മുരളീധരൻ കരുത്തുറ്റ നേതാവ്; എവിടെ നിന്നാലും അദ്ദേഹം ജയിക്കും; പാലക്കാട് ഡിസിസി
കെ മുരളീധരൻ ഏത് മണ്ഡലത്തിലും മത്സരിക്കാൻ യോഗ്യതയുള്ള കരുത്തുറ്റ നേതാവാണെന്ന് പാലക്കാട് ഡിസിസി അധ്യക്ഷൻ എ തങ്കപ്പൻ. അദ്ദേഹം പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകണമെന്ന ചർച്ചയ്ക്ക് കാരണം അദ്ദേഹത്തിന്റെ സ്വീകാര്യതയാണെന്നും ശക്തനായ ഏത് മത്സരാർത്ഥിയെ നേതൃത്വം നിശ്ചയിച്ചാലും അതിനെ സ്വാഗതം ചെയ്യുമെന്നും തങ്കപ്പൻ പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കെ മുരളീധരൻ ഒരു പോരാളിയാണ്. അതുകൊണ്ടാണ് ഈ ഘട്ടത്തിൽ അദ്ദേഹത്തിന്റെ പേര് ചർച്ചയാകുന്നത്. ഇപ്പോൾ സ്ഥാനാർത്ഥി ചർച്ചകൾ ആരംഭിച്ചിട്ടില്ല. നിലവിൽ സ്ഥാനാർത്ഥികളായി പലരുടേയും പേരുകൾ അന്തരീക്ഷത്തിൽ ഉണ്ട്. ഹൈക്കമാന്‍ഡ് ആരെ നിശ്ചയിച്ചാലും ഒരേമനസോടെ പ്രവര്‍ത്തിക്കും. പാലക്കാട് മണ്ഡലം നിലനിർത്താൻ സാധ്യമായത് എല്ലാം ചെയ്യും'. അദ്ദേഹം പറഞ്ഞു.

വടകരയ്ക്ക് പകരം പാലക്കാട് കോൺഗ്രസ് ബി ജെ പി ഡീലെന്ന ആരോപണങ്ങൾക്കും അദ്ദേഹം മറുപടി നൽകി. അങ്ങനെ ഒരു ഡീലുമില്ല. പാലക്കാട് നഗരസഭയില്‍ കോണ്‍ഗ്രസും ബി ജെ പിയും തമ്മിലാണ് യഥാർത്ഥ മത്സരം. സമീപ പഞ്ചായത്തുകളില്‍ കോണ്‍ഗ്രസും സി പി എമ്മും നേര്‍ക്കുനേരാണ് മല്‍സരം. പിന്നെങ്ങനെയാണ് ഡീൽ ഉണ്ടാകുക', അദ്ദേഹം ചോദിച്ചു.
കഴിഞ്ഞ ദിവസം പാലക്കാട് കെ മുരളീധരൻ സ്ഥാനാർത്ഥിയാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്ററുകൾ കേരളത്തിന്റെ വിവിധ ഇടങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. 'നയിക്കാൻ മുരളിയേട്ടൻ വരട്ടെ' എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. എന്നാൽ മുരളീധരൻ ഇതിനോട് പ്രതികരിച്ചിട്ടില്ല. തൃശൂരിൽ ലോക്സഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ താൻ ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന നിലപാടിലാണ് മുരളീധരൻ. സജീവ രാഷ്ട്രീയത്തിൽ നിന്നും മാറി നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള തീവ്രശ്രമങ്ങൾ കോൺഗ്രസിൽ നടക്കുന്നുണ്ട്.
അതേസമയം പാലക്കാട് മുരളീധരൻ സ്ഥാനാർത്ഥിയാകുന്നതിനുള്ള സാധ്യത തള്ളിക്കളായാനാകില്ലെന്നാണ് കഴിഞ്ഞ ദിവസം പാലക്കാട് എംപി വികെ ശ്രീകണ്ഠൻ പ്രതികരിച്ചത്. ശക്തമായ സ്ഥാനാർത്ഥി വേണമെന്നുള്ളതാണ് തന്റെ അഭിപ്രായം. അത് പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും സ്ഥാനാർത്ഥി ചർച്ചകൾ ഔദ്യോഗികമായി ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യുവാക്കൾ സ്ഥാനാർത്ഥികളാവണമെന്ന ആവശ്യം ഒരു വിഭാഗത്തിനുണ്ട്. മുൻ തൃത്താല എംഎൽഎ വിടി ബൽറാമോ അല്ലെങ്കിൽ രാഹുൽ മാങ്കൂട്ടത്തിലോ മത്സരിക്കണമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. ഷാഫി പറമ്പിലിന്റെ കൂടി അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സ്ഥാനാർത്ഥിത്വം.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications