തദ്ദേശ തിരഞ്ഞെടുപ്പ്; തിരുമുറ്റിക്കോട് നാല് വാർഡുകളിൽ സിപിഐയും സിപിഎമ്മും നേർക്കുനേർ
പാലക്കാട്: തിരുമിറ്റക്കോട് പഞ്ചായത്തിൽ 4 വാർഡുകളിൽ സിപിഐയും സിപിഎമ്മും നേർക്കുനേർ മത്സരിക്കും. അഴിമതി ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ചാണ് സിപിഐ പാർട്ടി ചിഹ്നത്തിൽ തന്നെ സിപിഎമ്മിന് നേരിടുന്നത്. 45 വർഷത്തെ ഇടതു ഭരണത്തിൻറെ ചരിത്രമുണ്ട് തിരുമറി കോഡിന്. 2010 യുഡിഎഫ് അട്ടിമറിയിലൂടെ വിജയ് പിടിച്ചെടുത്തിരുന്നു എന്നാൽ കഴിഞ്ഞ തവണ ഇടതുപക്ഷം ശക്തമായി തിരിച്ചുവന്നു.

Recommended Video

നിലവിൽ 18 വാർഡുകളിൽ 13 ഇടതിനൊപ്പം ആണ്. നിലവിലുള്ള ഭരണ സമിതി അധികാരമേറ്റെടുത്ത മുതൽ എഴുതിയതിൽ ആഭ്യന്തര പ്രശ്നങ്ങൾ ആരംഭിച്ചു. ഇതാണ് ഇപ്പോൾ സിപിഎം സിപിഐ നേർക്കുനേർ മത്സരത്തിൽ എത്തിനിൽക്കുന്നത്. പഞ്ചായത്തിലെ രണ്ട് വാർഡുകളാണ് സിപിഐ പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത്.
മൂന്ന് വാർഡുകളിൽ സിപിഐ പിന്തുണയുള്ള സ്വതന്ത്രർ മത്സരിക്കുന്നു. കറുകപ്പട്ട ബ്ലോഗ് ഡിവിഷനിലും സിപിഐ സ്വതന്ത്ര സ്ഥാനാർത്ഥി ഉണ്ട്. പഞ്ചായത്തിലെ മറ്റ് വാർഡുകളിൽ സിപിഐ സഹകരണമില്ല എന്നാണ് പാർട്ടി നിലപാട്. സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയുടെ അഴിമതിയും സ്വജനപക്ഷപാതവും മൂലമാണ് സിപിഎമ്മിനെതിരെ മത്സരിക്കാൻ ഇവരെ പ്രേരിപ്പിച്ചത്
ഇതുകൂടാതെ മണ്ണൂരും കുമരപുരത്തും കൂടുതൽ വാർഡുകളിൽ സിപിഐ തനിച്ച് മത്സരിക്കുന്നുണ്ട്. മണ്ണൂർ പഞ്ചായത്തിലെ 14 വാർഡിൽ 12 ഇടത്താണ് സിപിഐ സ്വന്തം ചിഹ്നത്തിൽ മത്സരിക്കുന്നത്.രണ്ട് വാർഡുകളിൽ സ്വതന്ത്രരും മത്സരിക്കും.
സിപിഎം ഇവിടെ 13 സീറ്റുകളിലാണ് മത്സരിക്കുന്നത്. എൻസിപി ഒരു സീറ്റിലും. കുമരംപുത്തീരിൽ 6 വാർഡിലാണ് സിപിഐ തനിച്ച് മത്സരിക്കുക. ഇതുകൂടാതെ വല്ലപ്പുഴ പഞ്ചായത്തിൽ 4വാർഡിലും നെല്ലായയിൽ രണ്ടിടത്തും എലപ്പുള്ളി, മേലാർകോട്, കേരളശേരി, അനങ്ങനടി, മുണ്ടൂർ, നല്ലേപ്പിള്ളി, മണ്ണാർക്കാട് നഗരസഭ എന്നിവിടങ്ങളിൽ ഓരോ സീറ്റിലും മത്സരിക്കും.












Click it and Unblock the Notifications