചിറ്റൂരില്‍ സുമേഷ് അച്യുതന്റെ പേരാണ് പരിഗണനയിലുളളത്. അതേസമയം പിവി രാജേഷിനേയും ഇവിടെ പരിഗണിക്കുന്നുണ്ട്. നെന്മാറയില് സി ചന്ദ്രന്, വിഎസ് വിജയരാഘവന് എന്നിവരില്‍ ഒരാളാവും സ്ഥാനാര്‍ത്ഥി. കോങ്ങാട് സീറ്റിലേക്ക് ഒരാളെ മാത്രമാണ് പരിഗണിക്കുന്നത്. കെഎ തുളസിക്കാണ് കോങ്ങാട് സീറ്റില്‍ സാധ്യത.
Recommended Video
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് മാതാപിതാക്കള്‍ക്കൊപ്പം കോവിഡ് വാക്സിന് സ്വീകരിക്കുന്നു
ആലത്തൂര്‍ സീറ്റില്‍ പാളയം പ്രദീപിന് അവസരം ലഭിച്ചേക്കും. കെംഎ ഫെബിനും ആലത്തൂരില്‍ സാധ്യത ഉണ്ട്. ഷൊര്‍ണൂരില്‍ സി സംഗീത, ടിഎച്ച് ഫിറോസ് ബാബു എന്നിവരുടെ പേരുകള്‍ ആണ് പരിഗണനയില്‍ ഉളളത്. പട്ടാമ്പിയില്‍ സിപി മുഹമ്മദിനെയും കെഎസ്ബിഎ തങ്ങളേയും പരിഗണിക്കുന്നു. ഇക്കുറി തൃത്താലയും പാലക്കാടും കൂടി പിടിച്ചെടുത്ത് ജില്ല തൂത്തുവാരാന്‍ ആണ് സിപിഎം ശ്രമം. പാലക്കാട് മുന്‍ ഡിസിസി അധ്യക്ഷന്‍ എവി ഗോപിനാഥ് വിമതനീക്കം നടത്തുന്നത് കോണ്‍ഗ്രസിന് വെല്ലുവിളിയാണ്. ഷാഫിക്കെതിരെ മത്സരിക്കും എന്നാണ് ഗോപിനാഥ് പ്രഖ്യാപിച്ചിരിക്കുന്നത്. അദ്ദേഹത്തെ അനുനയിപ്പിക്കാനുളള കോണ്‍ഗ്രസ് നീക്കങ്ങള്‍ ഇതുവരെ ഫലം കണ്ടിട്ടില്ല.
ഷാലിന്‍ സോയയുടെ പുതിയ ലേറ്റസ്റ്റ് ഫോട്ടോകള്‍