സ്നേഹഭവനിലൂടെ പര്യടനം നടത്തി എംബി രാജേഷ്, മണ്ഡലത്തിൽ പര്യടനം പുരോഗമിക്കുന്നു, വൻ വരവേൽപ്പ്!!
പാലക്കാട്: വല്ലപ്പുഴ കവലയിൽ പര്യടനം നടത്തുന്നതിനിടെ എംബി രാജേഷിനെ സ്നേഹഭവനത്തിലെ കുട്ടികൾ കൈകാണിച്ചുവിളിച്ചു. റോഡിൽ നിന്ന് അല്പം ഉള്ളിലേക്കാണ് സ്നേഹഭവനം ബഡ്‌സ് ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ. അങ്ങോട്ടുചെന്നപ്പോൾ കുട്ടികളും അധ്യാപകരും ചുറ്റുംകൂടി. മുഹമ്മദ് ബഷീർ രാജേഷിന്റെ പ്രോഗ്രസ്സ് റിപ്പോർട്ട് വാങ്ങി വായിച്ചു.
കോഴിക്കോട് മോദിക്കെതിരേ ആഞ്ഞടിച്ച് രാഹുൽഗാന്ധി; പ്രധാനമന്ത്രി രാജ്യത്തെ കേൾക്കുന്നില്ല...
എന്നെ മുൻപ് കണ്ടിട്ടുണ്ടെന്നും പ്രസംഗം കേട്ടിട്ടുണ്ടെന്നും പറഞ്ഞു. മറ്റുള്ളവരെയൊക്കെ ഒഴിവാക്കി കുട്ടികൾക്കൊപ്പം നിന്ന് ഒരു സെൽഫി എടുക്കണം എന്നായിരുന്നു ശ്രീലാലിന്റെയും കൂട്ടരുടെയും ആവശ്യം. ഇറങ്ങാൻ നേരത്ത് മുൻപ് അഗളിയിലും ശ്രീകൃഷ്ണപുരത്തും അനുവദിച്ചതുപോലെ ഇവർക്കും ഒരു മൾട്ടി സെൻസറി റൂം വേണമെന്ന ആവശ്യവും അധ്യാപകരും വിദ്യാർത്ഥികളും മുന്നോട്ടുവെച്ചു.
വിജയിച്ചാൽ തീർച്ചയായും ഇതിനൊരു പരിഹാരം കാണാമെന്ന ഉറപ്പും നൽകിയാണ് എം.ബി.രാജേഷ് അവിടെ നിന്നും ഇറങ്ങിയത്. പിന്നീട് തിത്തിപ്പടി, ഷൊർണൂർ, കിള്ളിക്കുറുശ്ശി മംഗലം, പഴയലക്കിടി, കിൻഫ്ര പാർക്ക് എന്നിവിടങ്ങളിലും വോട്ടർമാരെ കണ്ടു. നാളെ കോങ്ങാട്,പാലക്കാട്, മലമ്പുഴ മണ്ഡലങ്ങളിലെ വിവിധ സ്ഥലങ്ങളിൽ വോട്ടർമാരെ കാണും.