പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ മകന്‍ വെടിയേറ്റ് മരിച്ചു; തോക്ക് കണ്ടെടുത്തു
പാലക്കാട്: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ മകനെ വീട്ടിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ചിറ്റൂര്‍ പട്ടാഞ്ചേരി സ്വദേശി അജിത്ത് ആണ് മരിച്ചത്. 31 വയസ്സായിരുന്നു.
അജിത്തിന്റെ മാതാവ് കല്യാണിക്കുട്ടിയമ്മ പട്ടാഞ്ചേരി പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണ്. ലഹരിമുക്തിയ്ക്കായുള്ള ചികിത്സയില്‍ കഴിയുകയായിരുന്ന അജിത്ത് നാല് ദിവസം മുമ്പായിരുന്നു വീട്ടില്‍ തിരികെ എത്തിയത്.
അജിത്തിന്റെ പിതാവ് രാജന്റെ പേരിലുള്ള തോക്കാണ് വെടിവയ്ക്കാന്‍ ഉപയോഗിച്ചിട്ടുള്ളത്. മൃതദേഹത്തിന് തൊട്ടടുത്ത് നിന്ന് തന്നെ തോക്കും കണ്ടെടുത്തിട്ടുണ്ട്. ആത്മഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ചിറ്റിലഞ്ചേരിയിലെ ഒരു ലഹരി ചികിത്സാ കേന്ദ്രത്തിലായിരുന്നു അജിത്ത് ഉണ്ടായിരുന്നത്. നാല് ദിവസം മുമ്പ് വീട്ടില്‍ തിരികെ എത്തിയെങ്കിലും പുറത്തിറങ്ങിയിരുന്നില്ല. കല്യാണിക്കുട്ടിയമ്മയും രാജനും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പുറത്ത് പോയിരിക്കുകയായിരുന്നു. തിരികെ എത്തിയപ്പോഴാണ് അജിത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയില്‍ ആയിരുന്നു മൃതദേഹം ഉണ്ടായിരുന്നത്.
പോയിന്റ് 315 റൈഫിള്‍ ആണ് വെടിവയ്ക്കാന്‍ ഉപയോഗിച്ചിട്ടുള്ളത്. വന്യജീവികളെ തുരത്താന്‍ അജിത്തിന്റെ പിതാവ് രാജന്‍ ഉപയോഗിച്ചിരുന്നതാണ് ഈ തോക്ക്. ലൈസന്‍സ് ഉള്ള തോക്കാണ് ഇത് എന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മീനാക്ഷിപുരം പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു. പാലക്കാട് ഡിവൈഎസ്പി പി ശശികുമാര്‍ സ്ഥലത്തെത്തിയിരുന്നു. ഫോറന്‍സിക് വിഭാഗവും സംഭവ സ്ഥലത്ത് എത്തി തെളിവ് ശേഖരിക്കും.
തദ്ദേശ തിരഞ്ഞെടുപ്പ്; അംഗൻവാടി ജീവനക്കാർക്ക് ദൂര സ്ഥലത്ത് ഡ്യൂട്ടി നൽകിയെന്ന് ആക്ഷേപം
തദ്ദേശ തിരഞ്ഞെടുപ്പ് : ഇടത് കോട്ട പിടിക്കാനൊരുങ്ങി യുഡിഎഫ്
ഉമ്മന്‍ ചാണ്ടി മാസാണ്, ഒരേ സമയം രണ്ടിടത്ത്, കൊല്ലങ്കോട്ട് നിന്ന് എഐസിസിയില്‍, സെല്‍ഫിക്ക് തിരക്ക്!!
തദ്ദേശ തിരഞ്ഞെടുപ്പ്; കളം പിടിക്കാൻ പാലക്കാടിൻ്റെ അതിർത്തികളിൽ തമിഴ് ചുവരെഴുത്തും
Recommended Video